പാകിസ്ഥാൻ രക്ഷപ്പെടണമെങ്കിൽ ആ താരങ്ങളെ പുറത്താക്കണം, ഫോം ഔട്ട് ആണെങ്കിൽ ഇറങ്ങി പോണം: ഷാഹിദ് അഫ്രീദി

ഇപ്പോൾ നടക്കുന്ന ടി 20 ലോകകപ്പിൽ ഇന്ത്യ തുടർച്ചയായ മൂന്നാം മത്സരത്തിലും വിജയിച്ചിരുന്നു. പാകിസ്താനെതിരെ 61 റൺസിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇതോടെ സൂപ്പർ 8 ലേക്ക് ഇന്ത്യ രാജകീയമായി പ്രവേശിച്ചു. ഇന്ത്യക്ക് വേണ്ടി ബാറ്റിംഗിൽ ഇഷാൻ കിഷനും, ബോളിങ്ങിൽ ജസ്പ്രീത് ബുംറ, ഹർദിക് പാണ്ട്യ, അക്‌സർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യയോട് തോറ്റതിന് പിന്നാലെ പാക് ടീമിനെ രൂക്ഷമായി വിമർശിച്ച് സംസാരിച്ചിരിക്കുകയാണ് ഷാഹിദ് അഫ്രീദി.

സീനിയർ താരങ്ങളായ ബാബർ അസമിനേയും ഷഹീൻ അഫ്രിദിയെയും ശദാബ് ഖാനെയും പുറത്താക്കണമെന്നും അടുത്ത മത്സരം മുതൽ യുവതാരങ്ങൾക്ക് അവസരം നൽകണമെന്നും അഫ്രീദി പറഞ്ഞു.

സീനിയർ കളിക്കാരെ അകമഴിഞ്ഞ് പിന്തുണക്കുന്നതിനെയും അഫ്രീദി വിമർശിച്ചു. ബാബർ അസം, ഷഹീൻ അഫ്രീദി, ശദാബ് ഖാൻ എന്നിവരുടെ പേരെടുത്തായിരുന്നു വിമർശനം. ഫോം മങ്ങിയാൽ ഒന്നെങ്കിൽ മാറി നിൽക്കണം, അല്ലെങ്കിൽ പുറത്താക്കണം, ഇത് രണ്ടും ചെയ്യാത്തത് കൊണ്ടാണ് ഇങ്ങനെയുള്ളവർ തുടർന്നുകൊണ്ടിരിക്കുന്നതെന്നും അഫ്രീദി കൂട്ടിച്ചേർത്തു.

Latest Stories

ബ്രേക്കിട്ട് സ്വർണവില; ഇന്നത്തെ വില അറിയാം

ഭിന്നശേഷി സംവരണത്തിൽ നിർണായക നീക്കവുമായി സംസ്ഥാന സർക്കാർ; എൻഎസ്എസിന് അനുകൂലമായ കോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്‌മെന്റുകൾക്കും ബാധകമാക്കും

'ആദ്യം നീ ഒരു സിംഗിൾ എടുക്ക്, എന്നിട്ട് ആക്രമിച്ച് കളിക്ക്, അമിതാവേശം നല്ലതല്ല'; അഭിഷേകിനെ ഉപദേശിച്ച് സുനിൽ ഗവാസ്കർ

കോഹ്ലി രാജാവ്, ബാബർ വ്യാജ രാജാവ്, ഇനിയെങ്കിലും താരതമ്യം ചെയ്യുന്നത് നിർത്തൂ: ഇർഫാൻ പത്താൻ

'അഭിഷേകിനെ പൂട്ടി, എന്നാൽ ആ താരത്തിനെതിരെ ഒന്നും ചെയ്യാൻ സാധിച്ചില്ല, അതുകൊണ്ടാണ് തോറ്റത്'; തുറന്ന് പറഞ്ഞ് പാകിസ്ഥാൻ പരിശീലകൻ

ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടാനൊരുങ്ങുന്നു; ബാറുടമകള്‍ ദീര്‍ഘകാല ആവശ്യം പരിഗണിച്ചേക്കും; അടുത്ത മന്ത്രിസഭായോഗത്തിനുശേഷം തീരുമാനം

തൊണ്ടിമുതല്‍ കേസില്‍ നിന്ന് ഊരാനാവില്ല, ശിക്ഷ റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ ഹര്‍ജി സെന്‍സ് കോടതി തള്ളി; തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവില്ല

'അയ്യയ്യോ എന്താ ഇത്, മൊഴിയെടുക്കലൊന്നുമല്ല', പോറ്റിയുമായി സാമ്പത്തിക ഇടപാടൊന്നുമില്ലെന്ന് ജയറാം; ഇഡി ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

ജീപ്പ് മെറിഡിയൻ ട്രാക്ക് എഡിഷൻ വിപണിയിൽ!

₹100ന്റെ അമേരിക്കൻ ആപ്പിൾ: കാശ്മീർ–ഹിമാചൽ–ഉത്തരാഖണ്ഡ് കർഷകരുടെ ജീവിതരേഖ തകർന്നുപോകുമോ?