പന്തിനെ പിന്താങ്ങി നടന്ന് അവരെ കൈവിട്ട് കളയരുത്; തുറന്നുപറഞ്ഞ് നെഹ്റ

റിഷഭ് പന്തിന്റെ മോശം പ്രകടനത്തെ കുറിച്ച് വിമര്‍ശനമുയരുമ്പോള്‍ തന്റെ നിലപാട് വ്യക്തമാക്കി മുന്‍ താരം ആശിഷ് നെഹ്‌റ. പന്ത് ടി20 ലോക കപ്പ് ടീമില്‍ കളിക്കുമെന്നതില്‍ ഒരു ഉറപ്പുമില്ലെന്നും ഇനിയുമേറെ മത്സരങ്ങളും സമയവും മുന്നിലുണ്ടെന്നും നെഹ്‌റ പറഞ്ഞു. പന്തില്ലെങ്കില്‍ ആസ്ഥാനത്തേക്ക് ആരെയൊക്കെ പരിഗണിക്കാമെന്നും നെഹ്‌റ പറഞ്ഞു.

‘പന്തില്ലാതെ ടീം ഇന്ത്യക്ക് ടി20 കളിക്കാനാകുമോ? എന്തുകൊണ്ടില്ല. ടി20 ലോക കപ്പ് വളരെ അകലെയാണ്. പന്ത് ടി20 ലോക കപ്പ് കളിക്കുമെന്ന് ഒരു ഉറപ്പും പറയാനാവില്ല.’

‘അതിനിടയില്‍ ഒരുപാട് കളികളുണ്ട്, അവനും പരിക്കേല്‍ക്കാം. പത്ത് ടി20 മത്സരങ്ങളും തുടര്‍ന്ന് ഏഷ്യാ കപ്പും മുന്നിലുണ്ട്. പന്തിന് പകരം നിങ്ങള്‍ക്ക് സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ദിനേശ് കാര്‍ത്തിക് എന്നിവരുണ്ട് ‘ നെഹ്റ പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്കതിരെ ടി20 പരമ്പരയില്‍ റിഷഭ് പന്തിന്റെ നായകത്വത്തില്‍ ഇറങ്ങിയ ടീം ഇന്ത്യ 2-2നാണ് പരമ്പര അവസാനിപ്പിച്ചത്. അവസാന മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. ആദ്യ നാല് കളികളില്‍ നിന്ന് 57 റണ്‍സ് മാത്രമാണ് പന്ത് നേടിയത്.

അതേസമയം പന്തിനെ പിന്തുണയ്ക്കുന്ന നിലപാടാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റേത്.  പന്ത് ടീമിന്റെ അവിഭാജ്യ ഘടകമാണെന്നും ടി 20 ഫോര്‍മാറ്റില്‍ തുടര്‍ന്നും അവന് ഇടമുണ്ടാകുമെന്നും ദ്രാവിഡ് പറഞ്ഞു.

‘അവന്‍ കുറച്ച് റണ്‍സ് കൂടി സ്‌കോര്‍ ചെയ്യാന്‍ വ്യക്തിപരമായി ആഗ്രഹിക്കുന്നുണ്ട്. പക്ഷേ അത് അവനെ കുറിച്ച് ഉയരുന്ന ആശങ്കയല്ല. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ള ഞങ്ങളുടെ പദ്ധതികളുടെ പ്രധാന ഭാഗമാണ് അവന്‍. ഒരു പരമ്പര കൊണ്ട് അവന്റെ നായകമികവ് അളക്കാനാകില്ല’ ദ്രാവിഡ് പറഞ്ഞു.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം