ഇന്ത്യ-ഓസീസ് ഏകദിന പരമ്പര: സൂപ്പര്‍ താരം പുറത്ത്, ഐപിഎലും നഷ്ടമായേക്കും

ഇന്ത്യയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ നിന്ന് ഓസ്ട്രേലിയന്‍ പേസ് ബോളര്‍ ജേ റിച്ചാര്‍ഡ്സണ്‍ പുറത്തായി. പിന്തുട ഞരമ്പിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് താരത്തിന്റെ പിന്മാറ്റം.

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയ്ക്ക് ശേഷം മാര്‍ച്ച് 17 ന് ആരംഭിക്കുന്ന ഇന്ത്യയ്ക്കെതിരായ ഏകദിന മത്സരത്തിനുള്ള 16 അംഗ ടീമില്‍ താരം ഇടം നേടിയിരുന്നു. ഇന്ത്യയിലേക്കുള്ള തന്റെ പര്യടനത്തിന് മുന്നോടിയായി മാച്ച് ഫിറ്റ്‌നസ് നേടാനുള്ള ശ്രമത്തിലായിരുന്നു താരമെങ്കിലും അതില്‍ പരാജയപ്പെട്ടതോടെയാണ് പിന്മാറ്റം.

ഇതേ തുടര്‍ന്ന് വലംകൈയ്യന്‍ ബോളറുടെ ഐപിഎല്‍ പങ്കാളിത്തവും സംശയത്തിലായിരിക്കുകയാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് റിച്ചാര്‍ഡ്സണ്‍. ജസ്പ്രീത് ബുംറയും ഇല്ലാതിരിക്കെ റിച്ചാര്‍ഡ്സണെ കൂടി നഷ്ടപ്പെടുന്ന സാഹചര്യം മുംബൈയ്ക്ക് ആശങ്കയേറ്റുന്നതാണ്.

ഐപിഎല്‍ 2023 മിനി ലേലത്തില്‍ അടിസ്ഥാന വിലയായ 1.50 കോടിക്കാണ് റിച്ചാര്‍ഡ്സണെ മുംബൈ തങ്ങളുടെ പാളയത്തിലെത്തിച്ചത്. എന്നാല്‍ ബുംറയ്‌ക്കൊപ്പം റിച്ചാര്‍ഡ്സണും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായാല്‍ പകരക്കാരെ തിരയേണ്ട അവസ്ഥയിലാവും ഫ്രാഞ്ചൈസി.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി