അവസരത്തില്‍ എങ്ങിനെ ഉയരണമെന്ന് ഇനി പന്തിനോട് ആരും പറഞ്ഞേക്കരുത് ; പക്ഷേ ഇന്ത്യന്‍നിര പിന്നെയും പാളി

ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ സെഞ്ച്വറിയടിച്ച് മിന്നിച്ച് ഋഷഭ് പന്ത്. കഴിഞ്ഞ ഇന്നിംഗ്‌സിലും അതിന് മുമ്പത്തെ മത്സരത്തിലും കുറഞ്ഞ സ്‌കോറുകള്‍ക്ക് പുറത്താകുന്നത് കണ്ട് കടുത്ത വിമര്‍ശനം ഉയര്‍ത്തിയവരുടെ നാവടപ്പിച്ചാണ് യുവതാരം സെഞ്ച്വറി നേടിയത്. 139 പന്തുകള്‍ നേരിട്ട പന്തിന്റെ ബാറ്റില്‍ നിന്നും നാലു സിക്‌സറുകളും ആറു ബൗണ്ടറികളുമാണ് പറന്നത്. ഒരറ്റത്ത് വിക്കറ്റുകള്‍ ചീട്ടുകൊട്ടാരമാകുമ്പോള്‍ പന്ത് അതിവേഗം സ്‌കോര്‍ ഉയര്‍ത്തി.

കഴിഞ്ഞ ഇന്നിംഗ്‌സില്‍ അര്‍ദ്ധശതകം നേടിയ ഇന്ത്യന്‍ നായകന്‍ വിരാട്‌കോഹ്ലിയുടെ 71 ാം സെഞ്ച്വറി കാണാന്‍ കാത്തിരുന്നവര്‍ക്ക് പക്ഷേ നിരാശപ്പെടേണ്ടി വന്നു. കോഹ്ലി 29 റണ്‍സിന് എന്‍ഗിഡിയുടെ പന്തില്‍ മാര്‍ക്രമിന് ക്യാച്ച് നല്‍കി മടങ്ങി. 143 പന്തുകള്‍ പ്രതിരോധിച്ചായിരുന്നു കോഹ്ലി ഈ സ്‌കോര്‍ നേടിയത്. പന്ത് സെഞ്ച്വറി നേടിയെങ്കിലും കാര്യമായി സ്‌കോര്‍ ഉയര്‍ത്താന്‍ ഇന്ത്യയ്ക്കായില്ല. 198 റണ്‍സിന് ഇന്ത്യയൂടെ രണ്ടാം ഇന്നിംഗ്‌സും കഴിഞ്ഞു. ഇതോടെ ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം 211 റണ്‍സായി.

രണ്ടു ദിവസം കൂടി ടെസ്റ്റില്‍ ബാക്കി നില്‍ക്കേ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് നന്നായി കഷ്ടപ്പെടേണ്ടി വരും. ഇന്ത്യന്‍ നിരയില്‍ പന്തും കോഹ്ലിയൂം കഴിഞ്ഞാല്‍ കൂടുതല്‍ റണ്‍സ് നേടിയത് എക്‌സ്ട്രയായിരുന്നു. ദക്ഷിണാഫ്രിക്ക ഇന്ത്യയ്ക്ക് ദാനം ചെയ്തത് 28 റണ്‍സാണ്. പതിവ് പോലെ ഓപ്പണര്‍മാരെ തുടക്കത്തില്‍ തന്നെ നഷ്ടമായി.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക