വിവാദ കോച്ച് ഗ്രെഗ് ചാപ്പലിനേപ്പോലെയാണോ ഗൗതം ഗംഭീറും?; വൈറലായി ഉത്തപ്പയുടെ മറുപടി

ഇന്ത്യന്‍ ടീമിലെ നിലവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെ മുന്‍ വിവാദകോച്ചും ഓസ്ട്രേലിയക്കാരുമായ ഗ്രെഗ് ചാപ്പലുമായി പലരും താരതമ്യം ചെയ്യാന്‍ തുടങ്ങിയിരിക്കുകയാണ്. എന്നാല്‍ ഈ താരതമ്യത്തില്‍ എന്തെങ്കിലും കഴമ്പുണ്ടോ? ഈ ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം റോബിന്‍ ഉത്തപ്പ.

ഗംഭീറിന്റെ ശൈലിക്ക് ഗ്രെഗ് ചാപ്പലുമായി സാമ്യമുണ്ടെന്ന വാക്കുകളോടു ഞാന്‍ യോജിക്കുന്നില്ല. ഗൗട്ടിയെപ്പോലെ (ഗൗതം ഗംഭീര്‍) സത്യസന്ധനായിട്ടുള്ള മറ്റൊരു വ്യക്തിയെ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം എല്ലാം വളരെ സ്ട്രെയിറ്റായി ചെയ്യാന്‍ ഇഷ്ടപ്പെടുന്നയാളാണ്.

ഗംഭീര്‍ പറയുന്നത് ചിലപ്പോള്‍ നിങ്ങള്‍ക്കു ഇഷ്ടപ്പെടില്ലായിരിക്കാം. പക്ഷെ അദ്ദേഹം അക്കാര്യം നിങ്ങളുടെ മുഖത്തു നോക്കിത്തന്നെ പറയും. ഈ തരത്തില്‍ കാര്യങ്ങള്‍ വെട്ടിത്തുറന്ന പറയുന്നവരെ എനിക്കിഷ്ടമാണ്. ഇതു പോലെയുള്ള ആളുകള്‍ക്കു നല്ല ജീവിതമുണ്ടാവുമെന്നും ഞാന്‍ വിശ്വസിക്കുന്നു.

എന്താണോ അവര്‍ക്കു തോന്നുന്നത് അവര്‍ അതു തുറന്നു പറയുക തന്നെ ചെയ്യും. ഇതു തന്നെയാണ് വേണ്ടത്. മറ്റുള്ളവരുടെ പിറകില്‍ നിന്ന് വ്യത്യസ്തനായ ഒരാളായി മാറുന്നതിനേക്കാള്‍ നല്ലതും ഇതാണ്. എന്നോടു സത്യസന്ധനായിരിക്കുന്നവരെ ഞാന്‍ ഇഷ്ടപ്പെടുന്നു. ഗൗട്ടി ഭായിയും വളരെയധികം സത്യസന്ധനായിട്ടുള്ള ആളാണ്- ഉത്തപ്പ വ്യക്തമാക്കി.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു