പാകിസ്ഥാനെ പരിശീലിപ്പിക്കാന്‍ ഇന്ത്യയുടെ പഴയ ആശാന്‍; കോച്ച് പദവിക്ക് മത്സരിക്കുന്നത് മൂന്നു പേര്‍

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ചായി ദക്ഷിണാഫ്രിക്കയുടെ ഗാരി കേസ്റ്റണ്‍ ചുമതലയേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്. മുമ്പ് ഇന്ത്യയെ പരിശീലിപ്പിച്ചിട്ടുള്ള കേസ്റ്റണ്‍ മികച്ച റെക്കോഡുള്ളയാളാണ്.

ട്വന്റി20 ലോക കപ്പിന് തൊട്ടുമുമ്പ് മിസ്ബ ഉല്‍ ഹക്ക് രാജിവെച്ചതിനെ തുടര്‍ന്നാണ് പാക് ടീമിന്റെ ഹെഡ് കോച്ച് സ്ഥാനത്ത് ഒഴിവു വന്നത്. സ്പിന്‍ ഇതിഹാസം സഖ്‌ലെയ്ന്‍ മുഷ്താഖാണ് നിലവില്‍ മുഖ്യ പരിശീലകന്റെ ചുമതല കൈകാര്യം ചെയ്യുന്നത്. എന്നാല്‍ വിദേശ കോച്ച് വേണമെന്ന നിലപാടിലാണ് പിസിബി ചെയര്‍മാന്‍ റമീസ് രാജ. അതാണ് കേസ്റ്റന് വഴിതെളിക്കുന്നത്.

കേസ്റ്റന് പുറമെ ഓസ്‌ട്രേലിയയുടെ സൈമണ്‍ കാറ്റിച്ച്, ഇംഗ്ലണ്ടിന്റെ പീറ്റര്‍ മൂര്‍സ് എന്നിവരുടെ പേരും പരിഗണിക്കപ്പെടുന്നുണ്ട്. 2008 മുതല്‍ 2011വരെ കോച്ചായിരുന്ന കേസ്റ്റന് കീഴിലാണ് ഇന്ത്യ ഏകദിന ലോക കപ്പ് സ്വന്തമാക്കിയത്. ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ ഒന്നാമത് എത്തിയതും കേസ്റ്റന്റെ പരിശീലന മികവ് അടിവരയിട്ടു.

Latest Stories

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി