സൂപ്പര്‍ താരങ്ങള്‍ക്ക് ബോര്‍ഡിന്റെ പച്ചക്കൊടി; ആര്‍സിബിക്ക് ആശ്വാസ വാര്‍ത്ത

ഐപിഎല്‍ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ആശ്വാസം പകര്‍ന്ന്, വാനിന്ദു ഹസരങ്കയ്ക്കും ദുഷ്മന്ത ചമീരയ്ക്കും ഐപിഎല്‍ കളിക്കാന്‍ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അനുമതി നല്‍കി. കോവിഡ് കാരണം നിര്‍ത്തിവച്ച ഐപിഎല്ലിന്റെ രണ്ടാം ഘട്ടം സെപ്റ്റംബര്‍ 19 മുതല്‍ യുഎഇയിലാണ് നടക്കുന്നത്.

ഓസ്‌ട്രേലിയന്‍ താരങ്ങളായ ആദം സാംപയ്ക്കും ഡാനിയേല്‍ സാംസിനു പകരക്കാരായാണ് ഹസരങ്കയെയും ചമീരയെയും ആര്‍സിബി ടീമിലെത്തിച്ചത്. എന്നാല്‍ രണ്ട് താരങ്ങളുടെയും ഐപിഎല്‍ പ്രവേശം സംബന്ധിച്ച് അറിവില്ലെന്നായിരുന്നു ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആദ്യ നിലപാട്. ഇത് ആര്‍സിബി ക്യാംപില്‍ ആശങ്കയുണ്ടാക്കിയിരുന്നു. അതിനാല്‍ത്തന്നെ ഹസരങ്കയ്ക്കും ചമീരയ്ക്കും എതിര്‍പ്പില്ലാ രേഖ ലഭിച്ചത് ബംഗളൂരു ടീമിന് ആശ്വാസമേകുന്ന വാര്‍ത്തയായി.

ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പരയ്ക്കുശേഷമായിരിക്കും ഹസരങ്കയും ചമീരയും ആര്‍സിബിക്കൊപ്പം ചേരുക. ഹസരങ്കയുടെയും ചമീരയുടെയും വരവ് റോയല്‍ ചലഞ്ചേഴ്‌സിന്റെ കരുത്തുവര്‍ദ്ധിപ്പിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ