INDIAN CRICKET: നീ ആ പ്രവർത്തി ഇപ്പോൾ ചെയ്യരുത്, അത് അവർക്ക് ദോഷം ചെയ്യും; കോഹ്‌ലിയോട് ആവശ്യവുമായി ബിസിസിഐ

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്ന കാര്യം വിരാട് കോഹ്‌ലി ബിസിസിഐയെ അറിയിച്ചതായി റിപ്പോർട്ടുകൾ കുറച്ചു മണിക്കൂറുകൾ മുമ്പ് പുറത്തുവന്നിരുന്നു. രോഹിത് ശർമ്മ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ കോഹ്‌ലിയും തന്റെ തീരുമാനം എടുക്കുക ആയിരുന്നു. വിരാട് കോഹ്‌ലി ഇംഗ്ലണ്ടിനെതിരെ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരക്ക് ശേഷം വിരമിക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.

ടെസ്റ്റിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാൻ കോഹ്‌ലിയോട് ബോർഡ് അഭ്യർത്ഥിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. വിരാട് ഇപ്പോഴും ഫിറ്റ് ആയിട്ടുള്ള ആളാണെന്നും ഡ്രസ്സിംഗ് റൂമിലെ അദ്ദേഹത്തിന്റെ സാന്നിധ്യം കളിക്കാരുടെ മാനസികാവസ്ഥ ഉയർത്തുന്നുവെന്നും വൃത്തങ്ങൾ അവകാശപ്പെട്ടു.

“അദ്ദേഹം ഇപ്പോഴും അവിശ്വസനീയമാംവിധം ഫിറ്റ് ആയിട്ടുള്ള ആളാണ്. ഡ്രസ്സിംഗ് റൂമിലെ അദ്ദേഹത്തിന്റെ സാന്നിധ്യം മുഴുവൻ ടീമിനെയും ഉയർത്തുന്നു. അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് കുറച്ച് സമയമെടുക്കാൻ ഞങ്ങൾ അദ്ദേഹത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്,” ബിസിസിഐ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പ്രകാരം, ടെസ്റ്റിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് കോഹ്‌ലി തീരുമാനമെടുത്തിട്ടുണ്ടെന്നും അദ്ദേഹം ബിസിസിഐയെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. എന്നാൽ, കോഹ്‌ലി ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.

“ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് അദ്ദേഹം തീരുമാനമെടുത്തിട്ടുണ്ട്, ബോർഡിനെ അറിയിച്ചിട്ടുമുണ്ട്. നിർണായകമായ ഇംഗ്ലണ്ട് പര്യടനം വരാനിരിക്കുന്നതിനാൽ, പുനഃപരിശോധന നടത്താൻ ബിസിസിഐ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അദ്ദേഹം ഇതുവരെ തീരുമാനത്തിൽ നിന്ന് പിന്മാറിയിട്ടില്ല,” വൃത്തങ്ങൾ ഈ പത്രത്തോട് പറഞ്ഞു.

ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ കോഹ്‌ലിയുടെ മോശം പ്രകടനമാണ് വിരമിക്കൽ ആലോചിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് റിപ്പോർട്ട് സൂചന നൽകുന്നു. രോഹിത്തും കോഹ്‌ലിയും പോകുന്നതോടെ , ജഡേജ, ബുംറ, രാഹുൽ എന്നിവരുൾപ്പെടെ രണ്ട് പരിചയസമ്പന്നർ മാത്രമേ ടീമിൽ ഉണ്ടാകൂ.

Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി