Ipl

അപ്രതീക്ഷിത നീക്കങ്ങളുടെ തമ്പുരാന്‍, ധോണിയ്ക്കിത് അവസാന സീസണ്‍!

അപ്രതീക്ഷിത നീക്കങ്ങള്‍ എം.എസ് ധോണിയുടെ ട്രേഡ് മാര്‍ക്കാണ്. പലപ്പോഴും അദ്ദേഹം സ്വയമെടുക്കുന്ന തീരുമാനങ്ങള്‍ മാത്രമായിരുന്നില്ല അപ്രതീക്ഷിതം ധോനിയുടെ കരിയറില്‍ മൊത്തം അപ്രതീക്ഷിത സംഭവങ്ങളുടെ പരമ്പരകള്‍ തന്നെ ഒരു വിധി പോലെ സംഭവിച്ചതായി കാണാം.

ജൂനിയര്‍ തലത്തില്‍ മിന്നും പ്രകടനങ്ങള്‍ നടത്തിയിരുന്ന പാര്‍ത്ഥിവ് പട്ടേലോ ദിനേശ് കാര്‍ത്തികോ ഏറെ നാള്‍ ഇന്ത്യയുടെ അടുത്ത വിക്കറ്റ് കീപ്പര്‍ ആകുമെന്ന് പ്രതീക്ഷിക്കുമ്പോള്‍ ഇന്ത്യന്‍ റെയില്‍വേയില്‍ ടിക്കറ്റ് കലക്ടര്‍ ആയ ഒരാളുടെ അപ്രതീക്ഷിത കടന്നു വരവ് പക്ഷെ ക്രിക്കറ്റ് വിദഗ്ധര്‍മാരുടെ പ്രതീക്ഷകളെ മൊത്തം തകിടം മറിക്കുകയായിരുന്നു.

പാകിസ്ഥാന്റെയും ശ്രീലങ്കയുടെയും മികച്ച ബൗളര്‍മാരെ ക്‌ളബ് ക്രിക്കറ്റില്ലെന്ന പോലെ തച്ചു തകര്‍ക്കുമ്പോള്‍ അയാള്‍ കാണിച്ച അപ്രതീക്ഷിത ഇന്നിങ്ങ്‌സുകളുടെ ചൂടാറും മുന്‍പ് വിധി അയാള്‍ക്ക് സമ്മാനിച്ചത് ലോക ക്രിക്കറ്റിലെ അനിഷേധ്യ ശക്തിയുടെ അപ്രതീക്ഷിത ക്യാപ്റ്റന്‍ പദവിയായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും അപ്രതീക്ഷിതമായ മറ്റൊരു മുഹൂര്‍ത്തത്തില്‍ 2007 T20 ലോകകപ്പ് വിജയം മഹിയെ ഉയര്‍ത്തിയത് ഒരു സൂപ്പര്‍ ഹീറോ പരിവേഷത്തിലേക്കും.

3-4 പൊസിഷനില്‍ ബാറ്റ് ചെയ്യാനുള്ള എല്ലാ അവസരങ്ങളും അധികാരങ്ങളും ടീമിന്റെ സകല നിയന്ത്രണങ്ങളും ഉണ്ടായിട്ടും ടീമിന്റെ ആവശ്യത്തിനു വേണ്ടി ലോവര്‍ ഓര്‍ഡറില്‍ കളിച്ച അതേ മനുഷ്യന്‍ സകലരെയും അത്ഭുതപ്പെടുത്തി മറ്റൊരു അപ്രതീക്ഷിത നീക്കത്തിലൂടെ ഒരു ലോകകപ്പ് ഫൈനലില്‍ 4 ആം നമ്പറിലിറങ്ങി ഒരു കിരീട ജയം നേടുമ്പോള്‍ അയാള്‍ വീണ്ടും അപ്രതീക്ഷിത നീക്കങ്ങളുടെ എറ്റവും വലിയ തമ്പുരാനായി മാറുകയായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ നായകത്വം അപ്രതീക്ഷിതമായി കൈമാറിയപ്പോഴും ഏകദിന ക്രിക്കറ്റില്‍ തികച്ചും രാജകീയമായി ഒരു വിടവാങ്ങല്‍ മത്സരം കളിക്കുമെന്ന കടുത്ത ആരാധകരുടെ പ്രതീക്ഷകള്‍ മുഴുവനും തല്ലിക്കെടുത്തിയാണ് അയാള്‍ തന്റെ അപ്രവചനീയതയുടെ അടുത്ത തലം കാണിച്ചത്.

ദയനീയ പരാജയമായ വയസ്സന്‍ പടയെ അടുത്ത IPL സീസണില്‍ തികച്ചും അപ്രതീക്ഷിതമായി കിരീട വിജയത്തിലേക്ക് നയിച്ച നായകന്‍ തന്റെ ടീമിനെ 5 ആം തവണ കിരീടജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ച സമയത്ത് ടൂര്‍ണമെന്റിന് 2 ദിവസം മുന്‍പ് 40 ആം വയസില്‍ നായകപദവി രവീന്ദ്ര ജഡേജക്ക് കൈമാറുമ്പോഴും അപ്രതീക്ഷത നിലനിര്‍ത്തുകയാണ്.

നീണ്ട 12 സീസണുകളില്‍ ഒരു ടീമിനെ തന്നെ നയിക്കുക. അതില്‍ 9 തവണ ഫൈനലുകള്‍ കളിക്കുക. 4 തവണ ചാംപ്യന്‍മാരുക. തന്റെ ആദ്യ സീസണിലും അവസാന സീസണിലും ഫൈനല്‍ കളിക്കുക. മഹേന്ദ്ര സിങ്ങ് ധോണി പടിയിറങ്ങുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന്റെ മുഖം തന്നെയാണ് മാറുന്നത്.

ICC യുടെ 3 ട്രോഫികളും നേടിയ നായകന്‍ IPL ലും ഏറ്റവും മികച്ച നായകനായി തന്നെ മടങ്ങുമ്പോള്‍ ആരാധകര്‍ക്ക് അത് താങ്ങാവുന്നതിന് അപ്പുറത്തെ വേദനയാകും സമ്മാനിക്കുക. പ്രത്യേകിച്ച് Ipl തുടങ്ങാന്‍ 2 ദിവസം മാത്രം മുന്നില്‍ നില്‍ക്കെ .

IPL ല്‍ 204 മത്സരങ്ങളില്‍ ചെന്നൈയുടെ പടനായകനായ ധോണി 121 വിജയങ്ങള്‍ നേടിയപ്പോള്‍ 82 തോല്‍വികളാണ് വഴങ്ങിയിട്ടുള്ളത്. 60%ഓളം വിജയശതമാനം സൂക്ഷിക്കുന്ന നായകന്റെ കീഴില്‍ രണ്ടുതവണ ചാമ്പ്യന്‍സ് ലീഗ് കിരീടവും ചെന്നൈയുടെ ഷെല്‍ഫിലെത്തിയിട്ടുണ്ട്.

അപ്രതീക്ഷിത നീക്കങ്ങളിലൂടെ ആരാധകരെ എന്നും അമ്പരിപ്പിക്കുന്ന ധോണി കളിക്കാരനായി അവസാന IPL ന് വരുമ്പോള്‍ ഒരു ഫസ്റ്റ് ക്‌ളാസ് മാച്ചില്‍ പോലും ടീമിനെ നയിച്ചു പരിചയമില്ലാത്ത പിന്‍ഗാമിയായ രവീന്ദ്ര ജഡേജക്ക് തന്റെ നായകനിലെ അനുഭവ പാoങ്ങള്‍ പങ്കുവെക്കാനുള്ള അവസരം കൂടി സൃഷ്ടിക്കുകയാണ്. എല്ലാവരും പറയാറുള്ളത് പോലെ ‘MS Dhoni did it in style ‘

ടീമില്‍ നില നിന്ന് കൊണ്ട് ക്യാപ്റ്റന്‍സി മറ്റൊരാളെ ഏല്‍പ്പിക്കുന്നവര്‍ അപൂര്‍വമണ്.പ്രത്യേകിച്ചും ധോനിയെ പോലൊരു ഇതിഹാസം അവിടെയാണ് വ്യത്യസ്തനാകുന്നതും.

Latest Stories

വ്യാജ ആനിമേറ്റഡ് വീഡിയോ പ്രചരിപ്പിച്ചു; ദേശീയ അധ്യക്ഷന്‍ ജെപി നദ്ദക്കെതിരെ കേസെടുത്ത് കര്‍ണാടക പൊലീസ്; ബിജെപിക്ക് തിരിച്ചടി

രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ ഫിവര്‍; പത്ത് പേര്‍ ചികിത്സയില്‍; മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരില്ല

ആ ഇന്ത്യൻ താരം മനുഷ്യനല്ല അന്യഗ്രഹജീവിയാണ്, ഡിഎൻഎ ടെസ്റ്റ് അത്യാവശ്യം; വെയ്ൻ പാർനെൽ പറയുന്നത് ഇങ്ങനെ

ഉമിനീര് ഇറക്കാന്‍ പോലും മറന്നു പോയി, തലച്ചോറ് ചുരുങ്ങുകയാണെന്ന് സ്‌കാനിംഗില്‍ കണ്ടെത്തി; പേരുപോലും മറന്നുപോയ കനകലതയുടെ അവസാനകാലം

പാലക്കാട് കോഴിഫാമിൽ വൻ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങൾ തീയിൽ വെന്തുരുകി ചത്തു

മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

പ്രതിപക്ഷവും മാധ്യമങ്ങളും കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ നടത്തിയ ഗൂഢാലോചന പൊളിഞ്ഞു; മാത്യു കുഴല്‍നാടന്‍ മാപ്പ് പറയണമെന്ന് സിപിഎം

IPL 2024: 'ആന്ദ്രെ റസ്സല്‍ അപകടകരമായ ഷോട്ടുകള്‍ കളിക്കുന്നു, പക്ഷേ സൂര്യകുമാര്‍ യാദവ്..'; രണ്ട് പവര്‍ ഹിറ്റര്‍മാരും തമ്മിലുള്ള പ്രധാന വ്യത്യാസം ചൂണ്ടിക്കാട്ടി ഹര്‍ഭജന്‍ സിംഗ്

'ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിലെ ജനാധിപത്യ രാജ്യങ്ങൾക്ക് മാതൃക'; വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

IPL 2024: 'സച്ചിന്‍, വിരാട്, രോഹിത് എന്നിവരെപ്പോലെ അവന്‍ ആധിപത്യം പുലര്‍ത്തുന്നു': മുംബൈ താരത്തെ പ്രശംസിച്ച് സിദ്ദു