ഇന്ത്യൻ ടീമിനെ നയിക്കാനൊന്നും ഹാർദിക്കിന് പറ്റില്ല, അഭിപ്രായവുമായി സൂപ്പർ താരം

ഇന്ത്യൻ ടീമിലേക്ക് പോലും ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകുമോ എന്ന് സംശയിച്ച ഒരു കാലം ഉണ്ടായിരുന്നു ഹാർദിക്കിന്. ആ അവസ്ഥയിൽ നിന്ന് ഇപ്പോൾ താരത്തെ ഭാവി ഇന്ത്യൻ ടീമിന്റെ നായകൻ എന്നാണ് ആരാധകർ പറയുന്നത്. ഐ.പി.എൽ ജേതാക്കളായ ഗുജറാത്തിന്റെ നായകൻ ആയതോടെയാണ് താരത്തിന്റെ ജാതകം തെളിഞ്ഞത്.

തിങ്ങിനിറഞ്ഞ ഹോം ആരാധകർക്ക് മുന്നിൽ ഫൈനലിൽ സഞ്ജു സാംസൺ, ജോസ് ബട്ട്‌ലർ, ഷിമ്രോൺ ഹെറ്റ്‌മെയർ എന്നിവരുടെ പ്രധാന വിക്കറ്റുകൾ താരം വീഴ്ത്തി, ബാറ്റുകൊണ്ടും ബൗളുകൊണ്ടും മികച്ച പ്രകടനമാണ് താരം നടത്തിയത്.

സീനിയർ താരങ്ങൾ പലരും ഇല്ലാത്തതിനാൽ അയര്ലന്ഡ് പര്യടനത്തിൽ ഹാർദിക്കായിരുന്നു ടീമിനെ നയിച്ചത്. ടീമിനെ വളരെ കൂളായി തന്ന്നെ നയിച്ച താരം ഭാവി നായകൻ എന്ന പേര് നേടിക്കഴിഞ്ഞു.

താരത്തെ ഇന്ത്യൻ ടീമിന്റെ ഭാവി നായകനാക്കണം എന്നാണ് ഇപ്പോൾ ഉയർന്നുവരുന്ന ഏറ്റവും വലിയ ആവശ്യം. ഇതിനെക്കുറിച്ച് ഒരുപാട് ക്രിക്കറ്റ് താരങ്ങൾ ഇതിനോടകം അഭിപ്രായം പറഞ്ഞ് കഴിഞ്ഞു. ഇപ്പോഴിതാ അക്തർ ഇതുമായി ബന്ധപ്പെട്ട് സംസാരിക്കുകയാണ് ഇപ്പോൾ.

“ഇന്ത്യന്‍ ടീമിന്റ ക്യാപ്റ്റന്‍ സ്ഥാനത്തേക്കുഇപ്പോഴേ അവനെ പരിഗണിക്കാനായിട്ടില്ല. ഒരുപാട് കാര്യങ്ങളിൽ മാറ്റം വരാനുണ്ട്. ദേശീയ ടീമിനെ നയിക്കുകയെന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദിക് തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. പക്ഷെ അദ്ദേഹം സ്വന്തം ഫിറ്റ്‌ന സില്‍ കൂടുതല്‍ ശ്രദ്ധിക്കണം. കൂടാതെ ബൗളിങിലും ശ്രദ്ധ നല്‍കേണ്ടത് ആവശ്യമാണ്. ഓള്‍റൗണ്ടറെന്ന നിലയില്‍ ഹാര്‍ദിക് ഫിറ്റാണെങ്കില്‍ ഇന്ത്യന്‍ ടീമിലേക്കു അദ്ദേഹം ഓട്ടോമാറ്റിക് ചോയ്‌സാണ്. പക്ഷ ബാറ്റ്‌സ്മാനായി മാത്രം ഇപ്പോൾ ഒഴിവില്ല.”

ബൗൾ ചെയ്ത് കഴിയുമ്പോൾ ഹാര്ദിക്ക് ബ്രേക്ക് എടുത്തിരുന്നു. ഈ സമയം റാഷിദാണ് ടീമിനെ നയിച്ചത്. എന്നാൽ ദേശിയ ടീമിൽ ഇതൊന്നും നടക്കില്ല. പകരം വരുന്നവരുടെ മോശം തീരുമാനം ചിലപ്പോൾ ബാധിക്കും.”

എന്തായാലും അക്തറിന്റെ നിലപാടിനെ അനുകൂലിച്ചും ആളുകൾ വരുന്നുണ്ട്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ