ഇന്ത്യന്‍ ബോളിംഗിനു മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല ; പിങ്ക് ബോള്‍ ടെസ്റ്റിലും ശ്രീലങ്കയെ തകര്‍ത്തു, നായകന്റെ സെഞ്ച്വറി പാഴായി

നായകന്റെ അര്‍ദ്ധശതകത്തിനും ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ വിജയം നേടി ഇന്ത്യ പരമ്പര തൂത്തുവാരി. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന പിങ്ക്‌ബോള്‍ ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്‌സിനും 238 റണ്‍സിനും വിജയം നേടി. ഇതോടെ പരമ്പരയിലെ രണ്ടു മത്സരത്തിലൂം ഇന്ത്യ ജയിച്ചു. ശ്രീലങ്കയുടെ രണ്ടാം ഇന്നിംഗ്‌സിന് ഇന്ത്യ 208 റണ്‍സിന് കര്‍ട്ടനിടുകയായിരുന്നു.

രണ്ടാം ഇന്നിംഗ്‌സില്‍ ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോള്‍ സെഞ്ച്വറി നേട്ടവുമായി ശ്രീലങ്കന്‍ നായകന്‍ ദിമുത്ത് കരുണരത്‌നേ കീഴടങ്ങാതെ പൊരുതുകയായിരുന്നു. ഓപ്പണറായി ഇറങ്ങിയ കരുണരത്‌നേ 107 റണ്‍സ് എടുത്ത് പുറത്തായി. 174 പന്തുകളിലായിരുന്നു ലങ്കന്‍ നായകന്റെ സെഞ്ച്വറി നേട്ടം. ഒടുവില്‍ ബുംറേയുടെ പന്തില്‍ ശ്രീലങ്കന്‍ നായകന്‍ ക്ലീന്‍ ബൗള്‍ഡാകുകയായിരുന്നു. ഓപ്പണര്‍ ലാഹിരു തിരുമാനെയേയും പുറത്താക്കിയത് ബുംറയായിരുന്നു. റണ്‍സ് എടുക്കും മുമ്പ് വിക്കറ്റിന് മുന്നില്‍ കുരുക്കി.

വണ്‍ ഡൗണായി എത്തിയ കുശാല്‍ മെന്‍ഡിസ് നായകനൊപ്പം ചേര്‍ന്ന് സ്‌കോര്‍ മുമ്പോട്ട് കൊണ്ടുപോയി. ഇതിനിടയില്‍ മെന്‍ഡിസ് അര്‍ദ്ധശതകം തികയ്ക്കുകയും ചെയ്തു. 54 റണ്‍സായിരുന്നു കുശാല്‍ മെന്‍ഡിസിന്റെ സമ്പാദ്യം. മെന്‍ഡിസിന്റെ അശ്വിന്റെ പന്തില്‍ പന്ത് സ്റ്റംപ് ചെയ്തു. 12 റണ്‍സ എടുത്ത നിരോഡ് ഡി്ക്‌വാല 12 റണ്‍സിനും പുറത്തായി. ഈ മൂന്ന പേര്‍ ഒഴിച്ചാല്‍ ആര്‍ക്കും ഇന്ത്യന്‍ ബൗളിംഗിനെതിരേ പിടിച്ചു നില്‍ക്കാനോ രണ്ടക്ക സംഖ്യ ഉണ്ടാക്കാനോ പോലും കഴിഞ്ഞില്ല.

കളിയില്‍ നാലു വിക്കറ്റുമായി അശ്വിനായിരുന്നു ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പ്രകടനം നടത്തിയത്. അശ്വിന്‍ നാലു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റുകളും അക്‌സര്‍ പട്ടേല്‍ രണ്ടും ജഡേജ ഒരു വിക്കറ്റും വീഴ്ത്തി. നേരത്തേ പന്തിന്റെയും ശ്രേയസ് അയ്യരുടെയും അര്‍ദ്ധശതകങ്ങളുടെ മികവിലാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 87 പന്തില്‍ 67 റണ്‍സായിരുന്നു അയ്യരുടെ സമ്പാദ്യം. ഒമ്പതു ബൗണ്ടറികളും പറത്തി. ടിട്വന്റി ശൈലിയില്‍ ബാറ്റു വീശിയ പന്ത് 31 പന്തില്‍ 50 റണ്‍സ് അടിച്ചു. ഏഴു ബൗണ്ടറിയും രണ്ടു സിക്‌സറും പറത്തി. നായകന്‍ രോഹിത് ശര്‍മ്മ 46 റണ്‍സ് എടുത്തപ്പോള്‍ ഹനുമ വിഹാരി 35 റണ്‍സും എടുത്തു.

വിരാട് കോഹ്ലിയ്ക്ക് രണ്ടാം ഇന്നിംഗ്‌സിലും തിളങ്ങാനായില്ല. 13 റണ്‍സിന് പുറത്തായി. രവീന്ദ്ര ജഡേജയ്ക്ക് 22 റണ്‍സാണ് എടുക്കാനായത്. അശ്വിന്‍ 13 റണ്‍സും നേടി. അക്‌സര്‍ പട്ടേല്‍ ഒമ്പതിനും മുഹമ്മദ് ഷമി 16 റണ്‍സിനും പുറത്താകാതെ നിന്നു. ആദ്യ ഇന്നിംഗ്‌സില്‍ 252 ന പുറത്തായ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ 303 റണ്‍സിന് ഇന്നിംഗ്‌സ് ഡി്ക്ലയര്‍ ചെയ്യകുയായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 109 ന് പുറത്തായ ശ്രീലങ്ക രണ്ടാം ഇന്നിംഗ്‌സില്‍ 208 നും വീഴുകയായിരുന്നു. ഇതോടെ മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-0 ന് ജയിച്ചു. നാട്ടില്‍ ഇതുവരെ പിങ്ക് ബോളില്‍ കളിച്ച ടെസ്റ്റില്‍ പരാജയപ്പെട്ടിട്ടില്ല എന്ന റെക്കോഡ് നിലനിര്‍ത്തുകയും ചെയ്തു.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ