മലിംഗ റോയല്‍സിലേക്ക് പോയതില്‍ മുംബൈയ്ക്ക് അതൃപ്തി; പ്രതികരിച്ച് സംഗക്കാര

ഐപിഎല്‍ 15ാം സീസണിന് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സ് നടത്തിയ ഒരു സര്‍പ്രൈസ് നീക്കമായിരുന്നു ലസിത് മലിംഗയെ ടീമിലെത്തിച്ചത്. മുംബൈ ഇന്ത്യന്‍സുമായുള്ള 12 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചാണ് മലിംഗ ബോളിംഗ് കോച്ചായി റോയല്‍സിലേക്ക് എത്തിയത്. ഈ പോക്കില്‍ മുംബൈ ഇന്ത്യന്‍സ് വളരെ അസ്വസ്തരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിത ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് രാജസ്ഥാന്‍ പരിശീലകന്‍ കുമാര്‍ സംഗക്കാര.

‘മലിംഗയുടെ കാര്യത്തില്‍ മുംബൈ ഇന്ത്യന്‍സ് അസ്വസ്ഥതപ്പെടേണ്ട കാര്യമില്ല. മുംബൈയ്ക്ക് ഒരു സമ്പൂര്‍ണ്ണ കോച്ചിംഗ് യൂണിറ്റ് ഉണ്ട്. മലിംഗയ്ക്ക് ലഭിച്ച പുതിയ അവസരത്തില്‍ മഹേല ജയവര്‍ധന സന്തോഷവാനാണെന്ന് ഞാന്‍ കരുതുന്നു. ശ്രീലങ്കന്‍ താരം രാജസ്ഥാന്‍ റോയല്‍സിലേക്ക് വരാന്‍ തീരുമാനിച്ചത് ഞങ്ങളുടെ ഭാഗ്യമാണ്.’

‘ടൂര്‍ണമെന്റില്‍ ഫ്രാഞ്ചൈസിയെ വിജയിപ്പിക്കുകയാണ് എന്റെ ജോലി. ടീം മൂല്യം വര്‍ധിപ്പിക്കാനും, സഹതാരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താനും കഴിവുള്ള ആളുകളെ മാത്രമേ ഞാന്‍ ശുപാര്‍ശ ചെയ്യാറുള്ളു. മലിംഗയുടെ നിലവാരം എല്ലാവര്‍ക്കും അറിയാവുന്നതാണ്. മുംബൈയുടെ വിജയത്തിന് പിന്നിലെ പ്രധാന ശക്തികളില്‍ ഒരാളാണ് അദ്ദേഹം. രാജസ്ഥാന് വേണ്ടിയുള്ള മലിംഗയുടെ നിര്‍ദ്ദേശങ്ങള്‍ ടീമിന് പുത്തന്‍ ഉണര്‍വ് നല്‍കുന്നതാണ്’ സംഗക്കാര പറഞ്ഞു.

17 വര്‍ഷത്തോളം ക്രിക്കറ്റ് രംഗത്ത് സജീവമായിരുന്ന മലിംഗ ഈയിടെയാണ് വിരമിച്ചത്. ശ്രീലങ്കയ്ക്ക് വേണ്ടി മൂന്ന് ഫോര്‍മാറ്റിലുമായി 340 മത്സരങ്ങള്‍ കളിച്ച മലിംഗ 546 വിക്കറ്റുകള്‍ വീഴ്ത്തി. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി മാത്രം ജഴ്സിയണിഞ്ഞ മലിംഗ 122 മത്സരങ്ങളില്‍ നിന്ന് 170 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക