സൂപ്പര്‍ താരങ്ങള്‍ക്ക് ബോര്‍ഡിന്റെ പച്ചക്കൊടി; ആര്‍സിബിക്ക് ആശ്വാസ വാര്‍ത്ത

ഐപിഎല്‍ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ആശ്വാസം പകര്‍ന്ന്, വാനിന്ദു ഹസരങ്കയ്ക്കും ദുഷ്മന്ത ചമീരയ്ക്കും ഐപിഎല്‍ കളിക്കാന്‍ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അനുമതി നല്‍കി. കോവിഡ് കാരണം നിര്‍ത്തിവച്ച ഐപിഎല്ലിന്റെ രണ്ടാം ഘട്ടം സെപ്റ്റംബര്‍ 19 മുതല്‍ യുഎഇയിലാണ് നടക്കുന്നത്.

ഓസ്‌ട്രേലിയന്‍ താരങ്ങളായ ആദം സാംപയ്ക്കും ഡാനിയേല്‍ സാംസിനു പകരക്കാരായാണ് ഹസരങ്കയെയും ചമീരയെയും ആര്‍സിബി ടീമിലെത്തിച്ചത്. എന്നാല്‍ രണ്ട് താരങ്ങളുടെയും ഐപിഎല്‍ പ്രവേശം സംബന്ധിച്ച് അറിവില്ലെന്നായിരുന്നു ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആദ്യ നിലപാട്. ഇത് ആര്‍സിബി ക്യാംപില്‍ ആശങ്കയുണ്ടാക്കിയിരുന്നു. അതിനാല്‍ത്തന്നെ ഹസരങ്കയ്ക്കും ചമീരയ്ക്കും എതിര്‍പ്പില്ലാ രേഖ ലഭിച്ചത് ബംഗളൂരു ടീമിന് ആശ്വാസമേകുന്ന വാര്‍ത്തയായി.

ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പരയ്ക്കുശേഷമായിരിക്കും ഹസരങ്കയും ചമീരയും ആര്‍സിബിക്കൊപ്പം ചേരുക. ഹസരങ്കയുടെയും ചമീരയുടെയും വരവ് റോയല്‍ ചലഞ്ചേഴ്‌സിന്റെ കരുത്തുവര്‍ദ്ധിപ്പിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ