"ഞാൻ യുവിയോട് ഇത് സംസാരിക്കും"; അഭിഷേക് ശർമ്മയുടെ ബാറ്റിംഗിലെ ഒരു പോരായ്മ എടുത്തുകാട്ടി മുൻ ഇന്ത്യൻ ഓൾറൗണ്ടർ

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര വിജയത്തിന് ശേഷം അഭിഷേക് ശർമ്മയുടെ സമീപനത്തിലെ ഒരു പോരായ്മ ചൂണ്ടിക്കാട്ടി ഇന്ത്യൻ മുൻ താരം ഇർഫാൻ പത്താൻ. ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ എല്ലാ ബോളർമാരെയും നേരിടാൻ ഇടംകൈയ്യൻ ബാറ്റർക്ക് ആകില്ലെന്ന് പഠാൻ അഭിപ്രായപ്പെട്ടു. അതിനെക്കുറിച്ച് അഭിഷേകിന്റെ പരിശീലകൻ യുവരാജ് സിം​ഗിനോട് സംസാരിക്കുമെന്നും ഇർഫാൻ പത്താൻ പറഞ്ഞു.

നിലവിൽ ഒന്നാം സ്ഥാനത്തുള്ള ടി20 ബാറ്ററായ അഭിഷേക്, വർഷങ്ങളായി യുവിക്കൊപ്പം പ്രവർത്തിച്ചുകൊണ്ട് തന്റെ കഴിവുകൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. ടി20യിൽ 29 മത്സരങ്ങളിൽ നിന്ന് 189.51 സ്ട്രൈക്ക് റേറ്റിൽ 1012 റൺസ് അഭിഷേക് നേടി. ഇതിൽ രണ്ട് സെഞ്ച്വറികൾ ഉൾപ്പെടും.

“ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം അഭിഷേക് ശര്‍മയ്ക്കു ലഭിച്ചിരിക്കുകകയാണ്. അവന്‍ വളരെ നിര്‍ഭയമായ ക്രിക്കറ്റാണ് ഇപ്പോള്‍ കാഴ്ചവയ്ക്കുന്നത്. പക്ഷെ ഇവിടെ നമ്മള്‍ കഴിഞ്ഞ ദ്വിരാഷ്ട്ര പരമ്പരയെ കുറിച്ചാണ് സംസാരിക്കുന്നത്. സമാപിച്ച ഏഷ്യാ കപ്പില്‍ ഒരുപാട് ടീമുകളുണ്ടായിരുന്നെങ്കിലും ടി20 ലോകകപ്പില്‍ കൂടുതല്‍ തയ്യാറെടുപ്പുകളോടോയൊവും അവരെല്ലാം ഇറങ്ങുക.

ബാറ്റ് ചെയ്യവെ എല്ലാ സമയത്തും അഭിഷേക് ക്രീസിനു പുറത്തേക്കിറങ്ങി വന്നാണ് ഷോട്ടുകള്‍ കളിക്കുന്നത്. ടീമുകള്‍ അവന്റെ ഈ ശൈലി ഇപ്പോള്‍ ശ്രദ്ധിക്കുകയും അതു മുതലാക്കാനുള്ള പ്ലാനുകളും തയ്യാറാക്കാനുമ തുടങ്ങിക്കാണും. അതുകൊണ്ടു തന്നെ ഏതൊക്കെ ബോള്‍ ക്രീസില്‍ നിന്നു കളിക്കണമെന്നും, ഏതൊക്കെ പുറത്തേക്കിറങ്ങി പ്രഹരിക്കണമെന്നും അഭിഷേക് തിരഞ്ഞെടുക്കുകയും വേണം.

ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നു എനിക്കു തോന്നുന്നുണ്ട്. യുവരാജ് സിങ് പോലും ഇക്കാര്യം ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ടുണ്ടാവും. ഞാനും ഇതേക്കുറിച്ച് യുവിയോടു സംസാരിക്കും. എല്ലാ ഇന്നിങ്‌സിലും മുഴുവന്‍ ബൗളര്‍മാര്‍ക്കുമെതിരേ തനിക്കു ഈ രീതിയില്‍ ക്രീസിനു പുറത്തറങ്ങി കളിക്കാന്‍ കഴിയില്ലെന്നു ചിലപ്പോള്‍ അഭിഷേക് തന്നെ ചിന്തിക്കുന്നുണ്ടാവും.

ഇതു വളരെയധികം റിസ്‌ക്കുള്ള, അതുപോലെ തന്നെ വലിയ ഫലം നല്‍കുന്ന ശൈലിയാണ്. പക്ഷെ ഇതു എന്തു ഷോട്ടാണെന്നു ആളുകള്‍ ചിന്തിച്ചേക്കുകയും ചെയ്യും. നിര്‍ഭയമായ ക്രിക്കറ്റ് കളിക്കുകയാണെങ്കിലും ചില പ്ലാനിങും യുക്തിയുമെല്ലാം അതിനും ആവശ്യമാണ്. അഭിഷേക് ശര്‍മ ഇക്കാര്യത്തില്‍ ശ്രദ്ധിക്കുമെന്നും എനിക്കുറപ്പുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്