ജമീമയെ കമന്ററി പഠിപ്പിച്ച ഡി.കെ പിടിച്ചത് പുലിവാല്‍

ഇന്ത്യന്‍ വനിത ക്രിക്കറ്റര്‍മാരിലെ സൂപ്പര്‍ താരമാണ് ജമീമ റോഡ്രിഗസ്. ഇംഗ്ലണ്ട് ആതിഥ്യമൊരുക്കുന്ന ദ ഹണ്ട്രഡ് ക്രിക്കറ്റിനിടെ ജമീമ കമന്ററി ബോക്‌സിലും അരങ്ങേറി. കമന്ററി ബോക്‌സില്‍ പാലിക്കേണ്ട ഒരു നിയമത്തെക്കുറിച്ച് ജമീമയെ മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്ക് ഓര്‍മ്മിപ്പിക്കുന്നതും അതിനു താരം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സമൂഹ മാധ്യമാംഗങ്ങളെ രസപ്പിക്കുന്നത്.

സ്‌കൈ സ്‌പോര്‍ട്‌സിന്റെ കമന്ററി ടീം അംഗമായ കാര്‍ത്തിക് ട്വിറ്ററിലൂടെയാണ് ജമീമയ്ക്ക് ‘നിയമോപദേശം’ നല്‍കിയത്. സഹ കമന്റേര്‍മാരായ നാസര്‍ ഹുസൈനും റോബി കീയും പറയുന്നതിനൊന്നും ചെവികൊടുക്കരുതെന്നും അതൊരു നിയമമായി പാലിക്കണമെന്നുമായിരുന്നു കാര്‍ത്തിക് ജമീമയ്ക്ക് ട്വിറ്ററില്‍ അയച്ച സന്ദേശം. നിങ്ങള്‍ അങ്ങനെ നിയമം പാലിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കാര്‍ത്തിക് പറഞ്ഞു. ഹ.ഹ.ഹ… നല്ല തമാശ. നിങ്ങള്‍ പറയുന്നതിനോടും അങ്ങനെ ചെയ്യാനാണ് ഹുസൈനും കീയും ഉപദേശിച്ചതെന്നായിരുന്നു ജമീമയുടെ മറുപടി.

ദ ഹണ്ട്രഡ് ക്രിക്കറ്റില്‍ നോര്‍ത്തേണ്‍ സൂപ്പര്‍ ചാര്‍ജേഴ്‌സിന്റെ താരമാണ് ജമീമ. ഏറ്റവും ഇഷ്ടപ്പെട്ട വിക്കറ്റ് കീപ്പര്‍ ആരെന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞും ജെമീമ വാര്‍ത്തയില്‍ ഇടംപിടിച്ചു. ആ്ദ്യം ആദം ഗില്‍ ക്രിസ്റ്റിനെയാണ് ഏറ്റവും കൂടുതല്‍ ആരാധിക്കുന്നതെന്ന് പറഞ്ഞ ജമീമ പിന്നീടത് എം.എസ്.ധോണിയെന്നു മാറ്റി. അങ്ങനെ പറഞ്ഞില്ലെങ്കില്‍ ഇന്ത്യക്കാര്‍ തന്നെ കൊല്ലുമെന്നായിരുന്നു ജമീമ തമാശരൂപേണ കൂട്ടിച്ചേര്‍ത്തത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക