ഇന്ത്യന്‍ ടീം പരിശീലകനാക്കാന്‍ ബിസിസിഐ സമീപിച്ചിരുന്നോ?, മൗനം വെടിഞ്ഞ് ആശിഷ് നെഹ്റ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ഗുജറാത്ത് ടൈറ്റന്‍സിന്റെ (ജിടി) ഹെഡ് കോച്ചായി വന്‍ വിജയമായതിനെ തുടര്‍ന്ന് ഗൗതം ഗംഭീറിന്റെ നിയമനത്തിന് മുമ്പ് തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് സമീപിച്ചുവെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ആശിഷ് നെഹ്റ. തനിക്ക് ചെറിയ കുട്ടികളുള്ളതിനാല്‍ ടീമിന്റെ തിരക്കേറിയ ഷെഡ്യൂള്‍ കാരണം ജോലി ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നെഹ്‌റ പ്രസ്താവിച്ചു.

ഞാന്‍ അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. എന്റെ കുട്ടികള്‍ ഇപ്പോഴും ചെറുപ്പമാണ്. ഗൗതം ഗംഭീറിനും ചെറിയ കുട്ടികളുണ്ടെങ്കിലും എല്ലാവര്‍ക്കും വ്യത്യസ്ത ആശയങ്ങളാണ്. അതുകൊണ്ടാണ് ഞാന്‍ എവിടെയാണെന്നതില്‍ ഞാന്‍ സന്തോഷവാനാണ്. ഒമ്പത് മാസത്തേക്ക് യാത്ര ചെയ്യാനുള്ള മാനസികാവസ്ഥയിലല്ല ഞാന്‍- നെഹ്റ പറഞ്ഞു.

2022ലെ ഐപിഎല്ലിന് മുന്നോടിയായിട്ടാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ (ജിടി) പരിശീലകനായി നെഹ്‌റയെ നിയമിച്ചു. ഇതിഹാസ ഇന്ത്യന്‍ പേസര്‍ 2022 ലെ അവരുടെ അരങ്ങേറ്റ സീസണില്‍ ഫ്രാഞ്ചൈസിയെ കിരീടത്തിലേക്ക് നയിച്ചു.

പിന്നാലെ അവര്‍ 2023 ല്‍ ഫൈനലിലെത്തി. അവിടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് തോറ്റതോടെ അവര്‍ക്ക് ബാക്ക്-ടു-ബാക്ക് കിരീടത്തിനുള്ള അവസരം നഷ്ടപ്പെട്ടു. ഐപിഎല്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ പരിശീലകന്‍ എന്ന ബഹുമതി നെഹ്റയുടെ പേരിലാണ്.

Latest Stories

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്