അയാളെ വണ്‍ഡൗണില്‍ സ്ഥിരമായി ഇറക്കിയിരുന്നെങ്കില്‍ ക്രിക്കറ്റിലെ പല റെക്കോഡുകളും അയാൾ സ്വന്തമാക്കുമായിരുന്നു

കരിയറില്‍ അദ്ദേഹത്തെ മൂന്നാം നമ്പറില്‍ സ്ഥിരമായി ഇറക്കിയിരുന്നെങ്കില്‍ ക്രിക്കറ്റിലെ പല റെക്കോഡുകളും ഇപ്പോള്‍ അദ്ദേഹത്തിന്റെ പേരിലായേനെയെന്ന് ഇന്ത്യ കണ്ടെത്തിയ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളെക്കുറിച്ച് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ വന്നപ്പോഴെല്ലാം അദ്ദേഹത്തിന്റെ ആക്രമണോത്സുകത ഇന്ത്യാക്കാര്‍ കണ്ടതാണെന്നും കരിയറിലെ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച മാരകമായ രണ്ടു സെഞ്ച്വറികള്‍ വന്നത് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തപ്പോഴാണെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു.

2005 ല്‍ പാകിസ്താനും ശ്രീല്കയ്ക്കും എതിരേയായിരുന്നു മഹേന്ദ്രസിംഗ് ധോണിയുടെ സെഞ്ച്വറികള്‍ കണ്ടത്. മൂന്നാം നമ്പറില്‍ 82 ശരാശരിയില്‍ 993 റണ്‍സ് അടി്ച്ച ധോണിയുടെ സ്‌ട്രൈക്ക് റേറ്റ് 100 ആയിരുന്നു. എന്നാല്‍ വെറും 16 ഏകദിനത്തില്‍ മാത്രം ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യാനായിരുന്നു ധോണിയ്ക്ക കഴിഞ്ഞത്. അഞ്ചാം നമ്പറിലും ആറാം നമ്പറിലും ആയിരുന്നു അദ്ദേഹത്തിന്റെ 10773 ഏകദിന റണ്‍സ് വന്നത്. പിന്നീട് ടീമിന്റെ ഫിനിഷര്‍ എന്ന നിലയിലേക്ക് മഹേന്ദ്രസിംഗ് ധോണിയുടെ റോള്‍ മാറുകയും ചെയ്തു.

ധോണി കാട്ടിത്തന്ന ഭീതിയില്ലായ്മയും ആക്രമണ സമീപനവും മൂന്നാം നമ്പറില്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ കാണാനാകുന്നില്ലെന്നും ഗംഭീര്‍ പറയുന്നു. ഇന്ത്യന്‍ ടീമിന്റെ നായകനാകുന്നതിന് പകരം മൂന്നാം നമ്പറില്‍ ധോണി തുടരണമായിരുന്നു എന്നും ഗംഭീര്‍ പറയുന്നു. ലോകക്രിക്കറ്റ് ഏറ്റവും മിസ്സാക്കിയ കാര്യങ്ങളില്‍ ഒന്ന് ധോണിയുടെ മൂന്നാം നമ്പറിലെ ബാറ്റിംഗായിരുന്നു. ലോകക്രിക്കറ്റിലെ ഒരുപക്ഷേ ഏറ്റവും വിഭിന്നനായ താരമായി മാറുമായിരുന്നു എന്നും ഗംഭീര്‍ പറയുന്നു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി