ഗാലറിയില്‍ ദാദയ്‌ക്കൊപ്പം വിശിഷ്ട വ്യക്തി, സൗഹൃദ നിമിഷങ്ങള്‍ ട്വിറ്ററില്‍ വൈറല്‍

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഗാലറിയിലേക്ക് തിരിഞ്ഞ കാമറയില്‍ പതിഞ്ഞ രണ്ട് പ്രമുഖര്‍ ട്വിറ്ററിനെ ഇളക്കിമറിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയും മുന്‍ ഇംഗ്ലീഷ് താരവും കമന്റേറ്ററുമായ ജെഫ്രി ബോയ്‌ക്കോട്ടുമാണ് അവര്‍. ലോര്‍ഡ്‌സിലെ സ്റ്റാന്‍ഡില്‍ ഇരുവരും സംസാരിച്ചിരിക്കുന്ന ചിത്രം വൈറലാകുകയും ചെയ്തു.

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച കമന്റേറ്റര്‍മാരില്‍ ഒരാളായാണ് ബോയ്‌കോട്ട് വിലയിരുത്തപ്പെടുന്നത്. ഗാംഗുലിയെ കൊല്‍ക്കത്തയുടെ രാജകുമാരന്‍ എന്ന് ആദ്യമായി വിളച്ചത് ബോയ്‌കോട്ടാണ്. ഇരുവരുടെയും ചിത്രം പങ്കിട്ടവര്‍ ഇക്കാര്യം എടുത്തു പറയുന്നു.

ഓഗസ്റ്റ് എട്ട് മുതലാണ് യാത്ര വിലക്കില്‍ നിന്ന് ബ്രിട്ടന്‍ ഇന്ത്യയെ ഒഴിവാക്കിയത്. അതോടെ ലോര്‍ഡ്‌സ് ടെസ്റ്റ് കാണാന്‍ ഗാംഗുലിക്ക് വഴി തെളിഞ്ഞു. ചൊവ്വാഴ്ച ലണ്ടനിലേക്ക് തിരിച്ച ഗാംഗുലിക്ക് ക്വാറന്റൈനും വേണ്ടിവന്നിരുന്നില്ല. ദാദയ്‌ക്കൊപ്പം ഭാര്യ ഡോണയും ബിസിസിഐ സെക്രട്ടറി ജയ് ഷായും വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയുമെല്ലാം രണ്ടാം ടെസ്റ്റ് കാണാന്‍ ലോര്‍ഡ്‌സില്‍ എത്തിയിട്ടുണ്ട്.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി