മാരത്തണ്‍ ഇന്നിംഗ്സിനുശേഷം ബട്ട്‌ലറെ കാത്തിരുന്നത് ദൗര്‍ഭാഗ്യം

ആഷസിലെ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ രക്ഷിക്കാന്‍ മാരത്തോണ്‍ ഇന്നിംഗ്സ് കാഴ്ചവെച്ച ജോസ് ബട്ട്‌ലറെ കാത്തിരുന്നത് ദൗര്‍ഭാഗ്യം. പ്രധാന ബാറ്റര്‍മാരെല്ലാം കൂടാരം കയറിയപ്പോള്‍ 200 പന്തുകളോളം പിടിച്ചുനിന്ന ബട്ട്‌ലര്‍ ഒടുവില്‍ വീണുപോയത് ഹിറ്റ് വിക്കറ്റില്‍.

ബാറ്റ് ചെയ്യുന്നതിനിടയില്‍ ഒരു പന്ത് പ്രതിരോധിക്കാന്‍ ബാക്ക്ഫൂട്ടിലേക്ക് ഇറങ്ങിയ ബട്ട്‌ലര്‍ സ്റ്റംപില്‍ ചവിട്ടുകയായിരുന്നു. അഡ്ലെയ്ഡിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട് പരാജയം ഉറ്റുനോക്കുമ്പോഴായിരുന്നു ബട്ട്‌ലറിന്റെ സുദീര്‍ഘ ഇന്നിംഗ്സ്. വാലറ്റത്തെ കൂട്ടുപിടിച്ച് 24 ഓവര്‍ പിടിച്ചു നിന്നാല്‍ മത്സരം സമനിലയില്‍ കലാശിക്കും എന്നിരിക്കെ 110- ാം ഓവറിലായിരുന്നു ബട്ട്‌ലര്‍ക്ക് പിഴച്ചത്. ഓസ്ട്രേലിയന്‍ ബൗളര്‍ ജേ റിച്ചാര്‍ഡ്സന്റെ നിരുപദ്രവകാരിയായ പന്തിലാണ് ബട്ട്‌ലര്‍ ഹിറ്റ് വിക്കറ്റായത്.

258 മിനിറ്റോളം ക്രീസില്‍ ചെലവിട്ട് 207 പന്തുകള്‍ ബട്ട്‌ലര്‍ അതിനകം അഭിമുഖീകരിച്ചിരുന്നു. ഇംഗ്ലീഷ് താരത്തിന്റെ പോരാട്ടവീര്യത്തെ എതിര്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത് പോലും നമിച്ചു. ബട്ട്‌ലര്‍ കീഴടങ്ങി ഏറെ താമസിയാതെ ശേഷിച്ച വിക്കറ്റുകളും വീണതോടെ ഇംഗ്ലണ്ട് തോല്‍വിയിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. ബട്ട്‌ലറുടെ ഹിറ്റ് വിക്കറ്റിനെ ‘ഹൃദയഭേദകം’ എന്നാണ് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് വിശേഷിപ്പിച്ചത്.

Latest Stories

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍