IPL 2025: തീർന്നെന്ന് കരുതിയോ, ഇന്ത്യൻ പ്രീമിയർ ലീഗ് പുനരാരംഭിക്കുന്നു; പുതിയ തിയതി ഇങ്ങനെ

ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചതിനെത്തുടർന്ന് നിർത്തിവച്ച ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 അടുത്ത ആഴ്ച മുതൽ പുനരാരംഭിക്കാൻ ഒരുങ്ങുന്നു. പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ തീവ്രവാദികൾ കൊലപ്പെടുത്തിയതിന് പിന്നാലെ പാകിസ്താന് മറുപടി നൽകിയ ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ തിരിച്ചടിക്കുക ആയിരുന്നു. എന്തായാലും ഇരുരാജ്യങ്ങളും നടത്തിയ ചർച്ചയെ തുടർന്നാണ് ഇന്നലെ വെടിനിർത്തൽ കരാർ നിലവിൽ വന്നത്. നേരത്തെ ഇതുസംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇരുരാജ്യങ്ങളുമായി നടത്തിയ ചർച്ചയെ തുടർന്ന് വെടിനിർത്തൽ പ്രഖ്യാപിച്ചതായി എക്‌സിൽ കുറിച്ചിരുന്നു.

നേരത്തെ, പാകിസ്ഥാൻ സമീപ സംസ്ഥാനങ്ങളിൽ മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചതിനെ തുടർന്ന് പഞ്ചാബ് കിംഗ്‌സും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരം പാതിവഴിയിൽ നിർത്തിവെക്കുക ആയിരുന്നു. ഇതിന്റെ പിന്നാലെ ഫ്ലഡ്‌ലൈറ്റുകൾ ഓഫ് ചെയ്യുകയും കളിക്കാരോട് കളിക്കളത്തിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെടുകയും ചെയ്തു. സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന ആരാധകരോട് ഹിമാചൽ പ്രദേശ് ക്രിക്കറ്റ് സ്റ്റേഡിയം എത്രയും വേഗം ഒഴിയാൻ ആവശ്യപ്പെട്ടു.

പിബികെഎസിലെയും ഡിസിയിലെയും കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫുകൾക്കും അവരെ സുരക്ഷിതമായി ഡൽഹിയിലേക്ക് കൊണ്ടുവരാൻ ബിസിസിഐ പ്രത്യേക ട്രെയിൻ ഏർപ്പാട് ചെയ്തു. എന്തായാലും ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട് പ്രകാരം ബിസിസിഐ ഉടൻ തന്നെ ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കാൻ ഒരുങ്ങുകയാണ്.

ടൂർണമെന്റ് ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലേക്ക് മാറ്റിവെക്കുന്നത് ഉചിതമാകില്ലെന്നാണ് ബിസിസിഐ കരുതുന്നത്. ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ ടൂർണമെന്റിലെ ബാക്കി മത്സരങ്ങൾ വെച്ചാൽ രാജ്യാന്തര താരങ്ങൾ കളിക്കാനെത്തുമെന്ന കാര്യത്തിൽ ഉറപ്പില്ല. അതിനാൽ തന്നെ ഈ മാസം തന്നെ ടൂർണമെന്റ് അവസാനിക്കുന്ന രീതിയിൽ ക്രമീകരിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

Latest Stories

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ