ക്രെഡിറ്റ് കാർഡും ഡെബിറ്റ് കാർഡും ഉപയോഗിക്കാൻ അറിയാത്ത എന്റെ കൈയിൽ ഉള്ള പണവും എനിക്ക് നഷ്ടമായി, മത്സരം കളിക്കാനുള്ള ഷൂസ് എനിക്ക് കടം തരുക ആയിരുന്നു ആ മനുഷ്യൻ; ദുരനുഭവങ്ങൾ നിറഞ്ഞ പരമ്പര കാലത്തെക്കുറിച്ച് ഇഷാന്ത് ശർമ്മ

2007ലെ അയർലൻഡ് പര്യടനത്തിനിടെ അസുഖം മൂലം പല കളിക്കാരും ലഭ്യമല്ലാത്തതിനാൽ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒരു പരമ്പരയ്ക്ക് മുന്നോടിയായി തങ്ങളുടെ ഏകദിന ടീമിൽ ചേരാൻ ഇന്ത്യ പുതുമുഖം ഇഷാന്ത് ശർമ്മയെ വിളിപ്പിച്ചു. അന്നത്തെ 19 കാരനായ ഇഷാന്ത് ഒരു ടെസ്റ്റ് മാത്രമാണ് അതുവരെ കളിച്ചത്.

ഇഷാന്ത് ആ സമയം വളരെ പരിഭ്രാന്തനായിരുന്നു, ആദ്യമായി ഒരു വിദേശ രാജ്യത്തേക്ക് കളിക്കാനിറന്നുനത്തിന്റെ പേടി അയാളിൽ പ്രകടമായി കാണാൻ പറ്റുമായിരുന്നു. പരമ്പരക്ക് പുറപ്പെടുന്നതിന് മുമ്പ് അയാൾ ഒരു കാര്യം കൂടി തിരിച്ചറിഞ്ഞു, കിറ്റ് ബാഗ് നഷ്ടപ്പെട്ടെന്ന്, മറ്റ് വഴികൾ ഇല്ലാത്തതിനാൽ അയാൾ അയർലണ്ടിൽ എത്തി.

“ആദ്യമായി വിദേശരാജ്യത്ത് കളിക്കാൻ എത്തുന്നു, ഞാൻ പരിഭ്രാന്തനായിരുന്നു. എങ്ങനെയോ, ജെറ്റ് ലാഗിൽ ഞാൻ അയർലണ്ടിൽ എത്തി, എന്റെ കിറ്റ് ബാഗ് കാണാനില്ല എന്ന് മനസ്സിലായി. ട്രെയിനിൽ സാധനങ്ങൾ മോഷ്ടിക്കപ്പെടുമെന്ന് എനിക്കറിയാമായിരുന്നു, പക്ഷേ വിമാനത്തിൽ ഇത് സംഭവിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു,” ജിയോസിനിമയിലെ ഹോം ഓഫ് ഹീറോസിന്റെ അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തിൽ ഇഷാന്ത് പറഞ്ഞു.

“അന്ന് രാത്രി ഞാൻ ഉറങ്ങിയത് ഞാൻ യാത്ര ചെയ്ത വസ്ത്രം ധരിച്ചാണ്. എന്റെ കയ്യിൽ എന്റെ സ്യൂട്ട്കേസും കിറ്റ് ബാഗും ഉണ്ടായിരുന്നില്ല. അന്ന് എന്റെ പക്കൽ കാർഡുകളൊന്നും ഇല്ലാതിരുന്നതിനാൽ എന്റെ പണവും ആ കിറ്റിൽ ആയിരുന്നു. ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾക്കിടയിൽ എന്താണ് ഉപയോഗിക്കേണ്ടതെന്ന് എനിക്കറിയില്ല, അതിനാൽ എന്റെ അച്ഛൻ എന്നോട് പണം ഉപയോഗിക്കാൻ പറഞ്ഞു. എന്റെ കിറ്റ് ബാഗ് മോഷ്ടിക്കപ്പെട്ടുവെന്ന് മനസിലായി, പക്ഷെ പ്രതിവിധിയായി എന്ത് ചെയ്യണം എന്ന് എനിക്ക് അറിയില്ല, ”അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത ദിവസം തന്നെ ഏകദിനത്തിൽ അരങ്ങേറ്റം കുറയ്ക്കണമെന്ന അന്നത്തെ ഇന്ത്യൻ ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ് ഇഷാന്തിനോട് പറഞ്ഞു, ചെരുപ്പില്ലാതെ എങ്ങനെ കളിക്കുമെന്ന് യുവതാരം ആശ്ചര്യപ്പെട്ടു.ഭാഗ്യവശാൽ, സഹീർ ഖാനെ സമീപിച്ച് 11 സൈസ് ഷൂസ് കടം കൊടുക്കാമോ എന്ന് ചോദിച്ചു.

“എനിക്ക് അടുത്ത ദിവസം അരങ്ങേറ്റം കുറിക്കണമെന്ന് രാഹുൽ ദ്രാവിഡ് എന്നോട് പറഞ്ഞു, ‘എന്നാൽ എനിക്ക് നഗ്നപാദനായി കളിക്കാൻ കഴിയില്ല!’ ഞാൻ പരിശീലനം പോലും ചെയ്തില്ല. ഞാൻ സാക്കിനോട് (സഹീർ ഖാൻ) ഒരു ജോടി സൈസ് 11 ഷൂസ് ചോദിച്ചു, അതിനാൽ എനിക്ക് മത്സരം കളിക്കാനായി. അദ്ദേഹം എനിക്ക് ഷൂസ് തന്നു, എന്റെ കാൽവിരൽ വേദനിച്ചു, പക്ഷേ ഞാൻ അത് കാര്യമാക്കിയില്ല,” ഇഷാന്ത് ഓർമ്മിപ്പിച്ചു. തന്റെ ഏകദിന അരങ്ങേറ്റത്തിന് ഒരു മാസം മുമ്പ്, മിർപൂരിലെ ബംഗ്ലാദേശ് പര്യടനത്തിനിടെ ഇഷാന്ത് തന്റെ ആദ്യ ടെസ്റ്റ് കളിച്ചു. ഏഴ് ഓവർ ബൗൾ ചെയ്ത് 19 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ മത്സരത്തിൽ ഇന്ത്യ ഇന്നിംഗ്സ് വിജയം പൂർത്തിയാക്കി.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി