പ്രധാന കളിക്കാര്‍ക്ക്‌ പകരം അഞ്ച് റിസര്‍വ് താരങ്ങള്‍ ; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മുമ്പോട്ട് പോകാനാകുമോ?

അഞ്ചു റിസവര്‍വ് താരങ്ങള്‍ കളിക്കാനെത്തിയാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഗുണകരമാകുന്ന കാര്യമാണോ? ക്രിക്കറ്റ് പ്രേമികള്‍ ആകാംഷയോടെയാണ് ഈ ചോദ്യത്തിന് ഉത്തരം കാത്തിരിക്കുന്നത്. ആദ്യ മത്സരം കരുത്തരായ ഓസ്‌ട്രേലിയയെയും രണ്ടാമത്തെ മത്സരത്തില്‍ അയര്‍ലന്റിനെയും തകര്‍പ്പന്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പരാജയപ്പെടുത്തിയ ഇന്ത്യയെ വലച്ചിരിക്കുന്നത് ടീമില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന കോവിഡ് കേസുകളാണ്.

ടീമിന്റെ നായകന്‍ അടക്കമുള്ളവര്‍ക്കാണ് വെസ്റ്റിന്‍ഡീസില്‍ നടക്കുന്ന ലോകകപ്പ് നഷ്ടമായിരിക്കുന്നത്. അണ്ടര്‍ 19 ലോകകപ്പിലെ ഫേവറിറ്റുകളില്‍ ഒന്നായ ഇന്ത്യയ്ക്ക് ആറ് കളിക്കാരെയാണ് കോവിഡ് പോസിറ്റീവായി നഷ്ടമായത്.

നായകന്‍ യാശ് ദുള്‍, ഉപനായകന്‍ ഷെയ്ഖ് റഷീദ്, ആരാധ്യ യാദവ്, വാസു വാട്‌സ്, മനാക് പരേഖ്, സിദ്ദാര്‍ത്ഥ് യാദവ് എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. എന്നാല്‍ പേസര്‍ വാസു വാട്‌സിനെ വീണ്ടും പരിശോധന നടത്തിയപ്പോള്‍ നെഗറ്റീവായതോടെ തിരിച്ചുവിട്ടു.  അഞ്ചു കളിക്കാര്‍ക്ക് പകരക്കാരെ വിടാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.

കോവിഡ് പിടിപെട്ട കളിക്കാരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ടീമിനെ ഇപ്പോള്‍ നയിക്കുന്നത് നിഷാന്ത് സന്ധുവാണ്. അയര്‍ലന്റിനെ 174 റണ്‍സിന് പരാജയപ്പെടുത്തിയതിന് പിന്നാലെ കളിക്കാര്‍ക്ക് വീണ്ടും ടെസ്റ്റ് നടത്തുകയും ചെയ്തിരുന്നു. ഗ്രൂപ്പ് ബിയില്‍ അയര്‍ലന്റിനെതിരേയുള്ള മത്സരത്തിന് തൊട്ടു മുമ്പായിരുന്നു ഇന്ത്യന്‍ കളിക്കാരെ പരിശോധനയ്ക്ക് വിധേയരാക്കിയത്. ജനുവരി 22 ന് ഉഗാണ്ടയ്ക്ക് എതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ