CSK VS GT: ഗുജറാത്ത് ബോളറെ തല്ലിയോടിച്ച് ആയുഷ് മാത്രെ, സിഎസ്‌കെ താരം ഒരോവറില്‍ നേടിയത്.., അവസാന മത്സരത്തില്‍ ചെന്നൈക്ക് കൂറ്റന്‍ സ്‌കോര്‍

ഐപിഎല്‍ 2025ലെ തങ്ങളുടെ അവസാന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സ് മികച്ച നിലയില്‍. ആദ്യ ബാറ്റിങ്ങില്‍ നിശ്ചിത ഓവറില്‍ 231 റണ്‍സാണ് സിഎസ്‌കെ നേടിയത്. ഡെവാള്‍ഡ് ബ്രെവിസ്(57, ഡെവോണ്‍ കോണ്‍വേ(52), ഉര്‍വില്‍ പട്ടേല്‍(37), ആയുഷ് മാത്രെ(34) തുടങ്ങിയവരാണ് ചെന്നൈക്കായി കാര്യമായി സ്‌കോര്‍ ചെയ്തത്. ഓപ്പണര്‍മാരായ ആയുഷ് മാത്രെയും കോണ്‍വേയും ചേര്‍ന്ന് മികച്ച തുടക്കമാണ് ചെന്നൈക്ക് നല്‍കിയത്.

നാലാം ഓവറില്‍ ആയുഷ് മാത്രെ പുറത്താവുമ്പോള്‍ ചെന്നൈ സ്‌കോര്‍ 44 റണ്‍സില്‍ എത്തിയിരുന്നു. ഇന്ന്‌ ഗുജറാത്ത് ബോളര്‍ അര്‍ഷദ് ഖാന്റെ ഒരോവറില്‍ 28 റണ്‍സാണ് ആയുഷ് മാത്രെ നേടിയത്. പവര്‍പ്ലേയിലെ രണ്ടാം ഓവറിലായിരുന്നു അര്‍ഷദ് ഖാനെ ആയുഷ് കടന്നാക്രമിച്ചത്. അര്‍ഷദിന്റെ ആദ്യ ബോളില്‍ രണ്ട് റണ്‍സ് നേടിയ ആയുഷ് പിന്നീടുളള പന്തുകളില്‍ തുടര്‍ച്ചയായി സിക്‌സും ഫോറും നേടി.

മൂന്ന് സിക്‌സും രണ്ട് ഫോറുമാണ് അര്‍ഷദ് ഖാന്റെ രണ്ടാം ഓവറില്‍ ചെന്നൈ താരം നേടിയത്. മൊത്തത്തില്‍ ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ആയുഷ് മാത്രെ 28 റണ്‍സാണ് അര്‍ഷദ് ഖാനെതിരെ അടിച്ചുകൂട്ടിയത്. ഗുജറാത്തിന്റെ ഹോംഗ്രൗണ്ടില്‍ വച്ച് നടക്കുന്ന മത്സരത്തില്‍ വലിയ ആധിപത്യമാണ് ആദ്യ ബാറ്റിങ്ങില്‍ ചെന്നൈ നേടിയത്.

Latest Stories

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഇന്ന് രണ്ടാമതും മരണം; ഇടുക്കിയിൽ വയോധിക മരിച്ചു

“കണ്ണടഞ്ഞ ക്യാമറ, തുടരുന്ന ലോകം: രഘുറായിയുടെ ദൃശ്യജീവിതം”

കടുത്ത വെയിലിനെ അവഗണിച്ച് പൂരനഗരിയിലേക്ക് ജനസാഗരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു

'ട്രംപും പ്രഥമ വനിതയും സുരക്ഷിതരെന്ന് അറിഞ്ഞതിൽ ആശ്വാസം'; ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബാറ്ററാണ് വൈഭവ്, അവന്റെ ബാറ്റിംഗ് കാണാൻ നല്ല രസമാണ്: പാറ്റ് കമ്മിൻസ്

രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കിയില്ല, മണിക്കൂറുകളോളം നിന്നു, സ്റ്റോപ്പിൽ ഇറക്കിയുമില്ല; കെഎസ്ആര്‍ടിസിക്ക് 30,000 രൂപ പിഴ