അയാളെ വണ്‍ഡൗണില്‍ സ്ഥിരമായി ഇറക്കിയിരുന്നെങ്കില്‍ ക്രിക്കറ്റിലെ പല റെക്കോഡുകളും അയാൾ സ്വന്തമാക്കുമായിരുന്നു

കരിയറില്‍ അദ്ദേഹത്തെ മൂന്നാം നമ്പറില്‍ സ്ഥിരമായി ഇറക്കിയിരുന്നെങ്കില്‍ ക്രിക്കറ്റിലെ പല റെക്കോഡുകളും ഇപ്പോള്‍ അദ്ദേഹത്തിന്റെ പേരിലായേനെയെന്ന് ഇന്ത്യ കണ്ടെത്തിയ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളെക്കുറിച്ച് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ വന്നപ്പോഴെല്ലാം അദ്ദേഹത്തിന്റെ ആക്രമണോത്സുകത ഇന്ത്യാക്കാര്‍ കണ്ടതാണെന്നും കരിയറിലെ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച മാരകമായ രണ്ടു സെഞ്ച്വറികള്‍ വന്നത് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്തപ്പോഴാണെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു.

2005 ല്‍ പാകിസ്താനും ശ്രീല്കയ്ക്കും എതിരേയായിരുന്നു മഹേന്ദ്രസിംഗ് ധോണിയുടെ സെഞ്ച്വറികള്‍ കണ്ടത്. മൂന്നാം നമ്പറില്‍ 82 ശരാശരിയില്‍ 993 റണ്‍സ് അടി്ച്ച ധോണിയുടെ സ്‌ട്രൈക്ക് റേറ്റ് 100 ആയിരുന്നു. എന്നാല്‍ വെറും 16 ഏകദിനത്തില്‍ മാത്രം ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യാനായിരുന്നു ധോണിയ്ക്ക കഴിഞ്ഞത്. അഞ്ചാം നമ്പറിലും ആറാം നമ്പറിലും ആയിരുന്നു അദ്ദേഹത്തിന്റെ 10773 ഏകദിന റണ്‍സ് വന്നത്. പിന്നീട് ടീമിന്റെ ഫിനിഷര്‍ എന്ന നിലയിലേക്ക് മഹേന്ദ്രസിംഗ് ധോണിയുടെ റോള്‍ മാറുകയും ചെയ്തു.

ധോണി കാട്ടിത്തന്ന ഭീതിയില്ലായ്മയും ആക്രമണ സമീപനവും മൂന്നാം നമ്പറില്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ കാണാനാകുന്നില്ലെന്നും ഗംഭീര്‍ പറയുന്നു. ഇന്ത്യന്‍ ടീമിന്റെ നായകനാകുന്നതിന് പകരം മൂന്നാം നമ്പറില്‍ ധോണി തുടരണമായിരുന്നു എന്നും ഗംഭീര്‍ പറയുന്നു. ലോകക്രിക്കറ്റ് ഏറ്റവും മിസ്സാക്കിയ കാര്യങ്ങളില്‍ ഒന്ന് ധോണിയുടെ മൂന്നാം നമ്പറിലെ ബാറ്റിംഗായിരുന്നു. ലോകക്രിക്കറ്റിലെ ഒരുപക്ഷേ ഏറ്റവും വിഭിന്നനായ താരമായി മാറുമായിരുന്നു എന്നും ഗംഭീര്‍ പറയുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ