ഇളയ ദളപതിയെ സന്ദര്‍ശിച്ച് തല; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

തെന്നിന്ത്യന്‍ ബോക്‌സ് ഓഫീസിനെ അടക്കിവാഴുന്ന തമിഴ് സൂപ്പര്‍ താരമാണ് വിജയ്. എം.എസ്. ധോണി ഏറെക്കാലം ക്രീസിനു മുന്നിലും പിന്നിലും രാജാവിനെ പോലെ വാണ ക്രിക്കറ്റ് താരവും. ആ വിജയ്‌യും ധോണിയും ആരാധകരെ ആവേശത്തിലാഴ്ത്തി ഒന്നിച്ചു. ചെന്നൈയിലാണ് ധോണിയും വിജയ്‌യും കൂടിക്കാഴ്ച നടത്തിയത്.

ഐപിഎല്‍ രണ്ടാം ഘട്ടത്തിന് മുന്നോടിയായി ചെന്നൈയിലുള്ള ധോണി പരിശീലനത്തിന് ഇടവേള കൊടുത്താണ് ഷൂട്ടിംഗ് സെറ്റിലെത്തി വിജയ്‌യെ കണ്ടത്. ഷൂട്ടിംഗ് വേദിയായ ഗോകുലം സ്റ്റുഡിയോയില്‍ അപ്രതീക്ഷിതമായെത്തിയ ധോണിയെ വിജയ് ഹാര്‍ദ്ദവമായി സ്വീകരിച്ചു. തന്റെ റൂമിലേക്ക് ധോണിയെ ആനയിച്ച വിജയ് കുറച്ചുസമയം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായി സംസാരിച്ചു.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ വലിയ ആരാധകനാണ് വിജയ്. സൂപ്പര്‍ കിംഗ്‌സിന്റെ മത്സരം കാണാന്‍ പലതവണ വിജയ് ഗാലറിയില്‍ എത്തിയിട്ടുണ്ട്. 2008ലെ പ്രഥമ ഐപിഎല്‍ സീസണില്‍ സൂപ്പര്‍ കിംഗ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറും വിജയ് ആയിരുന്നു. കോവിഡ് ബാധ മൂലം ഐപിഎല്‍ നിര്‍ത്തിവെയ്ക്കുമ്പോള്‍ സൂപ്പര്‍ കിംഗ്‌സ് മികച്ച ഫോമിലായിരുന്നു. എന്നാല്‍ ടീമിന് കാര്യമായ സംഭാവന നല്‍കാന്‍ ധോണിക്കായിരുന്നില്ല. അതിനാല്‍ത്തന്നെ മികവ് വീണ്ടെടുക്കുക ലക്ഷ്യമിട്ടാണ് ധോണി ചെന്നൈയിലെത്തിയിരിക്കുന്നത്.

Latest Stories

മുംബൈ ആരാധകർ എതിർ താരങ്ങൾക്ക് വേണ്ടി കൈയടിക്കുന്നത് കാണുമ്പോൾ വളരെ സങ്കടമുണ്ട്, ചിലപ്പോൾ നമ്മുടെ പ്രകടനം മോശമായത് കൊണ്ടാകാം: ഹാർദിക് പാണ്ഡ്യ

ഈ സീസണിൽ ഞങ്ങൾക്ക് ഇനിയൊന്നും ചെയ്യാനില്ല, വിചാരിച്ച പോലെ ഒന്നും നടക്കുന്നില്ല: ഹാർദിക് പാണ്ഡ്യ

'ഓപ്പണർ റോളിലുള്ള ഞങ്ങൾക്ക് പവർപ്ലേ വളരെ പ്രധാനപെട്ടതാണ്, ആ ഓവറുകളിൽ എങ്ങനെയൊക്കെ അടിക്കാം എന്ന ചിന്തയാണ് എനിക്കും ഹെഡിനും: അഭിഷേക് ശർമ്മ

ഈ ഓറഞ്ച് ക്യാപ്പ് ഞാൻ ഇങ് എടുക്കുവാ; റൺ വേട്ടക്കാരിൽ ഒന്നാമനായി അഭിഷേക് ശർമ്മ

വേനൽച്ചൂടിന് ആശ്വാസമായി മഴ; ഇന്ന് മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ട്

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം