IPL 2025: ധോണിയെ അനുകരിക്കാന്‍ ശ്രമിച്ചാല്‍ ഇങ്ങനെയിരിക്കും, വല്ല കാര്യവുമുണ്ടായിരുന്ന പന്തേ നിനക്ക്, എല്‍എസ്ജി നായകനെ എയറിലാക്കി ഇന്ത്യന്‍ താരം

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ വൈകി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ നായകന്‍ റിഷഭ് പന്തിന് വലിയ രീതിയിലുളള വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഓരോ കളിയിലും പന്ത് ബാറ്റിങ് പൊസിഷന്‍ മാറ്റുന്നതിന്റെ കാരണം മനസിലാവുന്നില്ലെന്നായിരുന്നു പലരും പറഞ്ഞത്. സാധാരണയായി നാലാമനായി എല്‍എസ്ജിക്കായി ഇറങ്ങാറുളള താരം ഇന്നലെ ഡല്‍ഹിക്കെതിരായ മത്സരത്തില്‍ അത് എഴാം നമ്പറാക്കി. അവസാന ഓവറില്‍ ടീമിനായി ഇറങ്ങിയ താരം രണ്ട് പന്തുകള്‍ മാത്രം കളിച്ച് പൂജ്യത്തിന് പുറത്തായാണ് മടങ്ങിയത്.

എട്ട് വിക്കറ്റിനാണ് ഡല്‍ഹി ഇന്നലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തോല്‍പ്പിച്ചത്. അതേസമയം റിഷഭ് എംഎസ് ധോണിയെ അനുകരിക്കാന്‍ ശ്രമിക്കരുതെന്ന് പറയുകയാണ് ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. പന്ത് ഏഴാമനായി ബാറ്റിങ്ങിന് ഇറങ്ങിയത് ശരിയായില്ലെന്നും പൂജാര പറയുന്നു. പന്തിനെ ഈ പൊസിഷനില്‍ ഇറക്കാനുണ്ടായ തീരുമാനത്തെയും പൂജാര ചോദ്യം ചെയ്തു. ആറാം ഓവറിനും 15ാം ഓവറിനും ഇടയില്‍ പന്തിനെ ഇറക്കുന്നതാണ് ടീമിന് ഉപകാരമാവുക എന്നും പൂജാര നിര്‍ദേശിച്ചു. “അദ്ദേഹം ബാറ്റിങ് ഓര്‍ഡറില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കണം എന്നതില്‍ സംശയമില്ല. എംഎസ് ധോണി ചെയ്യുന്നതുപോലെ ചെയ്യാന്‍ ശ്രമിക്കുകയാണ് പന്ത്. പക്ഷേ അതിനടുത്ത് ഒന്നും അദ്ദേഹം എത്തില്ല”.

“6നും 15നും ഇടയില്‍ മധ്യ ഓവറുകളില്‍ അദ്ദേഹം ബാറ്റ് ചെയ്യണം. റിഷഭ് പന്ത് ഒരു ഫിനിഷര്‍ അല്ല. ഒരു ഫിനിഷറുടെ ജോലി അദ്ദേഹം ചെയ്യരുത്”, ചേത്വേശര്‍ പുജാര പറഞ്ഞു. ആദ്യ ബാറ്റിങ്ങില്‍ 160 റണ്‍സ് വിജയലക്ഷ്യം ലഖ്‌നൗ ഉയര്‍ത്തിയെങ്കിലും 17.5 ഓവറില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് അത് മറികടക്കുകയായിരുന്നു. ഡല്‍ഹിക്കായി അഭിഷേക് പോറല്‍ (51), കെഎല്‍ രാഹുല്‍ (57), ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ (34) തുടങ്ങിയവര്‍ കാര്യമായി സംഭാവന നല്‍കി.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക