വിവാദ കോച്ച് ഗ്രെഗ് ചാപ്പലിനേപ്പോലെയാണോ ഗൗതം ഗംഭീറും?; വൈറലായി ഉത്തപ്പയുടെ മറുപടി

ഇന്ത്യന്‍ ടീമിലെ നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെ മുന്‍ വിവാദകോച്ചും ഓസ്ട്രേലിയക്കാരുമായ ഗ്രെഗ് ചാപ്പലുമായി പലരും താരതമ്യം ചെയ്യാന്‍ തുടങ്ങിയിരിക്കുകയാണ്. എന്നാല്‍ ഈ താരതമ്യത്തില്‍ എന്തെങ്കിലും കഴമ്പുണ്ടോ? ഈ ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം റോബിന്‍ ഉത്തപ്പ.

ഗംഭീറിന്റെ ശൈലിക്ക് ഗ്രെഗ് ചാപ്പലുമായി സാമ്യമുണ്ടെന്ന വാക്കുകളോടു ഞാന്‍ യോജിക്കുന്നില്ല. ഗൗട്ടിയെപ്പോലെ (ഗൗതം ഗംഭീര്‍) സത്യസന്ധനായിട്ടുള്ള മറ്റൊരു വ്യക്തിയെ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം എല്ലാം വളരെ സ്ട്രെയിറ്റായി ചെയ്യാന്‍ ഇഷ്ടപ്പെടുന്നയാളാണ്.

ഗംഭീര്‍ പറയുന്നത് ചിലപ്പോള്‍ നിങ്ങള്‍ക്കു ഇഷ്ടപ്പെടില്ലായിരിക്കാം. പക്ഷെ അദ്ദേഹം അക്കാര്യം നിങ്ങളുടെ മുഖത്തു നോക്കിത്തന്നെ പറയും. ഈ തരത്തില്‍ കാര്യങ്ങള്‍ വെട്ടിത്തുറന്ന പറയുന്നവരെ എനിക്കിഷ്ടമാണ്. ഇതു പോലെയുള്ള ആളുകള്‍ക്കു നല്ല ജീവിതമുണ്ടാവുമെന്നും ഞാന്‍ വിശ്വസിക്കുന്നു.

എന്താണോ അവര്‍ക്കു തോന്നുന്നത് അവര്‍ അതു തുറന്നു പറയുക തന്നെ ചെയ്യും. ഇതു തന്നെയാണ് വേണ്ടത്. മറ്റുള്ളവരുടെ പിറകില്‍ നിന്ന് വ്യത്യസ്തനായ ഒരാളായി മാറുന്നതിനേക്കാള്‍ നല്ലതും ഇതാണ്. എന്നോടു സത്യസന്ധനായിരിക്കുന്നവരെ ഞാന്‍ ഇഷ്ടപ്പെടുന്നു. ഗൗട്ടി ഭായിയും വളരെയധികം സത്യസന്ധനായിട്ടുള്ള ആളാണ്- ഉത്തപ്പ വ്യക്തമാക്കി.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം