Ipl

എയറിൽ നിന്നും എയറിലേക്ക്, അടുത്ത പണി മേടിച്ച് ഗാവസ്‌കർ

സഞ്ജുവിനെ കുറ്റം പറഞ്ഞ് പറഞ്ഞ് ഈ സീസണിൽ ഏറ്റവും കൂടുതൽ പൊങ്കാല ഏറ്റുവാങ്ങിയ ആളാണ് മുൻ താരം സുനിൽ ഗാവസ്‌കർ. സഞ്ജുവിനെ കുറ്റം പറഞ്ഞാൽ മാത്രമേ തന്നെ ആളുകൾ ശ്രദ്ധിക്കൂ എന്ന താരത്തിലാണ് സഞ്ജുവിന് എതിരെ ഗാവസ്‌കർ ഓരോന്ന് പറഞ്ഞിരുന്നത്. ഇപ്പോഴിതാ സഞ്ജുവിന്റെ സഹ താരം ഹെറ്റ്മയറെക്കുറിച്ച് പറഞ്ഞ വാക്കിനാണ് പണി കിട്ടിയത്.

ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട്, ടീമിനോട് വിടപറഞ്ഞ് നാട്ടിലേക്ക് പരന്നിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ തിരിച്ചെത്തിയ താരം ഇന്നലെ നടന്ന മത്സരത്തിൽ കളിച്ചിരുന്നു. താരം ബാറ്റിംഗിന് എത്തിയ സമയത്താണ് നാക്കുപിഴ ഉണ്ടായത്. കമന്ററിക്കിടെയുള്ള ഗാവസ്കറുടെ പരാമർശം ഇങ്ങനെ, ഹെറ്റ്മയറുടെ ഭാര്യ പ്രതീക്ഷ കാത്തു; ഹെറ്റ്മയർ റോയൽസിന്റെ പ്രതീക്ഷ കാക്കുമോ എന്നാണ് ഇനി അറിയേണ്ടത്.’ ഹെറ്റ്മയർ– നിർവാനി ദമ്പതികൾക്ക് മേയ് 10നാണ് ആദ്യ കുട്ടി പിറന്നത്.

തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം പോലൂം ഉപേക്ഷിച്ച് കളിക്കളത്തിലേക്ക് മടങ്ങിയ താരത്തെ  ഗാവസ്‌കർ നടത്തിയ വർത്തമാനം ചീപ്പായെന്നും, കൊച്ച് കുട്ടികൾ വരെ ഇതിലും നന്നായി സംസാരിക്കുമെന്നും പറഞ്ഞു.

മുമ്പ് – വിരാട് അനുഷ്ക ദമ്പതികളെക്കുറിച്ച് പറഞ്ഞ കംമെന്റിനും താരം പൊങ്കാല ഏറ്റുവാങ്ങിയിരുന്നു. അധികം കമന്ററി പറയരുതെന്നാണ് ആരാധകർ പറയുന്നത്. 151 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിറങ്ങിയ രാജസ്ഥാൻ ഓപ്പണർ ജോസ് ബട്‌ലറിനെ രണ്ടാം ഓവറിൽ നഷ്ടമായി. പിന്നീട് ഒത്തുചേർന്ന യശസ്വി ജെയ്‌സ്വാളും സഞ്ജു സാംസണും ചേർന്ന് രാജസ്ഥാൻ സ്‌കോർ ഉയർത്തി   പിന്നീട് ചെന്നൈ ബോളർമാർ മധ്യ ഓവറുകളിൽ പിടിമുറുക്കി. കരുതലോടെ കളിച്ച സഞ്ജുവിനെയും (15) ദേവദത്ത് പടിക്കലിനെയും (3) പെട്ടെന്ന് നഷ്ടമായി.

അർദ്ധസെഞ്ചറി നേടിയ യശസ്വി (59) കൂടുതൽ റൺസ് നേടാനുള്ള ശ്രമത്തിൽ പ്രശാന്ത് സോളങ്കിക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. പിന്നീടെത്തിയ ഹെറ്റ്മയർക്കും അധികം റൺസ് കണ്ടെത്താനായില്ല (6). ഇതോടെ രാജസ്ഥാൻ നില പരുങ്ങലിലായി. എന്നാൽ അവസാനം അശ്വിൻ തന്നെ വിജയവര കടത്തുകയായിരുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ