കെ എൽ രാഹുലും സർഫറാസും തമ്മിൽ നടക്കുന്നത് ഫൈറ്റ് , വമ്പൻ വെളിപ്പെടുത്തലുമായി റയാൻ ടെൻ ഡോസ്‌ചേറ്റ്

ന്യൂസിലൻഡിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ കുറിച്ച് തുറന്ന് പറഞ്ഞ് ടീം ഇന്ത്യയുടെ അസിസ്റ്റൻ്റ് കോച്ച് റയാൻ ടെൻ ഡോസ്‌ചേറ്റ്. ശുഭ്മാൻ ഗില്ലിൻ്റെ തിരിച്ചുവരവിന് സാധ്യതയുള്ളതിനാൽ കെ എൽ രാഹുലും സർഫറാസ് ഖാനും ഒരു സ്ഥാനത്തിനായി പോരാടുകയാണെന്ന് റയാൻ ടെൻ ഡോസ്‌ചേറ്റ് പറഞ്ഞു.

ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ രോഹിത് ശർമ്മയുടെ ടീം എട്ട് വിക്കറ്റിൻ്റെ തോൽവി ഏറ്റുവാങ്ങുക ആയിരുന്നു. ഇന്ത്യ ആദ്യ ഇന്നിംഗ്‌സിൽ 46 റൺസിന് പുറത്തായി. ഹോം ഗ്രൗണ്ടിലെ ഒരു ടെസ്റ്റ് ഇന്നിംഗ്‌സിലെ അവരുടെ ഏറ്റവും കുറഞ്ഞ സ്‌കോറും ചരിത്രത്തിലെ ടീമിന്റെ മൊത്തത്തിലുള്ള മൂന്നാമത്തെ താഴ്ന്ന സ്‌കോറുമായിരുന്നു ഇത്.

പ്ലെയിംഗ് ഇലവനിൽ ഇടം നേടാൻ നിരവധി താരങ്ങൾ മത്സരിക്കുന്നതിനാൽ കെ എൽ രാഹുലിൻ്റെ സ്ഥാനം ഭദ്രമാണോ എന്നത് അനിശ്ചിതത്വത്തിലാണെന്ന് റയാൻ ടെൻ ഡോസ്‌കേറ്റ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പരമ്പര ഓപ്പണിംഗിനിടെ റൺസ് നേടാനായില്ലെങ്കിലും രാഹുൽ നല്ല ആത്മവിശ്വാസത്തിൽ ആണെന്നും റയാൻ ടെൻ ഡോസ്‌ചേറ്റ് പറഞ്ഞു.

“സ്‌പോട്ടിനായി മത്സരമുണ്ട്. സർഫറാസ് മിടുക്കനാണ്. രാഹുലും അവനും തമ്മിലാണ് മത്സരം നടക്കുന്നത്,” ഡോഷേറ്റ് പറഞ്ഞു.

Latest Stories

സഞ്ജു സാംസൺ ചെന്നൈയിലേക്ക്; നിർണായക സൂചന നൽകി പരിശീലകൻ; സംഭവം ഇങ്ങനെ

ഡൊണാള്‍ഡ് ട്രംപിന് വഴങ്ങി ഇസ്രായേല്‍; ഇറാനിലുള്ള ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ തിരിച്ചുവിളിച്ചു

IND VS ENG: ഈ മത്സരം തോറ്റാൽ എയറിലാകാൻ പോകുന്നത് നീയാണ് മോനെ; ക്യാച്ച് പാഴാക്കിയ ജയ്‌സ്വാളിനെതിരെ താരങ്ങൾ

IND VS ENG: നിന്റെ കൈയിൽ എന്താ ഓട്ടയാണോ മോനെ; നാണംകെട്ട റെക്കോഡ് സ്വന്തമാക്കി യശസ്‌വി ജയ്‌സ്വാൾ

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം; ഇറാനില്‍ ഇസ്രായേല്‍ ആക്രമണം നടത്തരുതെന്ന് ട്രംപ്

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് അട്ടിമറിയില്ലെന്ന് ആവര്‍ത്തിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; ആക്ഷേപങ്ങളെ കുറിച്ചെല്ലാം സംസാരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ക്ഷണം

നിന്നെ ഇനി വേണ്ട, ഞങ്ങൾക്ക് നിന്റെ സഹോദരനെ മതി, ഇന്ത്യൻ ടീമിൽ നിന്നും തഴയപ്പെട്ട നിമിഷം വെളിപ്പെടുത്തി മുൻ ക്രിക്കറ്റർ

'ഡേറ്റിംഗിലായിരുന്നു, രണ്ട് വർഷത്തോളം ഒരുമിച്ച്, പരസ്യമാക്കാൻ ആഗ്രഹിച്ചില്ല'; കോഹ്‌ലിയോടൊപ്പമുള്ള ബ്രസീലിയൻ നടിയുടെ പഴയ ചിത്രങ്ങൾ വൈറൽ!

ഇറാന്‍ ആക്രമണത്തിന്റെ കണക്കുകളുമായി ഇസ്രായേല്‍; ഏറ്റവും വലിയ ആക്രമണം ജൂണ്‍ 15ന്

ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; തിരിച്ചടിക്കാന്‍ നിര്‍ദേശിച്ച് ഇസ്രയേല്‍ പ്രതിരോധ മന്ത്രി; വീണ്ടും അസ്വസ്ഥമായി പശ്ചിമേഷ്യ