ഏഷ്യാ കപ്പ് 2023: അപ്രതീക്ഷിത തിരിച്ചടി, പാതി തോറ്റ് പാകിസ്ഥാന്‍, കിരീടത്തില്‍ പിടിമുറുക്കി ഇന്ത്യ

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ തിങ്കളാഴ്ച ഇന്ത്യയോട് കനത്ത തോല്‍വി ഏറ്റുവാങ്ങിയ പാകിസ്ഥാന്‍, ശ്രീലങ്കയ്ക്കെതിരായ വരാനിരിക്കുന്ന പോരാട്ടത്തില്‍ തങ്ങളുടെ രണ്ട് പ്രധാന കളിക്കാരെ നഷ്ടപ്പെടുത്താനുള്ള ഭയാനകമായ സാധ്യതയെ അഭിമുഖീകരിക്കുകയാണ്. ഇന്ത്യയ്ക്കായ മത്സരത്തിനിടെ പരിക്കേറ്റ പേസര്‍മാരായ ഹാരിസ് റൗഫിനും നസീം ഷായ്ക്കും 2023 ലെ ഏഷ്യാ കപ്പിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യത.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ഹാരിസ് റൗഫും നസീം ഷായും വ്യാഴാഴ്ച നടക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ ഏഷ്യാ കപ്പ് പോരാട്ടം നഷ്ടമാകും. ഇനി പാകിസ്ഥാന്‍ ഫൈനലില്‍ എത്തിയാല്‍ തന്നെയും ഇരുവരുടെയും പങ്കാളിത്തം ഉറപ്പില്ല. ഹാരിസ് റൗഫ് ഈ ഏഷ്യാ കപ്പില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബോളറാണ്.

അതേസമയം, പാകിസ്ഥാന്റെ ബോളിംഗ് ആക്രമണത്തില്‍ നിര്‍ണായകമായിരുന്ന നസീം ഷായ്ക്ക് ഇന്ത്യയുടെ ഇന്നിംഗ്സിന്റെ 49-ാം ഓവറില്‍ തോളിനേറ്റ പരിക്ക് കാരണം ഫീല്‍ഡ് വിടേണ്ടി വന്നിരുന്നു. പാകിസ്ഥാന്റെ വിജയിക്കാത്ത ചേസില്‍ രണ്ട് കളിക്കാര്‍ക്കും ബാറ്റിംഗിന് ഇറങ്ങാനും കഴിഞ്ഞില്ല. മത്സരത്തില്‍ ഇന്ത്യ 228 റണ്‍സിന്റെ വമ്പന്‍ ജയം നേടുകയും ചെയ്തു.

എന്നിരുന്നാലും, റൗഫിനെയും നസീമിനെയും ബാറ്റിംഗില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം മുന്‍കരുതല്‍ നടപടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പേസര്‍മാരായ ഷാനവാസ് ദഹാനിയെയും സമാന്‍ ഖാനെയും ബാക്കപ്പുകളായി പിസിബി വിളിച്ചിട്ടുണ്ട്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു