Ipl

ഭാഗ്യം കൊണ്ട് മാത്രം എയറിൽ കേറാതെ രക്ഷപ്പെട്ട് പന്ത്, തോറ്റിരുന്നെങ്കിൽ ചോദ്യങ്ങൾ ഉണ്ടാകുമായിരുന്ന തീരുമാനം

മത്സരം ജയിച്ചത് കൊണ്ട് മാത്രം എയറിൽ കേറാതെ രക്ഷപെട്ട ഒരാളുണ്ട്. ഡൽഹി ക്യാപറ്റൻ പന്ത്. ഇന്നലെ പന്ത് എടുത്ത ഒരു തീരുമാനത്തിന് വലിയ വിമർശനമാണ് ഇപ്പോൾ നേരിടേണ്ടതായി വരുന്നത്. മത്സരത്തില്‍ നാല് വിക്കറ്റെടുത്ത ഡല്‍ഹി ബൌളര്‍ കുല്‍ദീപ് യാദവിന് ഒരോവര്‍ കൂടി ബാക്കിയുണ്ടായിരുന്നിട്ടും അദ്ദേഹത്തിന് നാല് ഓവര്‍ പൂര്‍ത്തിയാക്കാന്‍ അവസരം കൊടുക്കാതിരുന്നതാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്.

മത്സരശേഷം തനിക്ക് പറ്റിയത് അബദ്ധം ആയിരുന്നു എന്ന് പന്തും സമ്മതിച്ചിരുന്നു. ഇപ്പോഴിതാ വലിയ വിമർശനം ഈ തീരുമാനത്തിന് എതിരെ ഉയർത്തുന്നത് മൈക്കിൾ വോൺ വന്നിരിക്കുകയാണ്. മികച്ച ഫോമിലുള്ള കുല്‍ദീപ് മൂന്ന് ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. എന്നിട്ടും അവസാന ഓവര്‍ എറിയാന്‍ മുസ്തഫിസുറിനെയാണ് പന്ത് തെരഞ്ഞെടുത്തത്. ” വിചിത്രമായ ക്യാപ്റ്റന്‍സി. മൂന്ന് ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപിന് അയാളുടെ ക്വോട്ട പൂര്‍ത്തിയാക്കാന്‍ അവസരം കൊടുത്തില്ല വോണ്‍ ട്വീറ്റ് ചെയ്തു.

ഇതിനിടയിൽ മറ്റൊരു സ്പിന്നർ ആയ ലളിത് യാദവിന് ഓവർ കൊടുക്കാനുള്ള തീരുമാനത്തിന് വലിയ തിരിച്ചടിയാണ് പന്തിന് കിട്ടിയത്. അവസരം മുതലെടുത്ത കൊൽക്കത്ത ബാറ്റ്‌സ്മാന്മാർ 16 റൺസാണ് ഓവറിൽ അടിച്ചത്. 4 വിക്കറ്റ് എടുത്ത് മികച്ച ഫോമിലുള്ള ഒരു താരം നിൽക്കുമ്പോൾ എന്തിനാണ് എതിരാളിക്ക് അവസരം നല്കാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്നും ആരാധകർ ചോദിക്കുന്നു.

തോൽവി ഉറപ്പിച്ച ഘട്ടത്തിൽ നിന്നായിരുന്നു ഡൽഹി കരകയറിയത്. 147 റൺസ് പിന്തുടർന്ന ഡൽഹിയെ ആദ്യ പന്തിൽ തന്നെ ഓപ്പണർ പൃഥ്വി ഷായെ(പൂജ്യം) പുറത്താക്കി ഉമേഷ് യാദവ് ഡൽഹിയെ ഞെട്ടിച്ചു. തൊട്ടടുത്ത ഓവറിൽ മിച്ചൽ മാർഷിനെ (7 പന്തിൽ 13) ഹർഷിത് റാണയും പുറത്താക്കി. മൂന്നാം വിക്കറ്റിൽ വാർണറും ലളിത് യാദവും ചേർന്ന് (29 പന്തിൽ 22) 65 റൺസ് കൂട്ടിച്ചേർത്തു.

എന്നാൽ അടുത്തടുത്ത ഓവറിൽ ലളിതും പന്തും വാർണറും പുറത്തായതോടെ ഡൽഹി പകച്ചു. പക്ഷേ ആറാം വിക്കറ്റിൽ ഒത്തുചേർന്ന റോവ്മാൻ പവലും അക്ഷർ പട്ടേലും ‍ഡൽഹിയെ മുന്നോട്ടുനയിച്ചു. 15–ാം ഓവറിൽ അക്ഷർ റണ്ണൗട്ടായതിനു പിന്നാലെ എത്തിയ ഷാർദുൽ ഠാക്കൂർ (14 പന്തിൽ 8) പവലിന് ഉറച്ചപിന്തുണ നൽകി.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ