'സഞ്ജുവിന് സംഭവിച്ചത് സൂര്യകുമാറിന് വരാതിരിക്കട്ടെ'; ഞെട്ടിക്കുന്ന സത്യം പറഞ്ഞ് ഗംഭീര്‍

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യില്‍ സൂര്യകുമാര്‍ യാദവിനെ പുറത്തിരുത്തിയ ടീം മാനേജ്‌മെന്റിന്റെ നടപടിയെ വിമര്‍ശിച്ച് മുന്‍താരം ഗൗതം ഗംഭീര്‍. ഒരു മത്സരം മാത്രം കളിച്ച, ഒരു ബോള്‍ പോലും ബാറ്റു ചെയ്യാത്ത സൂര്യകുമാറിനെ അടുത്ത മത്സരത്തില്‍ മാറ്റി നിര്‍ത്തിയത് തന്നെ ഞെട്ടിച്ചെന്നും ഇത് ശരിയായ നടപടിയല്ലെന്നും ഗംഭീര്‍ പറഞ്ഞു.

“സൂര്യകുമാറിന്റെ സ്ഥാനത്ത് ഞാന്‍ ആയിരുന്നു എങ്കില്‍ ഒഴിവാക്കിയ തീരുമാനം എന്നെ വേദനിപ്പിക്കും. കാരണം 21-22 വയസല്ല സൂര്യകുമാറിന്റെ പ്രായം. ഇപ്പോള്‍ തന്നെ സൂര്യകുമാറിന് 30 വയസായി. സ്വന്തം സ്ഥാനത്തെ കുറിച്ച് രാജ്യാന്തര ക്രിക്കറ്റില്‍ ഒരു കളിക്കാരന്‍ അരക്ഷിതാവസ്ഥ അനുഭവിക്കുന്ന പ്രായമാണിത്. ഈ പ്രായത്തില്‍ ഒന്നോ രണ്ടോ മോശം പ്രകടനം ടീമിലെ അയാളുടെ സ്ഥാനം തെറിപ്പിക്കും. പകരം ആ സ്ഥാനത്തേക്ക് യുവ താരത്തെ കൊണ്ടുവരും.”

“ഒരു കളിക്കാരന്റെ പ്രതിഭ അളക്കാന്‍ മൂന്നോ നാലോ മത്സരങ്ങള്‍ എങ്കിലും കളിപ്പിക്കണം. എന്നാല്‍ തന്റെ ആദ്യ മത്സരം കളിച്ച സൂര്യകുമാറിന് ബാറ്റിംഗിന് ഇറങ്ങാന്‍ കൂടിയായില്ല. പിന്നെ എങ്ങനെയാണ് സൂര്യകുമാറിനെ വിലയിരുത്തുക. മനീഷ് പാണ്ഡെയ്ക്ക് സംഭവിച്ചത് നോക്കൂ. ആരും ഇപ്പോള്‍ മനീഷിനെ കുറിച്ച് സംസാരിക്കുന്നില്ല. സഞ്ജു സാംസണിനെ നോക്കു. സഞ്ജു എവിടെ പോയെന്ന് ആരും ചോദിക്കുന്നില്ല. ആദ്യ കളിയില്‍ ഓപ്പണറായി ഇറങ്ങി അര്‍ദ്ധ ശതകം നേടിയ ഇഷാന്‍ കിഷനെ അടുത്ത കളിയില്‍ മൂന്നാം നമ്പറിലാണ് ഇറക്കിയത്. ഇത് കളിക്കാരെ പിന്തുണയ്ക്കുന്ന രീതിയല്ല” ഗംഭീര്‍ പറഞ്ഞു.

കെ.എല്‍ രാഹുല്‍ തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തിയ സാഹചര്യത്തില്‍ സൂര്യകുമാറിന് നാലാം മത്സരത്തില്‍ അവസരം ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. 1,0,0 എന്നിങ്ങനെയാണഅ പരമ്പരയിലെ രാഹുലിന്റെ പ്രകടനം. മൂന്നാം മത്സരത്തില്‍ സൂര്യകുമാറിനെ ഒഴിവാക്കിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍പ്രതിഷേധം ഉയര്‍ന്നിരുന്നു.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി