ഗംഭീറിന്റെ ആവശ്യത്തിന് ഒടുവില്‍ പച്ചക്കൊടി, കെകെആര്‍ മുന്‍ പേസര്‍ ഇന്ത്യയുടെ ബോളിംഗ് പരിശീലകനാകും

നിലവിലെ ശ്രീലങ്കന്‍ പരമ്പരയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിന് മുഴുവന്‍ സമയ ബോളിംഗ് പരിശീലകനുണ്ടാകും. അഭ്യൂഹങ്ങള്‍ പ്രകാരം ഗൗതം ഗംഭീറിന്റെ ആവശ്യം ബിസിസിഐ അംഗീകരിച്ചു. ദക്ഷിണാഫ്രിക്കന്‍ മുന്‍ പേസര്‍ മോര്‍ണി മോര്‍ക്കലിനെ ബോളിംഗ് പരിശീലകനായി സ്ഥിരമായി നിയമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗൗതം ഗംഭീറിന് കീഴില്‍ കെകെആറിന് വേണ്ടി കളിച്ചതിന് ശേഷം എല്‍എസ്ജിയില്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ച താരമാണ് മോര്‍ക്കല്‍.

ബംഗ്ലാദേശിനെതിരായ അടുത്ത ടെസ്റ്റ് പരമ്പരയോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബോളിംഗ് ചുമതല മോര്‍ക്കല്‍ ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബറില്‍ നടക്കുന്ന ടീമിന്റെ ഹോം പരമ്പരയ്ക്ക് മുമ്പ് അദ്ദേഹത്തിന്റെ ഔദ്യോഗിക നിയമനം നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യയുടെ ബോളിംഗ് പരിശീലകന്‍ സായിരാജ് ബഹുതുലെയാണ്. ടി ദിലീപ് ഫീല്‍ഡിംഗ് കോച്ചായും റയാന്‍ ടെന്‍ ദോസ്ചേറ്റ്, അഭിഷേക് നായര്‍ എന്നിവര്‍ ഗംഭീറിന്റെ അസിസ്റ്റന്റ് കോച്ചുമാരായും നിലവില്‍ ശ്രീലങ്കയിലുണ്ട്.

ശ്രീലങ്കന്‍ പരമ്പര അവസാനിക്കുന്നതോടെ, ദിലീപ് തന്റെ സ്ഥാനത്ത് തുടരാന്‍ പോകുകയാണെങ്കിലും ബഹുതുലെയുടെ ചുമതലകള്‍ അവസാനിക്കും. ഇന്ത്യയുടെ ബൗളിംഗ് കോച്ചായി മോര്‍ണി മോര്‍ക്കലിനെ നിയമിച്ചതിന് ശേഷം ടീമിന്റെ പ്ലാനിലെ മാറ്റങ്ങള്‍ കാണുന്നത് രസകരമായിരിക്കും.

നിലവില്‍ ശ്രീലങ്കയില്‍ നടക്കുന്ന ആറ് മത്സര വൈറ്റ് ബോള്‍ പരമ്പരയില്‍ ഇന്ത്യന്‍ ടീം മാനേജ്മെന്റും സെലക്ടര്‍മാരും നിലവിലെ കോച്ചിംഗ് ടീമിനെ വിലയിരുത്തും. അവരുടെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി, വരാനിരിക്കുന്ന മത്സരങ്ങള്‍ക്കായി അവര്‍ ഔപചാരികമായി ഒരു പുതിയ ലൈനപ്പ് നിര്‍മ്മിക്കും.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ