ആവേശം പരകോടിയിൽ, വെങ്കല മെഡൽ മത്സരത്തിൽ പാകിസ്ഥാനെ പഞ്ഞിക്കിട്ട് ബംഗ്ലാദേശ്; സ്വർണം മോഹിച്ചിറങ്ങിയിട്ട് ഒരു മെഡൽ പോലും ഇല്ലാതെ മടക്കം

സ്വർണം മോഹിച്ച് ഏഷ്യൻ ഗെയിംസ് ടൂർണമെന്റിന് ഇറങ്ങിയ പാകിസ്ഥാന് ഒരു മെഡൽ പോലും ഇല്ലാതെ മടങ്ങാം. വെങ്കല മെഡൽ മത്സരത്തിൽ ബംഗ്ലാദേശാണ് പാകിസ്ഥാനെ തകർത്തെറിഞ്ഞത്. മഴ മൂലം ഓവറുകൾ വെട്ടിച്ചുരുക്കിയ മത്സരത്തിൽ ഡക്ക് വെർത്ത് ലുയിസ് നിയമപ്രകാരം 6 വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ ജയം.

ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബോളിങ് തിരഞ്ഞെടുക്കുക ആയിരുന്നു. മഴ പെയ്താൽ 13 ഓവറുകളാക്കി മത്സരം ചുരുക്കിയിരുന്നു. പാകിസ്താൻ സ്കോർ 5 ഓവറിൽ 48 റൺസ് എന്ന നിലയിൽ നിൽക്കുമ്പോൾ വീണ്ടും മഴയെത്തി. അങ്ങനെ ബംഗ്ലാദേശ് ലക്‌ഷ്യം 5 ഓവറിൽ 65 റൺസ് ആയി മാറി. ആദ്യ ഓവറിൽ തന്നെ അർഷാദ് ഇക്ബാൽ രണ്ട് ബംഗ്ലാദേശി ബാറ്ററുമാരെയും പുറത്താക്കിയതോടെ മത്സരം പാകിസ്ഥാൻ ജയിച്ചെന്ന് കരുതി.

എന്നാൽ പിന്നീട് മത്സരത്തിൽ മനോഹരമായി തിരിച്ചെത്തിയ ബംഗ്ലാദേശ് അടുത്ത രണ്ട് ഓവറുകളിൽ നിന്നായി 31 റൺ വാരി കൂട്ടി. ആദ്യ ഓവർ പോലെ മനോഹരമായി തന്നെ പന്തെറിഞ്ഞ അർഷാദ് ഇക്ബാൽ തന്റെ അവസാന ഓവറിൽ ( കളിയിലെ നാലാമത്തെ ഓവർ ) 5 റൺ മാത്രമേ വഴങ്ങിയുള്ളു, ഒരു വിക്കറ്റും വീഴ്ത്തി. ഇതോടെ അവസാന ഓവറിൽ ബംഗ്ലാദേശ് 20 റൺ എടുക്കേണ്ട അവസ്ഥയിൽ എത്തി. 6 , 2 , 6 , 2 എന്നിങ്ങനെ മനോഹരമായി തുടങ്ങിയ ബംഗ്ലാദേശിന് അഞ്ചാമത്തെ പന്തിൽ വിക്കറ്റ് നഷ്ടമായി. അവസാന പന്തിൽ ബൗണ്ടറി വേണ്ടപ്പോൾ അത് നേടി സുഫിയാണ് മുകീം ബംഗ്ലാദേശിന്റെ രക്ഷകനായി.

മഴ മൂലം മത്സരം ഉപേക്ഷിച്ചിരുന്നെങ്കിൽ പാകിസ്ഥാന് വെങ്കല മെഡൽ കിട്ടുമായിരുന്നു. റാങ്കിങ്ങിൽ മുന്നിൽ ഉള്ളതിനാലാണ് ഇത്.

Latest Stories

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ