ഏഷ്യാ കപ്പിന് പിന്നാലെ പാകിസ്ഥാന് ലോകകപ്പിലും തിരിച്ചടി; ദുഃഖ വാര്‍ത്ത പങ്കുവെച്ച് ബാബര്‍

ഏഷ്യാ കപ്പില്‍ ഇന്ത്യയ്‌ക്കെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തിനിടെ പരിക്കേറ്റ പാകിസ്ഥാന്‍ പേസര്‍ നസീം ഷായ്ക്ക് ഏകദിന ലോകകപ്പ് നഷ്ടമായേക്കും. നസീമിന്റെ ഫിറ്റ്‌നസില്‍ ആശങ്ക പങ്കപവെച്ച ക്യാപ്റ്റന്‍ ബാബര്‍ അസം ലോകകപ്പിന്റെ ആദ്യ ഭാഗം എന്തായാലും താരത്തിന് നഷ്ടമാകുമെന്ന് വ്യക്തമാക്കി.

നസീമിന്റെ കാര്യത്തില്‍ ഇപ്പോഴും ഉറപ്പു പറയാറായിട്ടില്ല. ലോകകപ്പിന്റെ തുടക്കത്തില്‍ നസീം ഉണ്ടാകില്ല. ടൂര്‍ണമെന്റ് പകുതിയാകുമ്പോഴേക്കും നസീം ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷ- ബാബര്‍ പറഞ്ഞു.

പരിക്കിനെ തുടര്‍ന്ന് നസീം ഷാ, ഹാരിസ് റൗഫ് തുടങ്ങിയ താരങ്ങള്‍ക്ക് ഏഷ്യാകപ്പിലെ അവസാന മത്സരങ്ങള്‍ നഷ്ടമായിരുന്നു. ഇത് പാക് ടീമിന് കനത്ത തിരിച്ചടിയാണ് ഏഷ്യാ കപ്പില്‍ സമ്മാനിച്ചത്. ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന് പിന്നാലെ ലങ്കയ്‌ക്കെതിരായ മത്സരവും തോറ്റ പാകിസ്ഥാന്‍ ഫൈനല്‍ കാണാതെ പുറത്തായി.

ഏഷ്യാ കപ്പില്‍ കിരീടം നേടാന്‍ ഇന്ത്യയെക്കാള്‍ കൂടുതല്‍ സാധ്യത കല്‍പ്പിച്ചിരുന്ന ടീമായിരുന്നു പാകിസ്ഥാന്‍. കഴിഞ്ഞ രണ്ട് മാസമായി ശ്രീലങ്കയില്‍ കളിക്കുന്ന പാകിസ്ഥാന് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ കൂടുതല്‍ സമയവും ലഭിച്ചിരുന്നു. എന്നാല്‍ ഇന്ത്യയോട് ഏറ്റ 223 റണ്‍സ് തോല്‍വി പാക് നിരയെ മാനസികമായി തകര്‍ത്തുകളഞ്ഞു.

Latest Stories

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം