പ്രധാന കളിക്കാര്‍ക്ക്‌ പകരം അഞ്ച് റിസര്‍വ് താരങ്ങള്‍ ; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മുമ്പോട്ട് പോകാനാകുമോ?

അഞ്ചു റിസവര്‍വ് താരങ്ങള്‍ കളിക്കാനെത്തിയാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഗുണകരമാകുന്ന കാര്യമാണോ? ക്രിക്കറ്റ് പ്രേമികള്‍ ആകാംഷയോടെയാണ് ഈ ചോദ്യത്തിന് ഉത്തരം കാത്തിരിക്കുന്നത്. ആദ്യ മത്സരം കരുത്തരായ ഓസ്‌ട്രേലിയയെയും രണ്ടാമത്തെ മത്സരത്തില്‍ അയര്‍ലന്റിനെയും തകര്‍പ്പന്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പരാജയപ്പെടുത്തിയ ഇന്ത്യയെ വലച്ചിരിക്കുന്നത് ടീമില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന കോവിഡ് കേസുകളാണ്.

ടീമിന്റെ നായകന്‍ അടക്കമുള്ളവര്‍ക്കാണ് വെസ്റ്റിന്‍ഡീസില്‍ നടക്കുന്ന ലോകകപ്പ് നഷ്ടമായിരിക്കുന്നത്. അണ്ടര്‍ 19 ലോകകപ്പിലെ ഫേവറിറ്റുകളില്‍ ഒന്നായ ഇന്ത്യയ്ക്ക് ആറ് കളിക്കാരെയാണ് കോവിഡ് പോസിറ്റീവായി നഷ്ടമായത്.

നായകന്‍ യാശ് ദുള്‍, ഉപനായകന്‍ ഷെയ്ഖ് റഷീദ്, ആരാധ്യ യാദവ്, വാസു വാട്‌സ്, മനാക് പരേഖ്, സിദ്ദാര്‍ത്ഥ് യാദവ് എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. എന്നാല്‍ പേസര്‍ വാസു വാട്‌സിനെ വീണ്ടും പരിശോധന നടത്തിയപ്പോള്‍ നെഗറ്റീവായതോടെ തിരിച്ചുവിട്ടു.  അഞ്ചു കളിക്കാര്‍ക്ക് പകരക്കാരെ വിടാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.

കോവിഡ് പിടിപെട്ട കളിക്കാരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ടീമിനെ ഇപ്പോള്‍ നയിക്കുന്നത് നിഷാന്ത് സന്ധുവാണ്. അയര്‍ലന്റിനെ 174 റണ്‍സിന് പരാജയപ്പെടുത്തിയതിന് പിന്നാലെ കളിക്കാര്‍ക്ക് വീണ്ടും ടെസ്റ്റ് നടത്തുകയും ചെയ്തിരുന്നു. ഗ്രൂപ്പ് ബിയില്‍ അയര്‍ലന്റിനെതിരേയുള്ള മത്സരത്തിന് തൊട്ടു മുമ്പായിരുന്നു ഇന്ത്യന്‍ കളിക്കാരെ പരിശോധനയ്ക്ക് വിധേയരാക്കിയത്. ജനുവരി 22 ന് ഉഗാണ്ടയ്ക്ക് എതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും