Ipl

അന്നത്തെ ആ മത്സരത്തിന് ശേഷം സച്ചിന് എന്നോട് സംസാരിക്കണം എന്നുപറഞ്ഞു, അങ്ങനെ ഒരു രീതിയല്ല ഞാൻ പ്രതീക്ഷിച്ചത്

മുംബൈ ഇന്ത്യൻസിൽ ആയതിനാൽ തന്നെ ഒരുപാട് പ്രതീക്ഷകളോടെ മലയാളികൾ നോക്കിക്കിയിരുന്ന താരമായിരുന്നു ബേസിൽ തമ്പി. ഒന്നും കാണാതെ ഐ.പി.എലിൽ 5 തവണ കിരീടം നേടിയ ടീം ബേസിലിനെ എടുക്കില്ലലോ എന്ന് മലയാളികൾ വിചാരിച്ചു.  നിരാശപെടുത്തികൊണ്ട് മുബൈയും ബേസിലും ആ പ്രതീക്ഷകൾ തെറ്റിച്ചു. ആദ്യ മത്സരങ്ങളിൽ മുംബൈ ടീമിൽ സ്ഥിര സാന്നിധ്യമായിരുന്ന ബേസിൽ പിന്നീട് മോശം ഫോമിന്റെ പേരിൽ പുറത്താവുക ആയിരുന്നു. എന്നാൽ തന്റെ ഒരു മോശം മത്സരത്തിന് ശേഷം സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ ഫോൺ വിളിച്ചതിനെക്കുറിച്ച് പറയുകയാണ് ബേസിൽ.

ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം എനിക്കൊരു മോശം മല്‍സരമുണ്ടായിരുന്നു. അതിനു ശേഷമാണ് ടീം ഡോക്ടറിലൂടെ എനിക്കൊരു സന്ദേശം ലഭിച്ചത്. സച്ചിന്‍ ടെണ്ടുല്‍ക്കറുടേതായിരുന്നു അത്. അദ്ദേഹത്തിനു എന്നെ നേരില്‍ കാണണമെന്നായിരുന്നു ഈ സന്ദേശം. ഇതേ തുടര്‍ന്ന് ഞാന്‍ സച്ചിനെ നേരിട്ടു കാണുകയും 40 മിനിറ്റോളം അദ്ദേഹത്തിനൊപ്പം ചെലവഴിക്കുകയും ചെയ്തു. ക്രിക്കറ്റിനെക്കുറിച്ചായിരുന്നു ഞങ്ങള്‍ സംസാരിച്ചത്, ഗെയിമുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെക്കുറിച്ചും തങ്ങള്‍ സംസാരിച്ചു.”

അതുപോലെ മുംബൈ കോച്ചിങ് സ്റ്റാഫിൽ ഉള്ള ബോണ്ടിനെക്കുറിച്ചും സഹീറിനെക്കുറിച്ചും ബേസിൽ പറഞ്ഞു, “സാക്ക് സര്‍ (സഹീര്‍), ബോണ്ടി സാര്‍ (ബോണ്ട്) എന്നിവര്‍ ഒരു മല്‍സരത്തിനു എങ്ങനെയാണ് തയ്യാറെടുക്കുന്നതെന്നും ഒരു സാഹചര്യത്തോടു എങ്ങനെയാണ് പ്രതികരിക്കാറുള്ളതെന്നും പറഞ്ഞു തരാറുണ്ട്. വളരെ സൗഹാര്‍പരമായി സംസാരിക്കാന്‍ കഴിയുന്ന വ്യക്തികളാണ് രണ്ടുപേരും. ഞങ്ങള്‍ക്കു സമയം ലഭിക്കുമ്പോഴെല്ലം അവര്‍ക്കു സന്ദേശമയക്കാന്‍ സാധിക്കും.”

ഒരുപാട് പരീക്ഷണങ്ങൾ ബൗളിങ്ങിൽ നടത്തിയെങ്കിലും ബുമ്രക്ക് നല്ല ഒരു പങ്കാളിയെ കണ്ടുപിടിക്കാൻ മുംബൈക്ക് സാധിച്ചില്ല. ബേസില്‍ തമ്പി, ജയദേവ് ഉനാട്കട്ട്, ടൈമല്‍ മില്‍സ്, ഡാനിയേല്‍ സാംസ്, റിലേ മെറെഡിത്ത്, മുരുഗന്‍ അശ്വിന്‍, റിത്വിക് ഷോക്കീന്‍, കുമാര്‍ കാര്‍ത്തികേയ, ഫാബിയന്‍ അലെന്‍ എന്നിവരെയെല്ലാം മുംബൈ ഇത്തവണ വിവിധ മല്‍സരങ്ങള്ില്‍ ഇറക്കിയിരുന്നു. ബേസില്‍ അഞ്ചു മല്‍സരങ്ങളിലാണ് പന്തെറിഞ്ഞത്. ഇവയില്‍ നിന്നും ലഭിച്ചത് അഞ്ചു വിക്കറ്റുകള്‍ മാത്രമാണ്. 9.5 എന്ന മോശം നെറ്റ് റണ്‍റേറ്റിലായിരുന്നു. ബുംറയെ കൂടാതെ ആർക്കും തിളങ്ങാൻ സാധിച്ചില്ല.

നാളെ നടക്കുന്ന മത്സരത്തിൽ പ്രധാന ശത്രുക്കളായ ചെന്നൈയാണ് മുംബൈയുടെ എതിരാളികൾ.

Latest Stories

ധര്‍മ്മടത്ത് പിണറായി വിജയന്‍, പേരാവൂരില്‍ കെകെ ശൈലജ; 9 മന്ത്രിമാരും മല്‍സരിക്കും സ്പീക്കര്‍ ഷംസീറിന് സീറ്റില്ല; 86 സീറ്റുകളില്‍ സിപിഎം മല്‍സരിക്കും; സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ