ആരൊക്ക വന്നാലും ഇല്ലെങ്കിലും ഐ.പി.എല്‍ പൂര്‍ത്തിയാക്കും; നിലപാട് വ്യക്തമാക്കി ബി.സി.സി.ഐ

ഐ.പി.എല്‍ 14ാം സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ യു.എ.ഇയില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ ചില വിദേശ കളിക്കാര്‍ എത്തില്ലെന്ന റിപ്പോര്‍ട്ടുകള്‍ ആശങ്ക സൃഷ്ടിക്കുന്നതാണ്. എന്നിരുനാലും കളിക്കാരെ എത്തിക്കാന്‍ സാധിക്കുന്നതൊക്കെ ചെയ്യുമെന്നും എന്തൊക്കെ സംഭവിച്ചാലും ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കുമെന്നും ബി.സി.സി.ഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു.

“വിദേശ കളിക്കാരുടെ ലഭ്യത സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഞങ്ങള്‍ ചര്‍ച്ചചെയ്തു. ഐ.പി.എല്ലിന്റെ ഈ പതിപ്പ് പൂര്‍ത്തിയാക്കുന്നതിലാണ് ഞങ്ങളുടെ പ്രധാന ശ്രദ്ധ. അത് പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ പാടില്ല. അതിനാല്‍ വിദേശ താരങ്ങളെ ലഭിച്ചില്ലെങ്കിലും ടൂര്‍ണമെന്റ് നടത്തും.”

“ഇന്ത്യന്‍ കളിക്കാര്‍ ഉണ്ട്, വിദേശ കളിക്കാര്‍ ഉണ്ട്. എന്നാല്‍ കുറച്ച് വിദേശ കളിക്കാരെ ലഭ്യമാകില്ല. ഞാന്‍ പറഞ്ഞതുപോലെ, ഞങ്ങള്‍ക്ക് ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കണം. അതിനാല്‍ ഫ്രാഞ്ചൈസികള്‍ തീര്‍ച്ചയായും പകരം മറ്റ് കളിക്കാരെ അന്വേഷിക്കും. ആരെയെങ്കിലും ലഭ്യമായാല്‍, ഞങ്ങള്‍ അവരെ വെച്ച് ടൂര്‍ണമെന്റ് നടത്തും. അതാണ് ഞങ്ങളുടെ നയം” രാജീവ് ശുക്ല പറഞ്ഞു.

ഐ.പി.എല്ലിന്റെ രണ്ടാം പാദം സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍ 10 വരെ നടത്താനാണ് പദ്ധതി. 29 മല്‍സരങ്ങളാണ് ഈ സീസണില്‍ പൂര്‍ത്തിയായിട്ടുള്ളത്. 31 മല്‍സരങ്ങള്‍ ഇനിയും ബാക്കിയുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക