ഒമ്പത് റണ്‍സിന് നാല് വിക്കറ്റ്...പിന്നെ പിറന്നത് ചരിത്രം ; ഇന്ത്യാക്കാരന്റെ ഏറ്റവും മികച്ച ഏകദിനം കാണാന്‍  ഇന്ത്യാക്കാര്‍ക്ക് ഭാഗ്യമുണ്ടായില്ല...!!

ബിബിസി റേഡിയോയില്‍ അന്ന് ജീവനക്കാര്‍ പണിമുടക്കിലായിരുന്നു. അതുകൊണ്ടു തന്നെ കമന്ററി ഉണ്ടായില്ല. അപ്രധാന മത്സരമായതിനാല്‍ സംപ്രേഷണാവകാശം കയ്യിലുണ്ടായിട്ടും സ്‌പോര്‍ട്‌സ് ചാനലുകള്‍ അവഗണിച്ചതിനാല്‍ വീഡിയോ ഫൂട്ടേജും ഉണ്ടായില്ല. ലോകകപ്പിന് ഏതാനും മാസം മുമ്പ് മാത്രം ടീമിന്റെ നായകനായി മാറിയ 24 കാരന്‍ കപില്‍ദേവിന്റെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സ് ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ക്ക്് കാണാന്‍ കഴിയാതെ പോയത് അ്ങ്ങിനെയായിരുന്നു.

ഇംഗ്‌ളീഷ് കൗണ്ടിയായ കെന്റിലെ റോയല്‍ ടേണ്‍ബ്രിഡ്്ജ് വെല്‍സില്‍ അന്ന്് ഇന്ത്യയുടെ എതിരാളികള്‍ സിംബാബ്‌വേ ആയിരുന്നു. ഒമ്പത് വിക്കറ്റിന് നാലു വിക്കറ്റുകള്‍ നഷ്ടമായ അവസരത്തിലായിരുന്നു 24 കാരനായ നായകന്‍ കളത്തിലേക്ക് പോയത്. 1983 ജൂണ്‍ 8 ന് നടന്ന ഈ മത്സരത്തില്‍ ലോകകപ്പില്‍ ഇന്ത്യയ്ക്ക് നിലനില്‍ക്കാന്‍ വിജയം അനിവാര്യമായിരുന്നു. ക്രിക്കറ്റ് ചരിത്രത്തെ തന്നെ മാറ്റിമറിച്ച സുപ്രധാന ഇന്നിംഗ്‌സ് പിറന്നത് ഈ മത്സരത്തിലായിരുന്നു. കപില്‍ 175 റണ്‍സ് അടിച്ചുകൂട്ടിയ മത്സരത്തില്‍ ഇന്നിംഗ്‌സ് പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 266 റണ്‍സായിരുന്നു. കളിക്കാരനായും കമന്റേറ്ററായും ഇതുവരെ അത്തരത്തില്‍ ഒരിന്നിംഗ്‌സ് താന്‍ ഒരിക്കലും കണ്ടിട്ടില്ലെന്നായിരുന്നു സുനില്‍ ഗവാസ്‌ക്കര്‍ ഈ ഇന്നിംഗ്‌സിനെ വിശേഷിപ്പിച്ചത്.

ഇന്ത്യയും സിംബാബ്‌വേയും ആ ലോകകപ്പില്‍ ഏറ്റവും ദുര്‍ബ്ബലരായ ടീമുകള്‍ ആയിരുന്നതിനാല്‍ ടൂര്‍ണമെന്റിലെ ഫേവറിറ്റുകളായി ഓസ്‌ട്രേലിയയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള മത്സരം സംപ്രേഷണം ചെയ്യാന്‍ ടെലിവിഷന്‍ ക്യാമറകള്‍ പോയിരുന്നു. ബിബിസിയില്‍ ജീവനക്കാര്‍ സമരത്തില്‍ ആയിരുന്നതിനാല്‍ ബിബിസി റേഡിയോയിലും കമന്ററി വന്നില്ല. അത് സിംബാബവേ ടീമിനോടാണല്ലോ എന്നാണ് ചിലരുടെ പരിഹാസം. എന്നാല്‍ വമ്പന്മാരായ ഓസ്‌ട്രേലിയയെ അട്ടിമറിച്ചായിരുന്നു അവര്‍ ഇന്ത്യയുമായി കളിക്കാനെത്തിയത്.

കപില്‍ ഇറങ്ങുന്നതിന് മുമ്പോള്‍ സുനില്‍ ഗവാസ്‌ക്കര്‍, ശ്രീകാന്ത്, മൊഹീന്ദര്‍ അമര്‍നാഥ്, സന്ദീപ് പാട്ടീല്‍ എന്നിങ്ങനെ ഇന്ത്യയുടെ സുപ്രധാന ബാറ്റ്‌സ്മാന്‍മാരെല്ലാം കൂടാരം കയറിയിരുന്നു. പീറ്റര്‍ റോസണും കെവിന്‍ കരണും കൂടി ഇന്ത്യന്‍ നിരയില്‍ നാശം വിതച്ചപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 10 ആയിരുന്നു റണ്‍സ്. കപില്‍ വന്ന് എട്ടു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോള്‍ റോസണ്‍ യശ്പാല്‍ ശര്‍മ്മയെക്കൂടി വീഴ്ത്തി. അപ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 17 ന് അഞ്ചായി. എന്നാല്‍ റോജര്‍ബിന്നിയെ ഒപ്പം നിര്‍ത്തി കപില്‍ പൊരുതി. ഇരുവരും ചേര്‍ന്ന് 60 റണ്‍ കൂട്ടുകെട്ട് ഉണ്ടാക്കി. എന്നാല്‍ ബിന്നിയും പിന്നാലെ രവിശാസ്ത്രിയും വീണതോടെ ഇന്ത്യന്‍ സ്‌കോര്‍ 78 ന് ഏഴായി.

തലകുനിക്കാന്‍ ഒരുക്കമല്ലാതിരുന്ന കപില്‍ 26 ഓവറിലാണ് തന്റെ ഹാഫ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. എന്നാല്‍ ക്രീസില്‍ ഉറച്ചതോടെ ഗീയര്‍മാറ്റിയ താരം അടുത്ത 10 ഓവര്‍ കൊണ്ട് രണ്ടാമത്തെ 50 റണ്‍സും സെഞ്ച്വറിയും നേടി. രവിശാസ്ത്രിയ്ക്ക് പിന്നാലെ വന്ന മദന്‍ലാലും കിര്‍മ്മാണിയും കപിലിന് കൂട്ടുകാരായപ്പോള്‍ 126 റണ്‍സിന്റെ കൂട്ടുകെട്ടാണ് പിറന്നത്. സിക്‌സറുകളും ബൗണ്ടറികളും പറന്നു. കപിലിന്റെ ബൗണ്ടറികള്‍ പിടിക്കാന്‍ ഫീല്‍ഡര്‍മാര്‍ തലങ്ങും വിലങ്ങും ഓടാന്‍ തുടങ്ങി. കിര്‍മാണ് 24 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ കപില്‍ 175 റണ്‍സ് എടുത്തു. ഇന്നിംഗ്‌സ് പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 266 റണ്‍സായിരുന്നു.

Latest Stories

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്