Ipl

ട്രോളിയവരെ കൊണ്ട് മാറ്റി പറയിപ്പിച്ച കാവ്യ ബ്രില്ലിയൻസ്, വെറുതെ അല്ല അന്ന് ചിരിച്ചോണ്ട് ഇരുന്നത്

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ തുടക്കം നന്നായിരുന്നില്ല . കളിച്ച രണ്ട് മത്സരങ്ങളിലും മുന്‍ ചാമ്പ്യന്‍മാര്‍ തോല്‍വി വഴങ്ങി. ആ തോൽവിക്ക് ശേഷം ടീം സിഇഒ കാവ്യ മാരന്റെ ശോകം നിറഞ്ഞ ചിത്രമാണ് സോഷ്യല്‍ മീഡിയിൽ നിറച്ചിരുന്നു. ഐ. പി.എൽ ലേലത്തിൽ തന്നെ ഏറ്റവും ശ്രദ്ധ കേന്ദ്രമായിരുന്ന ആളായിരുന്നു കാവ്യ. കെ ആദ്യ രണ്ട് കളി തോറ്റപ്പോൾ ഹൈദെരാബാദിനെക്കാൾ ട്രോൾ കിട്ടിയത് കാവ്യക്കായിരുന്നു. ഇപ്പോഴിതാ അന്ന് ട്രോളിയവരെ കൊണ്ട് ഇന്ന് വാഴ്ത്തി പഠിക്കുക്കയാണ് കാവ്യ.

16.4 കോടി രൂപയ്ക്ക് ടീമിലെ 4 പേസർമാരെയും മെഗാ താര ലേലത്തിൽ സ്വന്തമാക്കിയ ഹൈദരാബാദിന്റെ തന്ത്രത്തെയാണ് ആരാധകർ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പുകഴ്ത്തുന്നത്. ലേലത്തിൽ ഏറ്റവും മോശം ടീം അല്ല എന്ന് പറഞ്ഞവർ 4 താരങ്ങളെ മേടിച്ചത് മുംബൈയും ചെന്നൈയും ഒരു താരത്തിന് മുടക്കിയ തുകക്ക്. ഒരു ബോളർമാർക്കായിത്തന്നെ പല ടീമുകളും 8–14 കോടി മുടക്കിയിടത്താണ് ഹൈദരാബാദ് വ്യത്യസ്തരാകുന്നത്. സൂപ്പർ ബൗളർ ഉമ്രാൻ മാലിക്കിനെ നിലനിൽത്താൻ അവർ മുടക്കിയത് 4 കോടി രൂപയാണ്. ഭുവനേശ്വർ കുമാറിനെ 4.20 കോടിക്കു വാങ്ങിയ ടീം നടരാജനെ 4 കോടിക്കു ടീമിലെത്തിച്ചു.

വിദേശ താരം മാർക്കോ ജെൻസനായി മുടക്കിയത് ആകട്ടെ 4.20 കോടി. ആകെ 16.40 കോടിക്ക് ടീമിലെ പേസ് വിഭാഗംതന്നെ റെഡി. പേരും പ്രശസ്തിയും ഉള്ള ബൗളറുമാർ അടങ്ങുന്ന ടീമുകൾ നിരാശപ്പെടുത്തിയപ്പോൾ കൂട്ടായ്മ പോലെ പ്രവർത്തിച്ച് ഹൈദരാബാദ് ബൗളറുമാർ വേറിട്ടുനിന്നത്. പകരക്കാരുടെ നിരയിലാകട്ടെ യുവ ബൗളർ കാർത്തിക്ക് ത്യാഗി അവസരം കാത്തിരിപ്പുണ്ട്. കാർത്തിക്കിനെ 4 കോടി രൂപയ്ക്കാണ് ടീമിലെത്തിച്ചത്. വേഗതയും,കൃത്യതയും,സ്വിങ്ങും ചേരുന്ന കൃതയമായ ബാലൻസ് തന്നെയാണ് പ്രത്യേകത.

ലേലത്തിലെ മോശം പ്രകടനം കണ്ട് ഹൈദരാബാദിനെ കുറ്റപെടുത്തിയവരിൽ പരിശീലകൻ ഉൾപ്പടെ ഉണ്ടായിരുന്നു. അതിനാലാണ് സൈമൺ കാറ്റിച്ച് ആയിരുന്നു, പ്രതിഷേധിച്ച് ടീം വിടുകയും ചെയ്തു. അങ്ങനെ പരിഹാസത്തിന്റെ പടുകുഴിയി നിന്നാണ് ടീം ഉയർത്തെഴുന്നേറ്റിരിക്കുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ