CT 2025: ഇന്ത്യക്ക് സന്തോഷ വാർത്ത; ഫൈനലിൽ മുൻ‌തൂക്കം രോഹിത്തിനും സംഘത്തിനും; ഞെട്ടിക്കുന്ന റിപ്പോട്ടുകൾ പുറത്ത്

ആവേശകരമായ ക്രിക്കറ്റ് മാമാങ്കത്തിനാണ് ആരാധകർ സാക്ഷിയാകാൻ പോകുന്നത്. 25 വർഷങ്ങൾക്ക് ശേഷം ഇന്ത്യയും ന്യുസിലാൻഡും ഒരു ഐസിസി ടൂർണമെന്റിന്റെ ഫൈനലിൽ ഏറ്റുമുട്ടുന്നു. സെമി ഫൈനലിൽ ഓസ്ട്രേലിയയെയും സൗത്ത് ആഫിക്കയെയും പരാജയപ്പെടുത്തിയാണ് ഇരു ടീമുകളും ഫൈനലിലേക്കുള്ള ടിക്കറ്റ് സ്വന്തമാക്കിയത്. മാർച്ച് 9 ന് ദുബായി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് ഫൈനൽ മത്സരം നടക്കുക.

ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നാളെ നടക്കുന്ന ഫൈനൽ മത്സരത്തിന്റെ പിച്ച് റിപ്പോട്ട് പുറത്ത് വന്നിരിക്കയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ-പാകിസ്താൻ മത്സരം നടന്ന അതേ പിച്ച് തന്നെയാണ് ഐസിസി ഫൈനൽ മത്സരത്തിന് വേണ്ടി സജ്‌ജമാകുന്നത്. സ്റ്റേഡിയത്തിൽ 7 പിച്ചുകളാണ് ഉള്ളത്. അതിൽ മധ്യത്തിൽ വരുന്ന പിച്ചായിരുന്നു ഇന്ത്യ പാകിസ്ഥാൻ മത്സരത്തിൽ ഉപയോഗിച്ചിരുന്നത്.

ഒരു പിച്ചിൽ മത്സരം നടത്തിയാൽ അതിനു ശേഷം ചുരുങ്ങിയത് രണ്ട് ആഴ്ച കഴിഞ്ഞേ അതേ പിച്ചിൽ കളിക്കാൻ അനുവദിക്കൂ എന്ന് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിന്റെ നിർദേശം ഉണ്ടായിരുന്നു. ഇന്ത്യ പാകിസ്താൻ മത്സരം നടന്ന കഴിഞ്ഞ മാസം 23ന് ശേഷം സെന്‍റര്‍ വിക്കറ്റില്‍ മത്സരങ്ങളൊന്നും നടത്തിയിരുന്നില്ല.

അതേ സമയം നാളത്തെ മത്സരത്തിൽ മഴ പെയ്യുമോ ഇല്ലയോ എന്ന കാര്യത്തിലാണ് ആരാധകർ ഉറ്റു നോക്കുന്നത്. ചാമ്പ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ മഴ പൈയ്തിരുന്നുവെങ്കിലും അതെല്ലാം പാകിസ്ഥാനിലാണ് പൈയ്തത്. ദുബായിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 99% നാളെ മഴ പെയ്യില്ല എന്നാണ് പറയുന്നത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം