സച്ചിനും രോഹിതും രഹാനെയും ഉള്ള പട്ടികയിൽ ഞാനുമുണ്ട്, നേട്ടത്തെ കുറിച്ച് യുവതാരം

മുംബൈ ഓപ്പണർ യശസ്വി ജയ്‌സ്വാൾ ഉത്തർപ്രദേശിനെതിരായ രഞ്ജി ട്രോഫി സെമിഫൈനലിൽ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. നിർണായക പോരാട്ടത്തിൽ ഇരട്ട സെഞ്ച്വറി നേടിയ ജയ്‌സ്വാളായിരുന്നു പ്ലെയർ ഓഫ് ദ മാച്ച്. ആദ്യ ഇന്നിംഗ്‌സിൽ 100 ​​റൺസ് നേടിയ അദ്ദേഹം രണ്ടാം ഇന്നിംഗ്‌സിൽ 181 റൺസ് നേടി മുംബൈയെ ഫൈനലിലെത്തിച്ചു.

രണ്ടാം ഇന്നിംഗ്‌സിൽ സാവധാനം തുടങ്ങി 54-ാം പന്തിൽ അക്കൗണ്ട് തുറന്ന ജയ്‌സ്വാൾ, രഞ്ജി ട്രോഫിയിലെ രണ്ട് ഇന്നിംഗ്‌സുകളിലും സെഞ്ച്വറി നേടി. മുംബൈ കളിക്കാരുടെ എലൈറ്റ് പട്ടികയിൽ തന്റെ പേരും എഴുതി ചേർക്കാൻ താരത്തെ ഇന്നിംഗ്സ് സഹായിച്ചു. നേരത്തെ സച്ചിൻ ടെണ്ടുൽക്കർ, വിനോദ് കാംബ്ലി, രോഹിത് ശർമ്മ, അജിങ്ക്യ രഹാനെ, വസീം ജാഫർ എന്നിവരാണ് മുംബൈക്കായി ഈ നേട്ടം കൈവരിച്ചത്.

“ഞാൻ വിക്കറ്റ് നന്നായി പഠിച്ചു, അത് പതുക്കെയാണെന്ന് ഞാൻ മനസ്സിലാക്കി. പൃഥ്വി പുറത്തായപ്പോൾ ഞാൻ അർമാൻ ജാഫറുമായി പ്ലാൻ ചർച്ച ചെയ്തു. കഴിയുന്നത്ര നേരം ക്രീസിൽ തുടരാനായിരുന്നു എന്റെ പ്ലാൻ. ആദ്യ റൺസ് നേടാൻ ഞാൻ ഒരുപാട് സമയമെടുത്തു എന്നെനിക്ക് അറിയാം. സെറ്റ് ആയാൽ റൺസ് വരുമെന്ന് എനിക്ക് അറിയാമായിരുന്നു,” ജയ്‌സ്വാൾ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

കളിക്കാരുടെ എലൈറ്റ് ലിസ്റ്റിൽ ചേരുമ്പോൾ, തനിക്ക് ഈ റെക്കോർഡിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയതിന് ശേഷമാണ് അതിനെക്കുറിച്ച് അറിഞ്ഞതെന്നും സൗത്ത്പാ പറഞ്ഞു.

“എനിക്ക് ഈ റെക്കോർഡിനെക്കുറിച്ച് അറിയില്ലായിരുന്നു. ഡ്രസിങ് റൂമിൽ തിരിച്ചെത്തിയപ്പോൾ സഹപ്രവർത്തകർ ഇക്കാര്യം പറഞ്ഞു. സച്ചിൻ സാർ, വസീം സർ, രോഹിത്, അജിങ്ക്യ തുടങ്ങിയ ഇതിഹാസങ്ങൾക്കൊപ്പം എന്റെ പേര് കാണാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു,” അദ്ദേഹം പറഞ്ഞു.

ഐ.പി.എലിൽ മികച്ച പ്രകടനം നടത്തഹിയാ തരാം ദേശിയ ടീമിലെ സ്ഥാനത്തിനായി കാത്തിരിക്കുക ആണ്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക