ഞാൻ ഭാഗ്യവാനാണ് രണ്ട് ദിവസം കാത്തിരുന്നിട്ടാണെങ്കിലും എനിക്ക് ഇന്ധനം ലഭിച്ചു, ഇന്ത്യ ഒരുപാട് സഹായിക്കുന്നു; നിരാശ പങ്കുവെച്ച വീഡിയോയുമായി ചമിക കരുണരത്‌നെ

നമുക്ക് പലർക്കും ചിന്തിയ്ക്കാൻപോലും കഴിയാത്ത അത്ര മോശം അവസ്ഥയിലാണ് ശ്രീലങ്ക എന്ന രാജ്യം കടന്നുപോകുന്നത്. ക്രിക്കറ്റ് താരം ചാമിക കരുണരത്‌നെ രണ്ട് ദിവസത്തിന് ശേഷം കാറിൽ നിറയ്ക്കാൻ ഇന്ധന സ്റ്റേഷനിൽ നീണ്ട ക്യൂവിൽ നിന്ന് ഒടുവിൽ പെട്രോളടിക്കാൻ കഴിഞ്ഞ വാർത്ത കഴിഞ്ഞ ദിവസം വീഡിയോ രൂപത്തിൽ പുറത്തുവിട്ടു. 2019 ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച യുവ അന്താരാഷ്ട്ര ക്രിക്കറ്റ് താരം ഇപ്പോൾ രാജ്യത്തെ സമീപകാല പ്രതിസന്ധിയിൽ അസ്വസ്ഥനാണ്.

ശനിയാഴ്ച എഎൻഐയോട് പ്രത്യേകമായി സംസാരിച്ച അദ്ദേഹം, “രണ്ട് ദിവസത്തെ നീണ്ട ഇന്ധന ക്യൂവിൽ നിന്ന് ഭാഗ്യവശാൽ ഇന്ധനം ലഭിച്ചു, വലിയ ഇന്ധന പ്രതിസന്ധി കാരണം എനിക്ക് എന്റെ ക്രിക്കറ്റ് പരിശീലനത്തിന് പോലും പോകാൻ കഴിയില്ല,” അദ്ദേഹം എഎൻഐയോട് പറഞ്ഞു.

ഈ വർഷം ഓഗസ്റ്റിൽ 2022ലെ ഏഷ്യാ കപ്പിന് ശ്രീലങ്ക ആതിഥേയത്വം വഹിക്കും. എന്നാൽ സ്വാതന്ത്ര്യത്തിനു ശേഷം രാജ്യം മുഴുവൻ സാമ്പത്തിക പ്രതിസന്ധിയും ഇന്ധനക്ഷാമവും നേരിടുകയാണ്. എന്താണ് സംഭവിക്കുകയെന്ന് തനിക്ക് മനസിലാകുന്നിലെന്ന താരം പറഞ്ഞു , “രണ്ട് സുപ്രധാന പരമ്പരകളും ലങ്ക പ്രീമിയർ ലീഗ് (എൽപിഎൽ) മത്സരങ്ങളും പ്രഖ്യാപിച്ചതിനാൽ എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ല.”

വരാനിരിക്കുന്ന വലിയ മത്സരങ്ങളെക്കുറിച്ചും താരം വാചാലനായി: ഏഷ്യാ കപ്പ് വരുന്നു, ഈ വർഷം എൽപിഎല്ലും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. പരിശീലനത്തിനായി കൊളംബോയിലും വിവിധ സ്ഥലങ്ങളിലും പോകുകയും ക്ലബ് സീസണിൽ പങ്കെടുക്കുകയും ചെയ്യേണ്ടതിനാൽ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. ഇന്ധനക്ഷാമം കാരണം. എനിക്ക് പ്രാക്ടീസ് ചെയ്യാൻ പറ്റുന്നില്ല രണ്ടു ദിവസമായി ഞാൻ എങ്ങും പോയില്ല കാരണം..പെട്രോളിനായി നീണ്ട ക്യൂവിലാണ്. ഭാഗ്യവശാൽ എനിക്ക് ഇന്ന് അത് ലഭിച്ചു, പക്ഷേ പതിനായിരം രൂപയ്ക്ക് അത് പരമാവധി രണ്ടോ മൂന്നോ ദിവസം മാത്രമേ പോകൂ, ”

വരാനിരിക്കുന്ന 2022 ഏഷ്യാ കപ്പിനുള്ള തന്റെയും ശ്രീലങ്കൻ ടീമിന്റെയും സന്നദ്ധതയെക്കുറിച്ച് ചാമിക കരുണരത്‌നെ ആത്മവിശ്വാസത്തിലാണ്, എന്നാൽ സമീപകാല പ്രതിസന്ധിയെക്കുറിച്ചും ആശങ്ക പ്രകടിപ്പിക്കുന്നു.

“ഞങ്ങൾ ഏഷ്യാ കപ്പിന് തയ്യാറാണ്, വലിയ ഇവന്റ് നടക്കുന്നതിനാൽ ആവശ്യമായ ഇന്ധനമെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പ്രതിസന്ധിയിലും ഞങ്ങൾ ഏഷ്യ കപ്പ് കളിച്ചു, ഓസ്‌ട്രേലിയക്ക് എതിരെയും കളിച്ചു ” അദ്ദേഹം എഎൻഐയോട് പറഞ്ഞു.

നിലവിലെ പ്രതിസന്ധിയെക്കുറിച്ചും ശ്രീലങ്കൻ ക്രിക്കറ്റ് താരം സംസാരിച്ചു. “എനിക്ക് ഇതിനെക്കുറിച്ച് കൂടുതൽ പറയാൻ കഴിയില്ല, പക്ഷേ ഇപ്പോൾ ഒന്നും നടക്കുന്നില്ല. ശരിയായ ആളുകൾ വരുമ്പോൾ എന്തെങ്കിലും നല്ലത് സംഭവിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ആളുകൾ ശരിയായ വ്യക്തിയെ തിരഞ്ഞെടുക്കണം. ഇന്ത്യ ഒകെ ഒരുപാട് പിന്തുണച്ചു.”

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ