ഇന്ത്യ എത്തിയില്ല, അതിന് മുമ്പെ ദക്ഷിണാഫ്രിക്കന്‍ ടീമിന് വന്‍ തിരിച്ചടി

ജനുവരി അഞ്ചിന് ഇന്ത്യയുമായുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുമ്പെ ദക്ഷിണാഫ്രിക്കന്‍ ടീമിന് വന്‍ തിരിച്ചടി. കഴിഞ്ഞ ദിവസം സിംബാവെയുമായി നടന്ന ബോക്‌സിങ് ഡേ ഡേ നൈറ്റ് ടെസ്റ്റ് മത്സരത്തില്‍ ക്വുന്റണ്‍ ഡി കോക്കിന് പരിക്കേറ്റതാണ് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. ടെസ്റ്റിന്റെ ആദ്യ ദിനം ബാറ്റു ചെയ്യുന്നതിനിടെ താരത്തിന് പേശീ വലിവുണ്ടാവുകയായിരുന്നു.

അതേസമയം, താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരാഴ്ച വിശ്രമം ടീം ഫിസിയോ താരത്തിന് നിര്‍ദേശിച്ചിട്ടുണ്ട്. ടീം ക്യാപ്റ്റനായിരുന്ന ഹാഫ് ഡുപ്ലെസി പരിക്കു കാരണം സിംബാവെയ്‌ക്കെതിരേ കളിക്കുന്നില്ല. യുവതാരത്തിനേറ്റ പരിക്ക് ഇന്ത്യയുമായുള്ള മത്സരങ്ങള്‍ക്ക് ബാധിക്കുമോ എന്ന ആശങ്കയിലാണ് ദക്ഷിണാഫ്രിക്കന്‍ ടീം.

പരിക്കേറ്റതിനെ തുടര്‍ന്ന് ചെയ്ത സ്‌കാനങ്ങില്‍ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുമായുള്ള മത്സരത്തിന് താരം തിരിച്ചെത്തുമെന്നാണ് സൂചന. ജനുവരി അഞ്ചു മുതലാണ് ദക്ഷിണാഫ്രിയുമായുള്ള ഇന്ത്യയുടെ മത്സരങ്ങള്‍ ആരംഭിക്കുന്നത്. രണ്ട് മാസത്തോളം നീളുന്ന പര്യടനത്തില്‍ രണ്ട് ടെസ്റ്റുകളും ആറ് ഏകദിനങ്ങളും മൂന്ന് ട്വന്റ20 മത്സരങ്ങളുമാണ് ഇരു ടീമുകളും കളിക്കുക.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്