ടീമിലെടുത്ത കാരണം ധോണി വെളിപ്പെടുത്തി, അതെനിക്ക് ഞെട്ടൽ ഉണ്ടാക്കി; വെളിപ്പെടുത്തി താരം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒന്നോ രണ്ടോ ടീമിനു വേണ്ടി മാത്രമേ ഇന്ത്യയുടെ മുന്‍ നായകനും ഐപിഎല്ലില്‍ ചെന്നൈ ടീമിന്റെ ക്യാപ്റ്റനുമായ ധോണി കളിച്ചിട്ടുള്ളു. രണ്ടു വര്‍ഷം ചെന്നൈയെ ഐപിഎല്ലില്‍ നിന്നും മാറ്റി നിര്‍ത്തിയത് ഒഴിച്ചാല്‍ എല്ലാ സീസണിലും ചെന്നൈയ്ക്ക് വേണ്ടി കളിച്ച താരമാണ് ധോണി. ചെന്നൈ ലീഗില്‍ പുറത്തായപ്പോള്‍ റൈസിംഗ് പുനെ സൂപ്പര്‍ജയന്റ്‌സിന്റെ നായകനായിരുന്ന ധോണിയ്ക്ക് കീഴില്‍ കളിച്ച സമയത്തെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് ശ്രീലങ്കന്‍ താരമായിരുന്ന തിസാരാ പെരേര.

2016 സീസണിലായിരുന്നു. ഇരുവരും പൂനെയ്ക്കായി കളിച്ചത്. ഒരു മത്സരത്തില്‍ പൂനെ ടീം അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സില്‍ നില്‍ക്കുകയായിരുന്നു പൂനെ. ഈ സമയത്ത തിസാരാ പെരേര ബാറ്റ് ചെയ്യാന്‍ എത്തുമ്പോള്‍ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ ധോണിയായിരുന്നു നിന്നിരുന്നത്. ധോണി പതിയെ അരികിലേക്ക് വന്നിട്ടു പറഞ്ഞു. ബാറ്റ് ചെയ്താല്‍ മാത്രം മതിയെന്ന്. ഇതോടെ ആദ്യത്തെ ഡിഫന്‍ഡ് ചെയ്തു. ഉടന്‍ ധോനി അടുത്തു വന്നു പറഞ്ഞു. ഹേയ് ടിപി താങ്കള്‍ എന്താണ് ഈ കാണിക്കുന്നത്. ഞാന്‍ ബോള്‍ നിരീക്ഷിക്കകയായിരുന്നു എന്ന് പറഞ്ഞപ്പോള്‍ നിങ്ങളെ ടീമില്‍ എടുത്തത് പന്ത് മൈലുകള്‍ക്ക് അപ്പുറത്തേക്ക് പറത്താനുള്ള നി്ങ്ങളുടെ കഴിവ് കണ്ടിട്ടാണെന്നും അടിച്ചു തകര്‍ക്കാനുമായിരുന്നു ധോണിയുടെ മറുപടി.

ആ ഇന്നിംഗ്‌സിന്റെ അവസാനം വരെ ബാറ്റ് ചെയ്തു. 18 പന്തില്‍ 40 റണ്‍സാണ് താന്‍ അടിച്ചത്. ഇരുപതാമത്തെ ഓവര്‍ വരെ ധോണി ബാറ്റ് ചെയ്തു. 35 ന് 5 എന്ന നിലയില്‍ നിന്നും 170 ലേക്കോ 180 ലേക്കോ എത്തി. താന്‍ കളിച്ചിട്ടുള്ള ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് ധോണിയെന്നും തിസാരാ പെരേര പറയുന്നു. 2016 -17 സീസണിലായിരുന്നു പുനെ റൈസിംഗില്‍ ഇരുവരും കളിച്ചത്. ധോനി തനിക്ക് സഹോദര തുല്യനായ കളിക്കാരനാണെന്നും തിസാരാ പെരേര വ്യക്തമാക്കുന്നു.

Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി