പ്രധാന കളിക്കാര്‍ക്ക്‌ പകരം അഞ്ച് റിസര്‍വ് താരങ്ങള്‍ ; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മുമ്പോട്ട് പോകാനാകുമോ?

അഞ്ചു റിസവര്‍വ് താരങ്ങള്‍ കളിക്കാനെത്തിയാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഗുണകരമാകുന്ന കാര്യമാണോ? ക്രിക്കറ്റ് പ്രേമികള്‍ ആകാംഷയോടെയാണ് ഈ ചോദ്യത്തിന് ഉത്തരം കാത്തിരിക്കുന്നത്. ആദ്യ മത്സരം കരുത്തരായ ഓസ്‌ട്രേലിയയെയും രണ്ടാമത്തെ മത്സരത്തില്‍ അയര്‍ലന്റിനെയും തകര്‍പ്പന്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പരാജയപ്പെടുത്തിയ ഇന്ത്യയെ വലച്ചിരിക്കുന്നത് ടീമില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന കോവിഡ് കേസുകളാണ്.

ടീമിന്റെ നായകന്‍ അടക്കമുള്ളവര്‍ക്കാണ് വെസ്റ്റിന്‍ഡീസില്‍ നടക്കുന്ന ലോകകപ്പ് നഷ്ടമായിരിക്കുന്നത്. അണ്ടര്‍ 19 ലോകകപ്പിലെ ഫേവറിറ്റുകളില്‍ ഒന്നായ ഇന്ത്യയ്ക്ക് ആറ് കളിക്കാരെയാണ് കോവിഡ് പോസിറ്റീവായി നഷ്ടമായത്.

നായകന്‍ യാശ് ദുള്‍, ഉപനായകന്‍ ഷെയ്ഖ് റഷീദ്, ആരാധ്യ യാദവ്, വാസു വാട്‌സ്, മനാക് പരേഖ്, സിദ്ദാര്‍ത്ഥ് യാദവ് എന്നിവര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. എന്നാല്‍ പേസര്‍ വാസു വാട്‌സിനെ വീണ്ടും പരിശോധന നടത്തിയപ്പോള്‍ നെഗറ്റീവായതോടെ തിരിച്ചുവിട്ടു.  അഞ്ചു കളിക്കാര്‍ക്ക് പകരക്കാരെ വിടാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.

കോവിഡ് പിടിപെട്ട കളിക്കാരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ടീമിനെ ഇപ്പോള്‍ നയിക്കുന്നത് നിഷാന്ത് സന്ധുവാണ്. അയര്‍ലന്റിനെ 174 റണ്‍സിന് പരാജയപ്പെടുത്തിയതിന് പിന്നാലെ കളിക്കാര്‍ക്ക് വീണ്ടും ടെസ്റ്റ് നടത്തുകയും ചെയ്തിരുന്നു. ഗ്രൂപ്പ് ബിയില്‍ അയര്‍ലന്റിനെതിരേയുള്ള മത്സരത്തിന് തൊട്ടു മുമ്പായിരുന്നു ഇന്ത്യന്‍ കളിക്കാരെ പരിശോധനയ്ക്ക് വിധേയരാക്കിയത്. ജനുവരി 22 ന് ഉഗാണ്ടയ്ക്ക് എതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Latest Stories

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ