അക്രമണാത്മക ബാറ്റിംഗിലൂടെ അക്കാലത്തെ പ്രമുഖ 'തീയുണ്ട'കളെ ഭസ്മമാക്കിയ താരം, എന്നാല്‍ ഒടുവില്‍ ടീമില്‍നിന്ന് പുറത്താക്കപ്പെട്ടു

ഒരു ക്രിക്കറ്റ് കമന്റേറ്റര്‍ എന്ന നിലയിലുള്ള കരിയര്‍ ആരംഭിക്കുന്നതിന് മുമ്പ്, ഒരിക്കല്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് സംഘത്തില്‍ പോരാട്ടവീര്യവും, പൂര്‍ണ്ണഹൃദയവുള്ള മൈക്കിള്‍ ജൊനാഥന്‍ സ്റ്റേറ്റര്‍ എന്ന വിപ്ലവകാരിയായ ടെസ്റ്റ് ഓപ്പണിങ്ങ് ബാറ്റ്‌സ്മാനെ പറ്റി ചിലത് ഓര്‍മ്മ വരുന്നു..

അക്രമണാത്മക ബാറ്റിങ്ങിലൂടെ അക്കാലത്തെ പ്രമുഖ ‘തീയുണ്ട’കളെയെല്ലാം ധൈര്യസമേതം നേരിട്ട് കൊണ്ട്, തന്റെ സാഹസികമായ സ്‌ട്രോക്ക് പ്ലേക്കൊപ്പം നിരവധി സുപ്രധാന ഇന്നിങ്‌സുകള്‍ കളിച്ച തൊണ്ണൂറുകളിലെ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് സംഘത്തിലെ അഭിവാജ്യ ഘടകമായ മികച്ച ടെസ്റ്റ് ഓപ്പണിങ്ങ് ബാറ്റ്‌സ്മാന്‍..

ആഡംബരപൂര്‍ണ്ണമായ കവര്‍ ഡ്രൈവുകളും വലിയ പുള്‍കളുമുള്‍പ്പെടെയുള്ള ഷോട്ടുകളുടെ ഒരു മുഴുവന്‍ ശ്രേണിയും മൈക്കിള്‍ സ്ലേറ്ററുടെ ബാറ്റിങ്ങില്‍ ഉള്‍പ്പെട്ടിരുന്നു.. എന്നാല്‍ തന്റെ അക്രമണാത്മക ബാറ്റിങ്ങ് സമീപനവുമായി ഏകദിന ക്രിക്കറ്റില്‍ ഓളമുണ്ടാക്കാന്‍ സ്ലേറ്റര്‍ക്ക് കഴിഞ്ഞില്ല. എങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ സ്റ്റേറ്റര്‍ നല്‍കുന്ന വേഗതയേറിയ തുടക്കം പല ഓസ്‌ട്രേലിന്‍ വിജയത്തിനും അക്കാലത്ത് കാരണമായി..

മികച്ച ശരാശരിയില്‍ അയ്യായിരത്തിലധികം റണ്‍സുകള്‍ കണ്ടെത്തിയ സ്ലേറ്റര്‍ 14 സെഞ്ച്വറികളും നേടിയിട്ടുണ്ട്. തൊണ്ണൂറുകളില്‍ 9 തവണ പുറത്തായും, ഇന്നിങ്‌സുകള്‍ അവസാനിച്ചും സെഞ്ച്വറികള്‍ നഷ്ടപ്പെട്ടിട്ടുമുണ്ട്. പെര്‍ത്തില്‍ വെച്ച് ശ്രീലങ്കക്കെതിരെയുള്ള 219 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.. 1999നും, 2001നും ഇടയിലുളള ഓസ്‌ട്രേലിയയുടെ തുടര്‍ച്ചയായ 16 ടെസ്റ്റുകളുടെ അണ്‍ബീറ്റണ്‍ ഓട്ടത്തില്‍ എല്ലാ മത്സരങ്ങളിലേയും ഭാഗവുമായിരുന്നു മൈക്കിള്‍ സ്ലേറ്റര്‍..

ഒടുവില്‍ നീണ്ട ഫോമിന്റെ തകര്‍ച്ചയോടെ 2001 മധ്യത്തോട് കൂടി ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്ന് സ്ലേറ്റര്‍ പുറത്താക്കപ്പെട്ടു. പിന്നീട് ലാംഗര്‍ – ഹെയ്ഡന്‍ കോംബോ അരങ്ങ് വാണതോടെ സ്ലേറ്റര്‍ക്ക് പിന്നീട് തിരിച്ച് വരാന്‍ കഴിഞ്ഞതുമില്ല.

എഴുത്ത്: ഷമീല്‍ സലാഹ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്