കോൺവേ ഷോയിൽ സൂപ്പറായി ചെന്നൈ, അവസാനം തലയുടെ ഒരു ചെറിയ വിളയാട്ടവും; ഇനി എല്ലാം ബോളർമാരുടെ കൈയിൽ

പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറാൻ പഞ്ചാബിനെ നേരിടുന്ന ചെന്നൈക്ക് മികച്ച സ്കോർ. 20 ഓവർ അവസാനിക്കുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 200 റൺസാണ് ടീം നേടിയത്. പഞ്ചാബിന് മുന്നിൽ മികച്ച ലക്‌ഷ്യം മുന്നോട്ട് വെക്കാൻ സഹായിച്ചത് ഓപ്പണർ ഡെവോൺ കോൺവെയുടെ മികച്ച പ്രകടനം. താരം  52 പന്തിൽ 92 റൺസെടുത്തു .

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള ചെന്നൈ നായകൻ ധോണിയുടെ തീരുമാനമാ ശരിവെക്കുന്ന പ്രകടനമാണ് ടീം നടത്തിയത്. ഓപ്പണറുമാരായ കോൺവേ- ഋതുരാജ് സഖ്യം തുടക്കത്തിൽ ഒന്ന് പതുങ്ങി പിന്നെ ഗിയർ മാറ്റി ആദ്യ വിക്കറ്റിൽ നേടിയത് 84 റൺസ് കൂട്ടുകെട്ട് . ഋതുരാജ് 37 റൺസ് എടുത്ത് പുറത്തായ ശേഷമെത്തിയ ശിവം ദുബൈ കഴിഞ്ഞ മത്സരത്തിലെ പോലെ തന്നെ മികച്ച പ്രകടനമാണ് പുറത്തെടുത്ത്. താരം 17 പന്തിൽ 28 റൺസ് നേടിയ ശേഷം മടങ്ങി. എന്നാൽ പതിവിൽ നിന്ന് വിപരീതമായി സ്റ്റാർ ബാറ്റ്സ്മാൻ രഹാനെക്ക് പകരം കളത്തിൽ എത്തിയത് മൊയിൻ അലിയാണ്.

കാര്യമായ ഒരു ചലനവും ഉണ്ടാക്കാൻ സാധിക്കാത്ത താരം 10 റണ്സെടുത്ത് മടങ്ങി.  ഒരു ഘട്ടത്തിൽ വലിയ സ്കോർ ഉറപ്പിച്ചുമുന്നേറിയ ടീമിനെ പഞ്ചാബ് ബോളറുമാരുടെ അവസാന ഓവറിലെ മികച്ച ബോളിങ് ചതിച്ചു. ബിഗ് ഹിറ്റർ ഇറങ്ങിയ ജഡേജക്കും 12(10) കാര്യമായ ഒന്നും ചെയ്യാനായില്ല.  ആരാധകർ ആഗ്രഹിച്ചത് ധോണിയെ കാണാൻ ആണെങ്കിൽ അദ്ദേഹം എത്തിയപ്പോൾ ബാക്കിയുണ്ടായിരുന്നത് 5 പന്തുകൾ മാത്രം. എങ്കിലും 4 പന്തിൽ 2 കൂറ്റൻ സിക്സുകളുടെ സഹായത്തോടെ 13 റൺസ് നേടാൻ അദ്ദേഹത്തിനായി

പഞ്ചാബിനായി അർശ്ദീപ് സിങ്, സാം കരൺ, രാഹുൽ ചഹാർ, സിക്കന്ദർ റാസ എന്നിവർ ഓരോ വിക്കറ്റ് നേടി.

Latest Stories

സഞ്ജു സാംസൺ ചെന്നൈയിലേക്ക്; നിർണായക സൂചന നൽകി പരിശീലകൻ; സംഭവം ഇങ്ങനെ

ഡൊണാള്‍ഡ് ട്രംപിന് വഴങ്ങി ഇസ്രായേല്‍; ഇറാനിലുള്ള ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ തിരിച്ചുവിളിച്ചു

IND VS ENG: ഈ മത്സരം തോറ്റാൽ എയറിലാകാൻ പോകുന്നത് നീയാണ് മോനെ; ക്യാച്ച് പാഴാക്കിയ ജയ്‌സ്വാളിനെതിരെ താരങ്ങൾ

IND VS ENG: നിന്റെ കൈയിൽ എന്താ ഓട്ടയാണോ മോനെ; നാണംകെട്ട റെക്കോഡ് സ്വന്തമാക്കി യശസ്‌വി ജയ്‌സ്വാൾ

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം; ഇറാനില്‍ ഇസ്രായേല്‍ ആക്രമണം നടത്തരുതെന്ന് ട്രംപ്

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് അട്ടിമറിയില്ലെന്ന് ആവര്‍ത്തിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; ആക്ഷേപങ്ങളെ കുറിച്ചെല്ലാം സംസാരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ക്ഷണം

നിന്നെ ഇനി വേണ്ട, ഞങ്ങൾക്ക് നിന്റെ സഹോദരനെ മതി, ഇന്ത്യൻ ടീമിൽ നിന്നും തഴയപ്പെട്ട നിമിഷം വെളിപ്പെടുത്തി മുൻ ക്രിക്കറ്റർ

'ഡേറ്റിംഗിലായിരുന്നു, രണ്ട് വർഷത്തോളം ഒരുമിച്ച്, പരസ്യമാക്കാൻ ആഗ്രഹിച്ചില്ല'; കോഹ്‌ലിയോടൊപ്പമുള്ള ബ്രസീലിയൻ നടിയുടെ പഴയ ചിത്രങ്ങൾ വൈറൽ!

ഇറാന്‍ ആക്രമണത്തിന്റെ കണക്കുകളുമായി ഇസ്രായേല്‍; ഏറ്റവും വലിയ ആക്രമണം ജൂണ്‍ 15ന്

ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; തിരിച്ചടിക്കാന്‍ നിര്‍ദേശിച്ച് ഇസ്രയേല്‍ പ്രതിരോധ മന്ത്രി; വീണ്ടും അസ്വസ്ഥമായി പശ്ചിമേഷ്യ