Ipl

കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ 14 കോടി തിരിച്ചു കൊടുക്ക് ഒരു കോടി നീ എടുത്തോ, ആവശ്യവുമായി ആരാധകർ

മെഗാ ലേലം നടന്ന ദിവസം ഏറ്റവും ഉയർന്ന ലേലത്തുകക്ക് ഇഷാൻ കിഷനെ വാങ്ങി കഴിഞ്ഞ് മുംബൈ ഇന്ത്യൻസ് ഉടമകളുടെ മുഖത്ത് ഒരു സന്തോഷമുണ്ടായിരുന്നു. കിലുക്കം സിനിമയില്‍ ജഗതി പറയുന്നത് പോലെ -‘അടിച്ചുമോനെ’ എന്ന രീതിയിൽ ഉള്ള ആവേശം. അതിനുശേഷം 15.25 കോടിക്ക് ടീമിലെടുത്ത താരത്തിന്റെ പ്രകടനം കണ്ടപ്പോൾ ആകട്ടെ -“എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ ” എന്ന സലിം കുമാറിന്റെ ഡയലോഗ് പോലെ താടിക്ക് കൈയും കൊടുത്തിരിക്കാൻ മാത്രമേ അവർക്ക് കഴിയുന്നൊള്ളു . മൂന്നോ നാലോ താരങ്ങളെ വിളിച്ചെടുക്കേണ്ട തുകക്ക് ഒറ്റ താരത്തിനായി മുടക്കിയാണ് മുംബൈ സ്വയം ആണിയടിച്ചത് എന്ന് പറയാം.

11 മത്സരങ്ങളിൽ നിന്ന് 321 റൺസാണ് താരത്തിന് നേടാനായത്. ഇതിൽ കൂടുതലും ആദ്യ രണ്ട് മത്സരങ്ങളിൽ നേടിയ റൺസാണ് എന്നും ഓർക്കണം. ചുരുക്കി പറഞ്ഞാൽ കിഷാനെ ലേലത്തിൽ പിടിച്ചതുകൊണ്ട് ഒരു ഉപകാരവും ടീമിന് കിട്ടിയില്ല എന്നതാണ് സത്യം. ഒരു കോൺഫിഡൻസും കാണിക്കാതെയാണ് താരം ബാറ്റ് ചെയ്യുന്നത്. ഓപ്പണർ ആയിട്ടിറങ്ങുന്നതിന്റെ അഡ്വാൻറ്റേജ് മുഴുവൻ നശിപ്പിക്കുകയാണ് താരം.

ഇതല്ല ഇഷാന്‍ കിഷനില്‍ നിന്ന് ടീം പ്രതീക്ഷിക്കുന്നതെന്ന് കോച്ച് ജയവര്‍ധനെ മത്സര ശേഷം തുറന്നുപറഞ്ഞിരുന്നു . സ്വാഭാവിക ശൈലിയില്‍ കളിക്കാനുള്ള സ്വാതന്ത്ര്യം കിഷന് കൊടുത്തു. എന്നാല്‍ നാലഞ്ച് കളികളിലായി അതിനൊത്ത പ്രകടനമല്ല ഉണ്ടായത്.

എന്തായാലും ചരിത്രത്തിൽ ഒരിക്കലും കാണിക്കാത്ത ഈ മണ്ടത്തരം മുംബൈക്ക് ഒരു പാഠമാകും എന്നതാണ് ആരാധകർ പറയുന്നത്. ഇനി ഇതുപോലെ ഒരിക്കലും സംഭവിക്കാതിരിക്കട്ടെ എന്നും ആരാധകർ പറയുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക