IPL 2024: ധോണിയെ അനുസരിക്കാതിരുന്ന ചെന്നൈ നായകന് കിട്ടിയത് വമ്പൻ പണി, നടപടി സ്ഥിതീകരിച്ച് ബിസിസിഐ

ഐപിഎല്ലിൽ ഇന്നലെ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ലഖ്നൗ സൂപ്പർ ജയൻറ്സിന് എട്ട് വിക്കറ്റിൻറെ തകർപ്പൻ ജയം സ്വന്തമാക്കാൻ സാധിച്ചിരുന്നു . ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ ഉയർത്തിയ 177 റൺസിൻറെ വിജയലക്ഷ്യം ക്യാപ്റ്റൻ കെ എൽ രാഹുലിൻറെയും ഓപ്പണർ ക്വിൻറൺ ഡി കോക്കിൻറെയും അർധസെഞ്ചുറികളുടെ മികവിൽ ലഖ്നൗ 19 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുക ആയിരുന്നു.

അതേസമയം എൽഎസ്ജി ചേസിൻ്റെ തുടക്കം മുതൽ ഓവർ നിരക്ക് നിയന്ത്രിക്കാൻ എംഎസ് ധോണി സിഎസ്‌കെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദിനോട് പല തവണ പറയുന്നത് കാണാൻ സാധിച്ചിരുന്നു. എന്നിരുന്നാലും നിർദേശം പാലിക്കുന്നതിൽ പരാജയപ്പെട്ട ഋതുരാജിന് പണി കിട്ടിയിരിക്കുകയാണ്‌. നിശ്ചിത സമയം അവസാനിക്കുമ്പോൾ ചെന്നൈ മൂന്ന് ഓവറുകൾ പിന്നിലായിരുന്നു. അതിനാൽ തന്നെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) അദ്ദേഹത്തിന് 12 ലക്ഷം രൂപ പിഴ ചുമത്തിയിരിക്കുകയാണ്. കളിക്കിടെ തന്നെ 18-ാം ഓവറിൽ സർക്കിളിന് പുറത്ത് അഞ്ച് ഫീൽഡർമാർക്ക് പകരം നാല് പേരെ മാത്രമാണ് നിർത്താൻ പറ്റിയത്. പക്ഷേ മത്സരത്തിൽ അതിനകം തന്നെ പരാജയം സമ്മതിച്ച ചെന്നൈക്ക് ഈ നഷ്ടം വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയില്ല.

ഋതുരാജിന് പിഴ വിധിച്ച മത്സരത്തിൽ മറ്റൊരു പ്രത്യേകതയും കൂടിയുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ ചരിത്രത്തിൽ ഇരുടീമുകളുടെയും ക്യാപ്റ്റൻമാർ ഓവർ-റേറ്റ് നിയമലംഘനത്തിന് കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആദ്യ മത്സരമാണിത്. ലഖ്‌നൗ ക്യാപ്റ്റൻ കെഎൽ രാഹുലിനും ഓവറുകൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല, സമയ കണക്കുകൂട്ടലുകൾ കണക്കിലെടുക്കുമ്പോൾ എൽഎസ്ജിക്ക് ഒരു ഓവർ കുറവായിരുന്നു.

അതേസമയം, പവർപ്ലേ ഓവറിൽ ആറ് പന്തുകൾ എറിയാൻ ബൗളർമാർ ഏറെ സമയമെടുക്കുന്നതിനാൽ ബൗളർമാരോട് വേഗം പന്തെറിയാൻ താരങ്ങളോട് പറയാൻ റുതുരാജിനോട് ധോണി പറഞ്ഞു. ലക്‌നൗ നേതാവ് കെ.എൽ.രാഹുൽ ഒരു പന്ത് നേരിടുന്നതിന് മുമ്പ് മനഃപൂർവം സമയം പാഴാക്കുകയായിരുന്നുവെന്ന് എംഎസ്ഡി ഗെയ്‌ക്‌വാദിനെ അറിയിച്ചു. രാഹുലിന്റെ പ്രവൃത്തിയെക്കുറിച്ച് ഋതുരാജ് അമ്പയർമാരെ അറിയിച്ചു.

Latest Stories

മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല : രാജീവ് ചന്ദ്രശേഖർ

13 വർഷമായി കോമയിൽ; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി