കളി മുടക്കി മഴ; ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന്‍ പൊരുതുന്നു

ഇംഗ്ലണ്ട്- പാകിസ്ഥാന്‍ മൂന്നാം ടെസ്റ്റില്‍ രസംകൊല്ലിയായി മഴ. ഫോളോഓണ്‍ വഴങ്ങി രണ്ടാമിന്നിങ്‌സിന് ഇറങ്ങിയ പാകിസ്ഥാന്‍ നാലാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 എന്ന നിലയിലാണ്. ഇംഗ്ലണ്ടിന് നിലവില്‍ 210 റണ്‍സിന്റെ ലീഡാണുള്ളത്.

മഴ കാരണം നാലാംദിനം 56 ഓവറുകള്‍ മാത്രമാണ് എറിയാനായത്. അസര്‍ അലി (29) ബാബര്‍ അസാം (4) എന്നിവരാണ് ക്രീസില്‍. ഷാന്‍ മസുദ് (18) അബിദ് അലി (42) എന്നിവരുടെ വിക്കറ്റാണ് പാകിസ്ഥാന് നഷ്ടമായത്. ആന്‍ഡേഴ്‌സണും ബ്രോഡിനുമാണ് വിക്കറ്റുകള്‍.


ഒന്നാം ഇന്നിംഗ്സില്‍ പാകിസ്ഥാന്‍ 273 ന് പുറത്തായിരുന്നു. ഇതോടെ ഒന്നാം ഇന്നിംഗ്സില്‍ 310 റണ്‍സിന്റെ ലീഡാണ് പാക് പട വഴങ്ങിയത്. വമ്പന്‍ ലീഡ് നേടിയതോടെ ഇംഗ്ലണ്ട് സന്ദര്‍ശകരെ ഫോളോഓണിനയക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ 583 ന് ഇംഗ്ലണ്ട് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തിരുന്നു.


ഈ മത്സരം ജയിച്ചാല്‍ ഇംഗ്ലണ്ടിന് പരമ്പര സ്വന്തമാക്കാം. പാകിസ്ഥാന്‍ ജയിച്ചാല്‍ പരമ്പര 1-1 ന് സമനിലയിലാകും. ആദ്യമത്സരത്തില്‍ ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍ രണ്ടാം മത്സരം മഴയെ തുടര്‍ന്ന് സമനിലയില്‍ പിരിയുകയായിരുന്നു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം