ഞങ്ങളെ കളി പഠിപ്പിച്ചത് ഇന്ത്യയെന്ന് ഓസ്‌ട്രേലിയ ; ലോകകപ്പ് സെമിയില്‍ അന്ന് നേരിട്ട പരാജയം കാര്യങ്ങള്‍ മാറ്റി വരച്ചു

ഞങ്ങളെ കളി പഠിപ്പിച്ചത് ഇന്ത്യയെന്ന് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ താഹിലാ മക്ഗ്രാത്ത്്. 2017 ല്‍ ലോകകപ്പ് സെമിയില്‍ ഇന്ത്യയോട് തോറ്റത് ഞങ്ങളെ കാര്യങ്ങള്‍ മാറ്റി വരയ്ക്കാന്‍ നിര്‍ബ്ബന്ധിതമാക്കിയെന്നും താരം പറഞ്ഞു. ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ച് സെമിയില്‍ കടന്നിരിക്കുന്ന ഓസ്‌ട്രേിയന്‍ ടീം വനിതാലോകകപ്പിലെ ഇത്തവണത്തെ ഫേവറിറ്റുകളാണ്. കളിച്ച നാലു മത്സരങ്ങളും ജയിച്ചാണ് അവര്‍ സെമിയില്‍ എത്തിയിരിക്കുന്നത്. ഇന്ന് നടന്ന മത്സരത്തില്‍ ഇന്ത്യയെ ആറു വിക്കറ്റിനാണ് ഓസ്‌ട്രേലിയ പരാജയപ്പെടുത്തിയത്്.

ഇന്ത്യയ്‌ക്കെതിരേ മത്സരം തുടങ്ങുന്നതിന് മുമ്പായിരുന്നു മക്ഗ്രാത്ത് ഇക്കാര്യം പറഞ്ഞത്. ആറു തവണ ചാംപ്യന്മാരായ ഓസ്‌ട്രേലിയയുടെ ലോകകപ്പ് പ്രയാണം അവസാനിപ്പിച്ചത് ഇന്ത്യയായിരുന്നു. അഞ്ചു വര്‍ഷം മുമ്പ് സെമിഫൈനലില്‍ 36 റണ്‍സിനാണ് ഇന്ത്യയോട് കീഴടങ്ങിയത്. ഈ തോല്‍വിയ്ക്ക് ശേഷം കളിയുടെ സമീപനത്തിലും മറ്റു കാര്യങ്ങളിലും മാറ്റം വരുത്തിയെന്നും അതാണ് ഇപ്പോഴത്തെ ടീമിന്റെ പ്രകടനത്തില്‍ നിര്‍്ണ്ണായകമായി മാറിയതെന്നും പറഞ്ഞു. ഇന്ത്യയെ 2-1 ന് പരാജയപ്പെടുത്തിയ പരമ്പരയില്‍ മക്ഗ്രാത്ത് പ്‌ളേയര്‍ ഓഫ് ദി സീരീസ് ആയിരുന്നു.

കഴിഞ്ഞ വര്‍ഷം നടന്ന ടിട്വന്റി പരമ്പരയില്‍ 2-0 നും ഓസ്‌ട്രേലിയ ലോകകപ്പിന് മുമ്പ് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യയ്ക്ക് എതിരേയുള്ള മത്സരത്തില്‍ പന്തെറിഞ്ഞെങ്കിലും മക്ഗ്രാത്തിന് വിക്കറ്റൊന്നും കിട്ടിയിരുന്നില്ല. ആറ് ഓവര്‍ എറിഞ്ഞ മക്ഗ്രാത്തിനിട്ട് ഇന്ത്യന്‍ ബാറ്റര്‍മാര്‍ 35 റണ്‍സ് അടിക്കുകയും ചെയ്തു. താരത്തിന് ബാറ്റ് കൊണ്ടും സംഭാവന ചെയ്യാനായിരുന്നില്ല. രണ്ടു പന്ത് നേരിട്ടെങ്കിലൂം റണ്‍സ് എടുക്കുന്നതിന് മുമ്പ് തന്നെ ഓസ്‌ട്രേലിയ മത്സരത്തില്‍ വിജയം നേടിയിരുന്നു. ഈ വിജയത്തോടെ വനിതാ ലോകകപ്പില്‍ ഏറ്റവും വലിയ റണ്‍ചേസിനും ഓസീസ് അര്‍ഹമായി. സെമിയിലെത്തുന്ന ആദ്യ ടീമായിട്ടാണ് ഓസീസ് മാറിയിരിക്കുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ