ഗംഭീറിന്റെ ആവശ്യത്തിന് ഒടുവില്‍ പച്ചക്കൊടി, കെകെആര്‍ മുന്‍ പേസര്‍ ഇന്ത്യയുടെ ബോളിംഗ് പരിശീലകനാകും

നിലവിലെ ശ്രീലങ്കന്‍ പരമ്പരയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിന് മുഴുവന്‍ സമയ ബോളിംഗ് പരിശീലകനുണ്ടാകും. അഭ്യൂഹങ്ങള്‍ പ്രകാരം ഗൗതം ഗംഭീറിന്റെ ആവശ്യം ബിസിസിഐ അംഗീകരിച്ചു. ദക്ഷിണാഫ്രിക്കന്‍ മുന്‍ പേസര്‍ മോര്‍ണി മോര്‍ക്കലിനെ ബോളിംഗ് പരിശീലകനായി സ്ഥിരമായി നിയമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗൗതം ഗംഭീറിന് കീഴില്‍ കെകെആറിന് വേണ്ടി കളിച്ചതിന് ശേഷം എല്‍എസ്ജിയില്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ച താരമാണ് മോര്‍ക്കല്‍.

ബംഗ്ലാദേശിനെതിരായ അടുത്ത ടെസ്റ്റ് പരമ്പരയോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബോളിംഗ് ചുമതല മോര്‍ക്കല്‍ ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ നടക്കുന്ന ടീമിന്റെ ഹോം പരമ്പരയ്ക്ക് മുമ്പ് അദ്ദേഹത്തിന്റെ ഔദ്യോഗിക നിയമനം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യയുടെ ബോളിംഗ് പരിശീലകന്‍ സായിരാജ് ബഹുതുലെയാണ്. ടി ദിലീപ് ഫീല്‍ഡിംഗ് കോച്ചായും റയാന്‍ ടെന്‍ ദോസ്ചേറ്റ്, അഭിഷേക് നായര്‍ എന്നിവര്‍ ഗംഭീറിന്റെ അസിസ്റ്റന്റ് കോച്ചുമാരായും നിലവില്‍ ശ്രീലങ്കയിലുണ്ട്.

ശ്രീലങ്കന്‍ പരമ്പര അവസാനിക്കുന്നതോടെ, ദിലീപ് തന്റെ സ്ഥാനത്ത് തുടരാന്‍ പോകുകയാണെങ്കിലും ബഹുതുലെയുടെ ചുമതലകള്‍ അവസാനിക്കും. ഇന്ത്യയുടെ ബൗളിംഗ് കോച്ചായി മോര്‍ണി മോര്‍ക്കലിനെ നിയമിച്ചതിന് ശേഷം ടീമിന്റെ പ്ലാനിലെ മാറ്റങ്ങള്‍ കാണുന്നത് രസകരമായിരിക്കും.

നിലവില്‍ ശ്രീലങ്കയില്‍ നടക്കുന്ന ആറ് മത്സര വൈറ്റ് ബോള്‍ പരമ്പരയില്‍ ഇന്ത്യന്‍ ടീം മാനേജ്മെന്റും സെലക്ടര്‍മാരും നിലവിലെ കോച്ചിംഗ് ടീമിനെ വിലയിരുത്തും. അവരുടെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി, വരാനിരിക്കുന്ന മത്സരങ്ങള്‍ക്കായി അവര്‍ ഔപചാരികമായി ഒരു പുതിയ ലൈനപ്പ് നിര്‍മ്മിക്കും.

Latest Stories

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്