ക്രെഡിറ്റ് കാർഡും ഡെബിറ്റ് കാർഡും ഉപയോഗിക്കാൻ അറിയാത്ത എന്റെ കൈയിൽ ഉള്ള പണവും എനിക്ക് നഷ്ടമായി, മത്സരം കളിക്കാനുള്ള ഷൂസ് എനിക്ക് കടം തരുക ആയിരുന്നു ആ മനുഷ്യൻ; ദുരനുഭവങ്ങൾ നിറഞ്ഞ പരമ്പര കാലത്തെക്കുറിച്ച് ഇഷാന്ത് ശർമ്മ

2007ലെ അയർലൻഡ് പര്യടനത്തിനിടെ അസുഖം മൂലം പല കളിക്കാരും ലഭ്യമല്ലാത്തതിനാൽ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒരു പരമ്പരയ്ക്ക് മുന്നോടിയായി തങ്ങളുടെ ഏകദിന ടീമിൽ ചേരാൻ ഇന്ത്യ പുതുമുഖം ഇഷാന്ത് ശർമ്മയെ വിളിപ്പിച്ചു. അന്നത്തെ 19 കാരനായ ഇഷാന്ത് ഒരു ടെസ്റ്റ് മാത്രമാണ് അതുവരെ കളിച്ചത്.

ഇഷാന്ത് ആ സമയം വളരെ പരിഭ്രാന്തനായിരുന്നു, ആദ്യമായി ഒരു വിദേശ രാജ്യത്തേക്ക് കളിക്കാനിറന്നുനത്തിന്റെ പേടി അയാളിൽ പ്രകടമായി കാണാൻ പറ്റുമായിരുന്നു. പരമ്പരക്ക് പുറപ്പെടുന്നതിന് മുമ്പ് അയാൾ ഒരു കാര്യം കൂടി തിരിച്ചറിഞ്ഞു, കിറ്റ് ബാഗ് നഷ്ടപ്പെട്ടെന്ന്, മറ്റ് വഴികൾ ഇല്ലാത്തതിനാൽ അയാൾ അയർലണ്ടിൽ എത്തി.

“ആദ്യമായി വിദേശരാജ്യത്ത് കളിക്കാൻ എത്തുന്നു, ഞാൻ പരിഭ്രാന്തനായിരുന്നു. എങ്ങനെയോ, ജെറ്റ് ലാഗിൽ ഞാൻ അയർലണ്ടിൽ എത്തി, എന്റെ കിറ്റ് ബാഗ് കാണാനില്ല എന്ന് മനസ്സിലായി. ട്രെയിനിൽ സാധനങ്ങൾ മോഷ്ടിക്കപ്പെടുമെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ വിമാനത്തിൽ ഇത് സംഭവിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു,” ജിയോസിനിമയിലെ ഹോം ഓഫ് ഹീറോസിന്റെ അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തിൽ ഇഷാന്ത് പറഞ്ഞു.

“അന്ന് രാത്രി ഞാൻ ഉറങ്ങിയത് ഞാൻ യാത്ര ചെയ്ത വസ്ത്രം ധരിച്ചാണ്. എന്റെ കയ്യിൽ എന്റെ സ്യൂട്ട്കേസും കിറ്റ് ബാഗും ഉണ്ടായിരുന്നില്ല. അന്ന് എന്റെ പക്കൽ കാർഡുകളൊന്നും ഇല്ലാതിരുന്നതിനാൽ എന്റെ പണവും ആ കിറ്റിൽ ആയിരുന്നു. ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾക്കിടയിൽ എന്താണ് ഉപയോഗിക്കേണ്ടതെന്ന് എനിക്കറിയില്ല, അതിനാൽ എന്റെ അച്ഛൻ എന്നോട് പണം ഉപയോഗിക്കാൻ പറഞ്ഞു. എന്റെ കിറ്റ് ബാഗ് മോഷ്ടിക്കപ്പെട്ടുവെന്ന് മനസിലായി, പക്ഷെ പ്രതിവിധിയായി എന്ത് ചെയ്യണം എന്ന് എനിക്ക് അറിയില്ല, ”അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത ദിവസം തന്നെ ഏകദിനത്തിൽ അരങ്ങേറ്റം കുറയ്ക്കണമെന്ന അന്നത്തെ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ് ഇഷാന്തിനോട് പറഞ്ഞു, ചെരുപ്പില്ലാതെ എങ്ങനെ കളിക്കുമെന്ന് യുവതാരം ആശ്ചര്യപ്പെട്ടു.ഭാഗ്യവശാൽ, സഹീർ ഖാനെ സമീപിച്ച് 11 സൈസ് ഷൂസ് കടം കൊടുക്കാമോ എന്ന് ചോദിച്ചു.

“എനിക്ക് അടുത്ത ദിവസം അരങ്ങേറ്റം കുറിക്കണമെന്ന് രാഹുൽ ദ്രാവിഡ് എന്നോട് പറഞ്ഞു, ‘എന്നാൽ എനിക്ക് നഗ്നപാദനായി കളിക്കാൻ കഴിയില്ല!’ ഞാൻ പരിശീലനം പോലും ചെയ്തില്ല. ഞാൻ സാക്കിനോട് (സഹീർ ഖാൻ) ഒരു ജോടി സൈസ് 11 ഷൂസ് ചോദിച്ചു, അതിനാൽ എനിക്ക് മത്സരം കളിക്കാനായി. അദ്ദേഹം എനിക്ക് ഷൂസ് തന്നു, എന്റെ കാൽവിരൽ വേദനിച്ചു, പക്ഷേ ഞാൻ അത് കാര്യമാക്കിയില്ല,” ഇഷാന്ത് ഓർമ്മിപ്പിച്ചു. തന്റെ ഏകദിന അരങ്ങേറ്റത്തിന് ഒരു മാസം മുമ്പ്, മിർപൂരിലെ ബംഗ്ലാദേശ് പര്യടനത്തിനിടെ ഇഷാന്ത് തന്റെ ആദ്യ ടെസ്റ്റ് കളിച്ചു. ഏഴ് ഓവർ ബൗൾ ചെയ്ത് 19 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ മത്സരത്തിൽ ഇന്ത്യ ഇന്നിംഗ്സ് വിജയം പൂർത്തിയാക്കി.

Latest Stories

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി