ഇന്‍ഡോറില്‍ ബാറ്റിംഗ് വെടിക്കെട്ട്; ലങ്കയ്ക്ക് ലക്ഷ്യം 261

ബാറ്റെടുത്തവരെല്ലാം താണ്ഡവമാടിയപ്പോള്‍ ക്രിസ്മസ് തണുപ്പിലും ലങ്കന്‍ ബോളര്‍മാര്‍ ഉരുകിയൊലിച്ചു. ടോസ് നേടി ആദ്യം ബാറ്റിനിറങ്ങിയ ഇന്ത്യ 261 വിജയ ലക്ഷമാണ് കുറിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ട്വന്റി20 സ്‌കോറാണിത്. വെസ്റ്റിന്‍ഡീസിനെതിരെ നേടിയ 244 റണ്‍സിന്റെ റെക്കോര്‍ഡാണ് ഇന്ത്യ തിരുത്തിയെഴുതിയത്.

ഓപ്പണര്‍മാരായി ഇറങ്ങിയ നായകന്‍ രോഹിത് ശര്‍മയും ലോകേഷ് രാഹുലും ചേര്‍ന്ന് ലങ്കന്‍ ബോളര്‍മാരെ തലങ്ങുംവിലങ്ങും തല്ലിച്ചതച്ചു. ഇരുവരും ചേര്‍ന്ന് ഓപ്പണിങ് കൂട്ടുകെട്ടില്‍ കെട്ടിപ്പൊക്കിയത് 165 റണ്‍സിന്റെ റണ്‍മലയായിരുന്നു. ഒരാളെയും വെറുതെ വിടാതെയായിരുന്നു രോഹിത്തിന്റെ ആക്രമണം. ബോളര്‍മാരെ അതിര്‍ത്തിക്കപ്പുറത്തേക്ക് അടിച്ചകറ്റുന്നതില്‍ മാത്രമായിരുന്നു രോഹിതിന്റെ ശ്രദ്ധ. സിക്‌സറുകളും ബൌണ്ടറികളും തുടരെ തുടരെ പറന്നപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ റോക്കറ്റ് വേഗത്തിലായി. ഒടുവില്‍ രോഹിതിന് തുടരെ സ്‌ട്രൈക്ക് കൈമാറി രാഹുല്‍ ആ തീ ആളിക്കത്തിച്ചു. 35 പന്തില്‍ നിന്ന് ട്വന്റി 20യിലെ വേഗതയേറിയ സെഞ്ച്വറി പൂര്‍ത്തിയാക്കിയിട്ടും രോഹിത് ആക്രമണവീര്യം ഒട്ടും തണുപ്പിച്ചില്ല. ഒടുവില്‍ 43 പന്തില്‍ നിന്ന് 118 റണ്‍സ് എടുത്തുനില്‍ക്കെ ചമീരയുടെ പന്തില്‍ രോഹിത് ഇന്നിങ്‌സ് അവസാനിപ്പിച്ചു. പത്തു സിക്‌സറുകളും 12 ബൌണ്ടറികളുമാണ് രോഹിതിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

നായകന്‍ പകര്‍ന്ന ഊര്‍ജത്തില്‍ നിന്ന് അര്‍ധ ശതകം തികച്ച ശേഷം രാഹുലും ഇന്‍ഡോറില്‍ കത്തിപ്പടര്‍ന്നു. 49 പന്തില്‍ നിന്ന് എട്ടു സിക്‌സറുകളുടെ അകമ്പടിയോടെ 89 റണ്‍സ് അടിച്ചുകൂട്ടിയ ശേഷമാണ് രാഹുലും പിന്‍വാങ്ങിയത്. അപ്പോഴേക്കും ഇന്ത്യയുടെ സ്‌കോര്‍ രണ്ടിന് 243 റണ്‍സ് എന്ന ശക്തമായ നിലയില്‍ എത്തിയിരുന്നു. തുടര്‍ന്നു വന്ന ധോണിയും ഹര്‍ദിക് പാണ്ഡ്യയുമൊക്കെ പന്തുകള്‍ പാഴാക്കാതെ ലങ്കന്‍ ബോളര്‍മാരെ ശിക്ഷിച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ 250 കടന്നു. 28 റണ്‍സെടുത്ത് ധോണി പാഡഴിച്ചതോടെ ഇന്‍ഡോറില്‍ ഇന്ത്യ പുതു ചരിത്രമെഴുതി കഴിഞ്ഞിരുന്നു. നേരിട്ട ആദ്യ പന്തില്‍ തന്നെ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയ ശ്രേയസ് അയ്യര്‍ മാത്രമാണ് ടീം ഇന്ത്യയില്‍ നിരാശപ്പെടുത്തിയത്. ഒടുവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സ് എന്ന പടുകൂറ്റന്‍ സ്‌കോര്‍ ലങ്കക്ക് മുന്നില്‍ വെല്ലുവിളിയായി ഉയര്‍ത്തി ഇന്ത്യ .

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ