ഞങ്ങളെ കളി പഠിപ്പിച്ചത് ഇന്ത്യയെന്ന് ഓസ്‌ട്രേലിയ ; ലോകകപ്പ് സെമിയില്‍ അന്ന് നേരിട്ട പരാജയം കാര്യങ്ങള്‍ മാറ്റി വരച്ചു

ഞങ്ങളെ കളി പഠിപ്പിച്ചത് ഇന്ത്യയെന്ന് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ താഹിലാ മക്ഗ്രാത്ത്്. 2017 ല്‍ ലോകകപ്പ് സെമിയില്‍ ഇന്ത്യയോട് തോറ്റത് ഞങ്ങളെ കാര്യങ്ങള്‍ മാറ്റി വരയ്ക്കാന്‍ നിര്‍ബ്ബന്ധിതമാക്കിയെന്നും താരം പറഞ്ഞു. ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ച് സെമിയില്‍ കടന്നിരിക്കുന്ന ഓസ്‌ട്രേിയന്‍ ടീം വനിതാലോകകപ്പിലെ ഇത്തവണത്തെ ഫേവറിറ്റുകളാണ്. കളിച്ച നാലു മത്സരങ്ങളും ജയിച്ചാണ് അവര്‍ സെമിയില്‍ എത്തിയിരിക്കുന്നത്. ഇന്ന് നടന്ന മത്സരത്തില്‍ ഇന്ത്യയെ ആറു വിക്കറ്റിനാണ് ഓസ്‌ട്രേലിയ പരാജയപ്പെടുത്തിയത്്.

ഇന്ത്യയ്‌ക്കെതിരേ മത്സരം തുടങ്ങുന്നതിന് മുമ്പായിരുന്നു മക്ഗ്രാത്ത് ഇക്കാര്യം പറഞ്ഞത്. ആറു തവണ ചാംപ്യന്മാരായ ഓസ്‌ട്രേലിയയുടെ ലോകകപ്പ് പ്രയാണം അവസാനിപ്പിച്ചത് ഇന്ത്യയായിരുന്നു. അഞ്ചു വര്‍ഷം മുമ്പ് സെമിഫൈനലില്‍ 36 റണ്‍സിനാണ് ഇന്ത്യയോട് കീഴടങ്ങിയത്. ഈ തോല്‍വിയ്ക്ക് ശേഷം കളിയുടെ സമീപനത്തിലും മറ്റു കാര്യങ്ങളിലും മാറ്റം വരുത്തിയെന്നും അതാണ് ഇപ്പോഴത്തെ ടീമിന്റെ പ്രകടനത്തില്‍ നിര്‍്ണ്ണായകമായി മാറിയതെന്നും പറഞ്ഞു. ഇന്ത്യയെ 2-1 ന് പരാജയപ്പെടുത്തിയ പരമ്പരയില്‍ മക്ഗ്രാത്ത് പ്‌ളേയര്‍ ഓഫ് ദി സീരീസ് ആയിരുന്നു.

കഴിഞ്ഞ വര്‍ഷം നടന്ന ടിട്വന്റി പരമ്പരയില്‍ 2-0 നും ഓസ്‌ട്രേലിയ ലോകകപ്പിന് മുമ്പ് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യയ്ക്ക് എതിരേയുള്ള മത്സരത്തില്‍ പന്തെറിഞ്ഞെങ്കിലും മക്ഗ്രാത്തിന് വിക്കറ്റൊന്നും കിട്ടിയിരുന്നില്ല. ആറ് ഓവര്‍ എറിഞ്ഞ മക്ഗ്രാത്തിനിട്ട് ഇന്ത്യന്‍ ബാറ്റര്‍മാര്‍ 35 റണ്‍സ് അടിക്കുകയും ചെയ്തു. താരത്തിന് ബാറ്റ് കൊണ്ടും സംഭാവന ചെയ്യാനായിരുന്നില്ല. രണ്ടു പന്ത് നേരിട്ടെങ്കിലൂം റണ്‍സ് എടുക്കുന്നതിന് മുമ്പ് തന്നെ ഓസ്‌ട്രേലിയ മത്സരത്തില്‍ വിജയം നേടിയിരുന്നു. ഈ വിജയത്തോടെ വനിതാ ലോകകപ്പില്‍ ഏറ്റവും വലിയ റണ്‍ചേസിനും ഓസീസ് അര്‍ഹമായി. സെമിയിലെത്തുന്ന ആദ്യ ടീമായിട്ടാണ് ഓസീസ് മാറിയിരിക്കുന്നത്.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”