ആഷസ് തോറ്റതിന് പിന്നാലെ ഹോട്ടലില്‍ അടിച്ചു പൂക്കുറ്റിയായി അലമ്പ് ; ക്രിക്കറ്റ് താരങ്ങളെ പൊലീസ് ചവുട്ടിപ്പുറത്താക്കി

ആഷസ് തോറ്റതിന് പിന്നാലെ ഹോട്ടലില്‍ മദ്യപിച്ച് ലക്കുകെട്ട് ബഹളം വെച്ച ക്രി്ക്കറ്റ് താരങ്ങളെ പോലീസ് ഹോട്ടലില്‍ നിന്നും പുറത്താക്കി. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളായ അലക്‌സ് ക്യാരി, ട്രാവിസ് ഹെഡ്, നഥന്‍ ലിയോണ്‍ ഇംഗ്‌ളീഷ് നായകന്‍ ജോറൂട്ട്, പേസര്‍ ജിമ്മി ആന്‍ഡേഴ്‌സണ്‍, അസിസ്റ്റന്റ കോച്ച് ഗ്രഹാം തോര്‍പ്പ് എന്നിവരെയാണ് പുലര്‍ച്ചെയോടെ പോലീസ് പുറത്താക്കിയത്. ഹോബാര്‍ട്ട ബാര്‍ ഹോട്ടലില്‍ നിന്നും ഇവരെ പോലീസ് പിടിച്ചു പുറത്താക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്.

ആഷസ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഇംഗ്‌ളണ്ട് 146 റണ്‍സിന് തോറ്റതിന് പിന്നാലെയായിരുന്നു ഇരുടീമിന്റെയും ആരാധകര്‍ കുടിച്ചു കൂത്താടിയത്. സംഭവത്തില്‍ ഇംഗ്‌ളണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. സെന്‍ട്രല്‍ ഹോബാര്‍ട്ടിലെ ക്രൗണ്‍ പ്ലാസാ ഹോട്ടലിന്റെ നാലാം നിലയില്‍ പുലര്‍ച്ചെ 6 മണിക്ക് ഓസ്‌ട്രേലിയന്‍ കളിക്കാര്‍ ഉള്‍പ്പെടെയുള്ള ഒരു കൂട്ടം കളിക്കാര്‍ നില്‍ക്കുന്നതിന്റെ വീഡിയോ ഫൂട്ടേജുകള്‍ പുറത്തു വന്നിട്ടുണ്ട്. 30 സെക്കന്‍ഡ് വീഡിയോയില്‍ കളിക്കാര്‍ക്ക് ചുറ്റും പോലീസുകാര്‍ നില്‍ക്കുന്നതും കാണാം.

പുലര്‍ച്ചെ സമയത്തും കൂടിച്ചു കൂത്താടിയുള്ള ഇവരുടെ ബഹളം കേട്ട് മറ്റുള്ളവര്‍ പരാതിപ്പെട്ടത് അനുസരിച്ചാണ് പോലീസ് വന്നത്. പോലീസ് ഇവരോട് പോകാന്‍ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി കേള്‍ക്കാം. ഹോബാര്‍ട്ടിലെ ഹോട്ടലിലെ ടീം ഏരിയയില്‍ ഇരു ടീമിലെയും അംഗങ്ങള്‍ മദ്യപിച്ചിരുന്നതായും ഹോട്ടലിലുള്ള മറ്റുള്ളവര്‍ ബഹളത്തിന് പരാതി പറഞ്ഞെന്നും ടാന്‍സ് മാനിയന്‍ പോലീസും ഹോട്ടല്‍ മാനേജ്‌മെന്റും ഇവരോട് ഇവിടം വിട്ടുപോകാന്‍ ആവശ്യപ്പെട്ടതായും ഇംഗ്‌ളീഷ് ടീമിന്റെ വക്താവും വ്യക്തമാക്കിയിട്ടുണ്ട്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ