മത്സരത്തിനിടെ അത് എനിക്ക് സൂര്യകുമാറിനോട് പറയേണ്ടതായി വന്നു, ആ പേടിയാണ് എന്നെകൊണ്ട് അത് പറയിപ്പിച്ചത്; തുറന്നടിച്ച് ഇഷാൻ കിഷൻ

വ്യാഴാഴ്ച വിശാഖപട്ടണത്ത് നടന്ന ആദ്യ ടി20യിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ വിജയത്തിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ-ബാറ്ററായ ഇഷാൻ കിഷൻ മികച്ച പ്രകടനം നടത്തി. വെറും 39 പന്തിൽ 58 റൺസ് നേടിയ അദ്ദേഹം റൺ അദ്ദേഹം ഇന്ത്യ റൺ പിന്തുടരുന്ന സമയത്ത് സൂര്യകുമാർ യാദവുമായി മികച്ച കൂട്ടുകെട്ട് ചേർത്തു. ഇന്ത്യൻ വിജയത്തിന്റെ അടിസ്ഥാനമായതും ഇത് തന്നെ ആയിരിന്നു

യശസ്വി ജയ്‌സ്വാളിനൊപ്പം വൈസ് ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദ് ഇന്നിംഗ്‌സ് ഓപ്പൺ ചെയ്‌തതോടെ ബാറ്റിംഗ് ഓർഡറിൽ കിഷൻ മൂന്നാം നമ്പറിൽ ഇടം നേടി. എന്നിരുന്നാലും, ഗെയ്‌ക്‌വാദിന്റെ നിർഭാഗ്യകരമായ റണ്ണൗട്ടിനെത്തുടർന്ന് ആദ്യ ഓവറിൽ തന്നെ ഇഷാന് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്നു.

ജയ്‌സ്വാളിന്റെ പുറത്താകലിനെ തുടർന്നുള്ള മൂന്നാം ഓവറിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവും കിഷനൊപ്പം ചേർത്തു. മൂന്നാം വിക്കറ്റിൽ 60 പന്തിൽ 112 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. ഇടംകൈയ്യൻ ബാറ്ററായതിനാൽ സ്പിന്നർ സംഗത്തിനെ നേരിടനുള്ള ഉത്തരാവാദിത്വം ഇഷാനായിരുന്നു. സ്പിന്നറുടെ രണ്ടാം ഓവർ തുടർച്ചയായി മൂന്ന് ബൗണ്ടറികൾ അടിച്ചുകൊണ്ട് അദ്ദേഹം അത് പരമാവധി പ്രയോജനപ്പെടുത്തി. തന്റെ മൂന്നാം ഓവർ തുടർച്ചയായ രണ്ട് ബൗണ്ടറികൾ കൂടി വഴങ്ങിയെങ്കിലും കിഷന്റെ വിക്കറ്റിൽ സംഗ മറുപടി നൽകി.

ഡെത്ത് ഓവറുകളിൽ ബാറ്റർമാർക്ക് സമ്മർദ്ദം ഉണ്ടാകാതിരിക്കാൻ മധ്യ ഓവറുകളിൽ വേഗത്തിൽ സ്കോർ ചെയ്യുന്നതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി കിഷൻ പറഞ്ഞു.

“ലോകകപ്പ് സമയത്ത്, ഞാൻ കളിക്കാതിരുന്നപ്പോൾ, എല്ലാ പരിശീലന സെഷനുകൾക്ക് മുമ്പും ഞാൻ എന്നോട് തന്നെ ചോദിച്ചു ‘ഇപ്പോൾ എനിക്ക് എന്താണ് പ്രധാനം? എനിക്ക് എന്ത് ചെയ്യാൻ കഴിയും?’ ഞാൻ നെറ്റ്സിൽ ഒരുപാട് പ്രാക്ടീസ് ചെയ്തു. കളിയെ കുറിച്ചും കളിയെ എങ്ങനെ ആഴത്തിൽ എടുക്കാം എന്നതിനെ കുറിച്ചും, ചില ബൗളർമാരെ എങ്ങനെ ടാർഗെറ്റ് ചെയ്യാമെന്നതിനെ കുറിച്ചും ഞാൻ കോച്ചുമാരോട് തൽക്ഷണം സംസാരിച്ചു കൊണ്ടിരുന്നു. ലെഗ് സ്പിന്നർക്കെതിരെ ഒരു ലെഫ്റ്റ് ആയതിനാൽ, കളിക്കാൻ പറ്റുമെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു.”

നിങ്ങൾ 209 പിന്തുടരുമ്പോൾ, നിങ്ങൾക്ക് ഒരു ബൗളറെ ടാർഗെറ്റുചെയ്യേണ്ടതുണ്ട്. ആശയവിനിമയം വളരെ പ്രധാനമായിരുന്നു. ഞാൻ സൂര്യ ഭായിയുമായി ഒരു ചാറ്റ് ചെയ്തു. ‘ഇയാളെ അവൻ എവിടെ ബൗൾ ചെയ്താലും ഞാൻ അവനെ അടിച്ചുതകർക്കും. കാരണം ഞങ്ങൾക്ക് ഒരു കൂറ്റൻ ലക്ഷ്യമാണ് പിന്തുടരുന്നത്. അവസാനം വരുന്ന ബാറ്ററിക്ക് മുകളിൽ ഒരു വലിയ ലക്‌ഷ്യം വെക്കാൻ ആകില്ല. വലിയ ഷോട്ടുകൾ ഉടൻ കളിക്കുന്നത് അവർക്ക് എളുപ്പമായിരിക്കില്ല. എനിക്ക് എന്റെ അവസരങ്ങൾ ഉപയോഗിക്കേണ്ടിവന്നു, ഞാൻ എന്നിൽ വിശ്വസിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഇഷാനെതിരായ പോരാട്ടത്തിൽ സംഗ അവസാനമായി ജയിച്ചപ്പോൾ , അപ്പോഴേക്കും നാശം സംഭവിച്ചു. തന്റെ അവസാന ഓവറിൽ തിലക് വർമ്മയുടെ വിക്കറ്റ് വീഴ്ത്തിയ ശേഷം യുവ സ്പിന്നർ 2-47 എന്ന കണക്കിലാണ് അവസാനിച്ചത്.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്